Wednesday 21 January 2015


ഗാന്ധി ഓർമ്മകൾ വാടിതുടങ്ങുകയും
ഗോഡ്സേ വിപ്ളവം വിടരുകയും ചെയ്യുന്ന നാളിലേയ്ക്ക്
പടകോപ്പും പടച്ചട്ടയുമണിഞ്ഞ് ഒബാമയെത്തുന്നു
ഭരണഘടനതിരുത്തിയിട്ടായാലും സ്വീകരിക്കണമീ
ആത്മാവിഷ്കാര സ്വാതന്ത്രത്തിന്റെ സൂഷിപ്പുകാരനെ
അഭിപ്രായസ്വാതന്ത്രത്തെ കശാപുചെയ്യുന്നവരെകൊണ്ടുവേണം
ജനാധിപത്യ ലോക മാതൃകയ്ക്കു അഭിവാദ്യമർപ്പിക്കേണ്ടത്
എന്ന ലോകതത്വത്തിന്റെ അടിസ്ഥാനത്തിൽ
ഒബാമാ താങ്കൾക്കു സ്വാഗതം
സദ്ദാമിനെയും വിയറ്റ്നാമിനെയും ഓർക്കുമ്പോൾ
ഒബാമ, എനിക്കു മുഷ്ടിചുരുട്ടണമെന്നുണ്ട്
പക്ഷേ ഞാനൊരു ആതിഥേയനാണൂ
ഭാരതം സഹിഷ്ണുതയുടേതും
ഒബാമ, ഞങ്ങളിൽ ചിലരവിടെയെത്തുമ്പോൾ
തുണിയുരിഞ്ഞു തീവ്രവാദത്തിന്റെ കറ തിരയുന്ന
കടുത്ത കാവല്ക്കാരനാണു അങ്ങെങ്കിലും
ഞങ്ങൾ അങ്ങേയ്ക്കായി ഇതാ നഗ്നരാവുന്നു
ഒബാമ, അങ്ങേയ്ക്കു സ്വാഗതം
ഇവിടെയീ മണ്ണു ചവിട്ടികുഴക്കാൻ പാകത്തിലുള്ളതാക്കി
കടന്നു പോകുക ബാക്കിയുള്ളത് ഇവിടെയുള്ളവർ ചെയ്തോളും
ഞങ്ങൾ കടുത്ത പുരോഗമനവാദികളാണു പക്ഷേ
അമേരിക്ക ഞങ്ങളെ മുട്ടിടിപ്പിക്കുന്നു
ഞങ്ങളാണു ജനാധിപത്യത്തെ സൃഷ്ടിച്ചത് പക്ഷേ
ബാർ കോടുള്ള പാക്കറ്റിലായപ്പോഴാണു അംഗീകരിച്ചത്
നാല്പത്തിയേഴ് ഒരോർമ്മമാത്രമാണു അവരിപ്പോ
നല്ല ശമരിയാക്കാരും


 

Tuesday 20 January 2015

എന്തേ നമ്മളിങ്ങനെ എന്തേ നമ്മളിങ്ങനെ
***************************************************************
നന്മകണ്ടാലുമതിലുള്ളിൽ ചികഞ്ഞു നമ്മൾ
തിന്മതിരയുന്നതെന്തിങ്ങനെ
ജാതിപറഞ്ഞും ജാതകം ചോദിച്ചും......
ജീവിതം നീക്കുന്നതെന്തിങ്ങനെ നമ്മൾ
ജീവിച്ചു തീർക്കുന്നതെന്തിങ്ങനെ
ഗ്രന്ഥം പഠിച്ചിട്ട് ഗ്രന്ഥത്തിന്റെ പേരിൽ
തമ്മിൽ തല്ലുന്നതെന്തിങ്ങനെ
ചോരയ്ക്കെല്ലാം ചുവപ്പെന്നറിഞ്ഞിട്ടും
തമ്മിൽ വെറുപ്പ് പടർത്തുന്നതെന്തിങ്ങനെ
ചേലുള്ള പൂവിന്റെ ചന്തം നുകരുമ്പോൾ
മുള്ളു തിരയുന്നതെന്തിങ്ങനെ
വാക്കുകൾ കൊണ്ടു നാം വാതുവച്ചീടുമ്പോൾ
വാളെടുക്കുന്നതെന്തിങ്ങനെ
കുന്നിടിച്ചവർ മണ്ണെടുക്കുമ്പോൾ
കണ്ണടയ്ക്കുന്നതെന്തിങ്ങനെ നമ്മൾ
കൈകെട്ടി നില്ക്കുന്നതെന്തിങ്ങനെ
വെള്ളമൂറ്റി വലിച്ചെറിഞ്ഞു കളഞ്ഞൊരീ പുഴകളിൽ
മണ്ണുമാന്തിയെന്ത്രങ്ങളെത്തുമ്പോൾ
മുഷ്ടിയുയർത്തി തടയുവാനാകാതെ
മുഖമൊളിപ്പിച്ചു ചിരിക്കുന്നതെന്തിങ്ങനെ
തിന്നെറിയുന്ന ചവറുകൾ ചേർന്നൊരു കുന്നായി
വന്നു ദുർഗന്ധം പരത്തുമ്പോൾ
പഴിപറഞ്ഞു കൈകഴുകുന്ന നല്ല സമര്യക്കാരനായതെങ്ങനെ
സ്ത്രീകളെ കാണുമ്പോൾ ഞരമ്പുപിടയ്ക്കുന്ന
വെറുപ്പിനെ സോദരനായതെങ്ങനെ നമ്മൾ
പീഡനവീരന്മാരായതെങ്ങനെ
കള്ളുകുടിച്ചിട്ട് പെണ്ണിനെ തല്ലുന്ന
കള്ളന്മാരായതെന്തിങ്ങനെ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ പിറന്നിട്ട്
ചെകുത്താന്റെ ഗുണങ്ങളെന്തിങ്ങനെ

Monday 19 January 2015

ഇനി വരുന്നൊരു കാലമിവിടെ ഇടതുപക്ഷം കാണുമോ
തോറ്റുപോയ സമരങ്ങൾ അതിൽ നാണം കെട്ടൊരു വിവാദവും
ഭരണം കിട്ടാൻ പിടച്ചിലാണിവിടെയോരോ കക്ഷിയും
ഏറാൻ മൂളി കുടെ നില്കും ഈക്കീൽ പാർട്ടികൾ സകലതും
മാർക്സ് പോലും നാണം കെട്ട് തലകുനിക്കും നാളുകൾ
ഇവിടെ മുഴുവൻ വരട്ടുവാദ വിത്തുകൾ  മൗനങ്ങൾ

ഇനി വരുന്നൊരു തലമുറയ്ക്ക് കമ്മ്യുണിസം സാധ്യമോ
വിഭാഗീയതയുടെ മർമ്മരം എങ്ങും
അടക്കിവച്ചൊരു വിമതസ്വരം
ഒക്കെയിന്നും ശക്തിയോടെ
ഉയർന്നു കേൾക്കുന്നു രോദനം

തത്വങ്ങൾ മാഞ്ഞൊരു സി.പി.എം
ഇനിയൊരിക്കലും വരാത്ത ഭൂതകാലം
നാളെ ഇതൊരു സ്മാരകം
മാഞ്ഞുപോയൊരു സിദ്ധാന്തം

ഇവിടെയുള്ളൊരു യുവജനത സി.പി.എമ്മിനെ ഓർക്കുമോ

വാട്ടർ പാർക്കുകൾ, ചാനൽ മന്ദിരം, ലോട്ടറിയും, ചാക്കുമായി
ഇനിയിവിടെ ചുവപ്പ് വേണ്ടന്നൊരുമിച്ചു നമ്മൾക്കു ചൊല്ലിടാം
രാഷ്ട്രീയമത് ജനങ്ങൾക്കു വേണ്ടിയാകണം
രാഷ്ട്രീയം അത് നന്മ പുലരാനാകണം
കൊല്ലുകൊലവിളിസ്മാരകം തകർക്കൽ
ഇവിടെ സി.പി.എം വളരുമോ

ഇനി വരുന്നൊരു തലമുറ സി.പി.ഐയെ അറിയുമോ

സീറ്റുപോലും വിറ്റുകാശ് കീശയിലാക്കിയ സഖാക്കൾ
ചുട്ടെരിച്ചു കളഞ്ഞുവോ സോഷലിസത്തിൻ ആശയം
കോൺഗ്രസ്സിനോട് ചേർന്നു നിന്നാൽ ഇനിയും നിങ്ങൾക്കുണർന്നിടാം
ഒരുമയോടെ നീങ്ങിടാം വർഗ്ഗിയതെയ്ക്കിരെ പൊരുതിടാം





Wednesday 31 December 2014

മഞ്ഞും മഴക്കാറുമീ കൊച്ചു തെന്നലും
മായാത്ത നിദ്രതൻ ആലസ്യലാസ്യവും
പുതുവർഷപുലരി വിളിക്കുന്നിതാദ്രമായി
പുതിയ പ്രതീക്ഷതൻ വർണ്ണങ്ങളൊരുക്കുവാൻ
"ശുഭദിനം"

Saturday 20 December 2014


വരണ്ടയീ മണ്ണിൽ കണ്ണീർ തളിച്ചു
വിയർപ്പുപ്പു വളമാക്കി കിനാവു നട്ടു
പൊട്ടി മുളച്ച ചിന്തതൻ കളകൾ
പൊട്ടിചിരികൊണ്ട് മുടിവച്ചു
വിരഹത്തിൽ നോവും ഹൃത്തിൽ നാമെല്ലാം
വിങ്ങലടക്കിയൊതുക്കി വച്ചു
എങ്കിലും പ്രവാസമേ പിരിയുവതെങ്ങനെ ഞാൻ

Wednesday 17 December 2014

കുഞ്ഞു ചകിരി നാരുകൾ കൊണ്ടവർ
കൊച്ചുകളിവീടുണ്ടാക്കി കളിക്കുന്നു
കാറ്റേ വീശി പറത്തികളയരുതിളം
കാറ്റിലുലഞ്ഞവർ ചിരിച്ചുവളരട്ടെ
മുത്തുപോലുള്ളൊരീ പുഞ്ചിരിയെന്തിനു
മരണം കൊടുത്തു കെടുത്തികളയുന്നു
മുത്തുനബിയുടെ പൊന്നോമനകളിവർ
മുത്തം കൊടുത്തു വളർത്തിയെടുക്കുക
ഏതുദേശവേഷഭുഷാദികളെങ്കിലും മക്കൾ
സർവ്വേശ്വരന്റെ സ്യഷ്ടികൾ സ്വത്തുക്കൾ
ഏകോദരസോദരർ നമ്മളീ ലോകത്തിൽ
സമാധാനത്തിന്റെ വിത്തുവിതയ്ക്കുക
മതങ്ങൾ കൊണ്ടകലാതിരിക്കുവാൻ
മനുഷ്യഗുണഗണങ്ങൾ കൊടുത്തു വളർത്തുക
മഞ്ഞുപോൽ നേർത്തൊരീ പുഞ്ചിരി വിശ്വത്തിൽ
മനസുകൾ തമ്മിലൊരൈക്യം വളർത്തട്ടെ

Thursday 11 December 2014

വാക്കുകൾ കൊണ്ടു വിഷം തളിച്ചു നാം
വിസ്മരിച്ചീടുന്നു പവിത്രമീ സൗഹൃദം
നെഞ്ചകം പിളർത്തുന്ന വാളിനെക്കാൾ ഭീകരം
വഞ്ചനയൊളിപ്പിച്ചു ചിരിക്കുന്ന സൗഹൃദം