Sunday 7 October 2012

അമ്മ


അമ്മയെ കുറിച്ചുള്ള ഓർമ്മകൾക്കെല്ലാം
അമ്മിഞ്ഞപാലിൻ നനുത്ത ഗന്ധം
പാലുവെളുത്തതാണെൻ അമ്മയെപോലെ
പിരിഞ്ഞുപോകില്ല സ്നേഹമതെത്ര കഴിഞ്ഞാലും
ഇരുളുമാപകലുമെൻ അമ്മയരികിലില്ലന്നാൽ
ഇരുളുമെൻ മുഖമെത്ര സന്തോഷമുണ്ടെങ്കിലും
ഉണരുമ്പോൾ അമ്മയെ കാണാതിരുന്നാൽ
ഉണർവ്വില്ല ഒന്നിനും അലസമാകും ദിനം
വീട്ടിലെ ഏകയാൺ തരിയാകയാൽ
വാൽസല്ല്യമേറെ കുടിച്ചു വളർന്നു ഞാൻ (എങ്കിലും)
അമ്മയെ തന്നെയാണെനിക്കേറെയിഷ്ടം ഇന്നും
അമ്മതൻ സ്നേഹമാണെന്നുമിഷ്ട്ം
 ഏറെ മുതിർന്നുപോയി കാലവുമീഞ്ഞാനും
ഏത്രയോ അകലെയാണെങ്കിലും മിന്നും
അമ്മയാണെൻ ശരിയും വെളിച്ചവും
അമ്മയാണെൻ സർവ്വസ്വവും
എപ്പോഴുമെന്തിനും ശാസിക്കുമെങ്കിലും
ഏറെ വിലക്കുകൾ തന്നിരുന്നെങ്കിലും
വാൽസല്ല്യമോടെയെന്നെ മടിയിലിരുത്തി
വാരിതരുന്ന ചോറിന്റെ സ്വാദു ഞാനെങ്ങനെ മറക്കാൻ
കെട്ടിമറിഞ്ഞാകുളത്തിൽ കുളിച്ചുവരുന്നേരം
കെട്ടിപിടിച്ചാതല തുവർത്തിതരുന്നതും
പകലന്തിയോളമുള്ള ജലകേളികളാൽ
പനിച്ചു വിറച്ചുഞ്ഞാൻ പുതച്ചുമൂടവേ
രാസനാദി പൊടിയെൻ തലയിൽ തിരുമ്മി‘
രാവുതീരുവോളമെൻ അരികിലിരിക്കുന്നതും
എത്ര കണ്ടാലുമെന്നെ കൊതിതീരാതെ
എത്ര ദുരം നോക്കി നില്ക്കുന്നതും
അമ്മയെ തന്നെയാണെനിക്കെന്നു മിഷ്ടം
അമ്മതൻ സ്നേഹമാണെനിക്കെന്നുമിഷ്ട്ം
 

No comments:

Post a Comment