Monday 19 November 2012

മടക്കയാത്ര

വരിക സോദരാ നടക്കാം നമ്മുക്കിനിയീ സ്നേഹപാതയിലൂടല്പം
വരികയായി പഴയയാ മാമ്പഴക്കാലങ്ങൾ വീണ്ടും
പങ്കിട്ടല്ലാതെ കഴിക്കാറില്ല നീ പണ്ടുമീ മധുരമാം മാമ്പഴം
പങ്കുവയ്ക്കാനെനിക്കു കൊതിയിപ്പോഴും നിൻ സൗഹ്രദം

എത്രയെന്നോർക്കുന്നുവോ ചവിട്ടിതെറിപ്പിച്ചീ  മഴവെള്ളതുള്ളികൾ
എത്രനാളോടി കളിച്ചതാമീ ചെമ്മൺപാതകളിലൂടെ നമ്മൾ
സ്വാർഥമാം സ്നേഹങ്ങളെ  വിലയ്ക്കു വാങ്ങിച്ചീട്ടൊടുവിൽ
നിസ്വാർഥരായെത്തുന്നു നമ്മളൊരുമിച്ചീ നാട്ടിലേയ്ക്ക് വീണ്ടും

അരികിലാണു നീ മെല്ലെ തൊട്ടുവിളിക്കണമെന്നാശിപ്പു ഞാൻ
അനങ്ങുന്നില്ലെൻ കൈകൾ, ആത്മാവാതാഗ്രഹിച്ചെങ്കിലും
അറിയുന്നില്ല നീയും ഞാനുമൊപ്പമീ ചുറ്റും നടക്കുവതൊന്നും
ആസ്വാദ്യമല്ലയീ മുല്ലപുക്കളാൽ തീർത്ത അന്ത്യഹാരങ്ങളും

പോകാം നമ്മുക്കീ പുഴതീരത്തിലേയ്ക്ക് പണ്ടെന്നപോൽ
പോകാം നന്മതൻ നേർത്ത നിലാവെളിച്ചത്തിലേയ്ക്കു വീണ്ടും
മറക്കാം ഇതുവരെയുള്ള ബന്ധങ്ങളും, പരിവേദനങ്ങളും
നടക്കാം പുതുവഴിയിലൂടിനിയില്ല മടക്കയാത്ര നിനച്ചാലുമില്ലെങ്കിലും



 

No comments:

Post a Comment