Tuesday 18 December 2012

ഈയാഴ്ചയിൽ ആദ്യം (13)

യാ വിദ്യാ യാ വിമുക്തയേ

ഈയാഴ്ചയിൽ ആദ്യം (13)

 

മ്യഗമായി ജീവിക്കാൻ പഠിക്കു കുഞ്ഞേയെന്നു ആരെങ്കിലും സ്വന്തം മക്കൾക്കു ഉപദേശം കൊടുക്കുമോ ? എല്ലാവരും തിരക്കിലാകുമ്പോൾ വ്വേണ്ടി വരും പ്രത്യോകിച്ചും സങ്കീർണ്ണമായ കലിയുഗത്തിൽ, ക്രുരമ്യഗങ്ങൾ പോലും വിശന്നാൽ മാത്രമേ സഹജീവികളെ കൊന്നുതിന്നാറുള്ളു, പെണ്മ്യഗ്ഗങ്ങളൂടെ സമ്മതമില്ലാതെ അവരുമായി ഇണചേരില്ല എന്നതും മ്യഗസ്വാഭാവം കൊടിയ വിഷ പാമ്പുകൾ പോലും തന്നെ ഉപദ്രവിക്കുമെന്നു ഭയന്നാണു മനുഷ്യനെ കടിക്കുന്നത്, കാടുകൾ പോലും കൈയ്യേറി ആവാസവ്യവസ്ഥയെ തകിടം മറിക്കുമ്പോഴാണു മ്യഗങ്ങൾ ക്യഷിനശിപ്പിക്കാനും കന്നുകാലികളെ ഉപദ്രവിക്കാനും നാട്ടിലിറങ്ങുന്നത്, കരയിലെ ഏറ്റവും വലിയ മ്യഗമായ ആനപോലും എത്ര അനുസരണയോട് കുടിയാണു നമ്മോട് സഹവസിക്കുന്നത്, ഏറ്റവും നന്ദിയും സ്നേഹവും കാട്ടൂന്ന മ്യഗമായ നായ്ക്കൾ എത്ര ആത്മാർഥതയാണു നമ്മോട് ചെയ്യുന്നത് നാമീ മ്യഗങ്ങളോടൊക്കെ കാട്ടുന്നതോ  കടുത്ത ക്രുരതയും, പോട്ടേ മ്യഗമാണന്നു വയ്ക്കാം പക്ഷേ സ്വന്തം സഹോദരനെ യാതൊരറപ്പുമില്ലാതെ വെട്ടികൊല്ലുന്നതിനു എന്തു ന്യായീകരണം നിരത്തും ?

സ്ത്രീകളെ മാനിക്കുവാൻ അഖ്വാനം ചെയ്ത മനുസ്റ്റ്മ്യതി പിറന്ന നാട്ടിൽ പിഞ്ചു പെൺകുട്ടികൾക്കു പോലും രക്ഷയില്ലാതാവുന്നു എന്നത് നിക്യഷ്ഠം തന്നെ, ഒരു രുപയുടെ തർക്കം മനുഷ്യജീവനപകരിക്കുന്നു, അച്ഛൻ മകളെയും മകൻ അമ്മയെയും തിരിച്ചറിയാതെ പോകുന്നു ദിനം പ്രതി ദീനരോധനങ്ങൾ മുഴങ്ങുന്നു അല്പവസ്ത്രധാരിണികളായ വനിതകൾ ആർത്തട്ടഹസിക്കുന്നു സുരഷിതമായയാത്രയും സന്തോഷകരമായ ജീവിതവും നമ്മുക്കന്യമാകുന്നുവോ?

ഇതിനു സർക്കാരിനെ കുറ്റം പറഞ്ഞിട്ടൊ സദാചാരം പ്രസംഗിച്ചിട്ടോ കാര്യമില്ല നീതിന്യായ വ്യവസ്ഥിതി ആകെ മാറ്റപെടണം കുറ്റവാളിക്കു കടുത്ത ശിഷതന്നെ നല്കണം, കുടാതെ സ്വന്തം മക്കളെയെങ്കിലും മനുഷ്യരായി വളർത്താൻ രക്ഷകർത്താക്കൾ തയ്യാറാകണം . പിസയും, ഷവർമ്മയും രാത്രിസഞ്ചാരവും കമ്പ്യുട്ടറും മൊബൈൽ ഫോണുമായി ഉലകം ചുറ്റുന്ന മക്കളെ ചുരുക്കം നന്നായി വസ്ത്രം ധരിക്കാനും ആൾക്കാരോട് നന്നായി പെരുമാറാനുമെങ്കിലും പഠിപ്പിക്കണം, ചുരുങ്ങിയത് സ്വന്തം അമ്മയെയും പെങ്ങന്മാരെയും തിരിച്ചറിഞ്ഞു പെരുമാറാനുള്ള ലൈംഗികവിദ്യാഭ്യാസമെങ്കിലും കൊടുക്കണം.

യാ വിദ്യാ യാ വിമുക്തയേ എന്ന ആപ്തവാക്യം എന്താണെന്നു മനസിലാക്കികൊടുക്കണം

.എൻ.വി കുറുപ്പ് സാർ ഇങ്ങനെ പറയുന്നുണ്ട് അദ്ദേഹത്തിന്റെ ചോറുണു എന്ന കവിതയിൽ

“ഉണ്ണീ മറയ്ക്കായ്ക ഒരമ്മതൻ നെഞ്ചിൽ നിന്നുണ്ട മധുരമൊരിക്കലും 

PRAVEEN V R ATTUKAL

 

 

 

 

No comments:

Post a Comment