Wednesday 19 December 2012

വള്ളി കുടിലുകൾ ചെമ്മേയുണ്ടാക്കിയെൻ
വാമഭാഗമായ് ചമഞ്ഞു കളിതോഴി
കണ്ണൻ ചിരട്ടിയിൽ മണ്ണപ്പം ചുട്ടവൾ
കാന്തനായി എനിക്കു കാണിക്ക വച്ചവൾ
ബാല്ല്യകാലത്തെ കുറിച്ചോർക്കുമ്പോഴിപ്പോഴും
ബാലികയായവൾ തന്മുഖം കാണ്മു ഞാൻ
വട്ടൊന്നുരുട്ടി പാണ്ടികളിച്ചവൾ പിന്നെ
വട്ടത്തിലോടി തൊട്ടുകളിച്ചവൾ
എന്റെ കണ്ണോന്നു പൊത്തി വട്ടം ചുറ്റിച്ചവൾ
എല്ലാരും കാണേ കളിയാക്കി ചിരിച്ചവൾ
എങ്ങനെ മറക്കുവാനാണെന്റെ ബാല്ല്യത്തെ
എന്തു കൊടുത്താലാണതു തിരികെ ലഭിക്കുവാൻ
 

No comments:

Post a Comment