Sunday 29 December 2013


നാവിലിത്തിരി കണ്ണീരുപ്പു കലർത്തി
നയനങ്ങളിൽ സന്തോഷപൂത്തിരി കൊളുത്തി
തിരിച്ചുകിട്ടാത്ത നഷ്ടമായി ഓർമ്മയായി
തിരിഞ്ഞു നോക്കി നീയീ വാസര പടികളിറങ്ങുമ്പോൾ
പ്രീയവർഷമേ........
മറയ്ക്കുവതെങ്ങനെ നീ തന്ന വസന്തവും വിഷാദവും


Wednesday 18 December 2013


വീട്ടിലേയ്ക്കുള്ള വഴി തീരെ ഇടുങ്ങിയതായിരുന്നു
വഴിയിൽ ഇഴജന്തുക്കളും കാടും പടർപ്പും
വിരലിൽ തൂങ്ങിയാണു നീ നടന്നിരുന്നതെങ്കിലും
വീടെത്താറാകുമ്പോൾ എന്റെ തോളിൽ കയറും
കഥകളും കാര്യങ്ങളുമായി പടിപുരയോളം ഞാൻ നിന്നെ ചുമക്കും
കഥകൾ എത്രകേട്ടാലും മതിവരാത്തവനായിരുന്നു നീയന്ന്
എന്റെ കൈകളിൽ കിടന്നാണു നീ നിന്താൻ പഠിച്ചത്
എന്റെ കൈവിരലിൽ തൂങ്ങിയാണു നീ സ്കുളീലെത്തിയത്
നിന്റെ സന്തോഷങ്ങൾക്കു വേണ്ടിയാണു ഞാൻ
എന്റെ സന്തോഷങ്ങളെ മുടികെടുത്തിയത്
സഹോദരങ്ങളല്ല സുഹ്രത്തുക്കളായിരുന്നു നാമന്ന്
സഹനങ്ങളും അന്നൊക്കെ സന്തോഷങ്ങളായിരുന്നു
എനിക്കന്നേയറിയാമായിരുന്നു നീ മിടുക്കനാണെന്നു
എനിക്കു നേടാനാവാത്തതൊക്കെ നീ നേടിയെടുക്കുമെന്ന്
എല്ലാം തുറന്നു പറഞ്ഞു ചിരിക്കുമ്പോഴും നീ
എന്തോ മറയ്ക്കുന്നുവെന്നമ്മ പരാതി പറയുമ്പോഴും
കുഞ്ഞനുജനു കുടപിടിക്കാനുള്ള വ്യഗതയിലായിരുന്നു ഞാൻ
കുടെ നടന്നു കുശലം പറഞ്ഞും മതിയാവാത്ത ദിവസങ്ങളൊന്നിലാണു
ഇറിറ്റേറ്റഡ് എന്ന വാക്കിനർഥം ഞാൻ മനസിലാക്കുന്നത്
ഇന്നലെകളല്ല ഇനിവരുവാനുള്ളതെന്നു  ഞാനോർത്തതേയില്ല
മറയ്ക്കുന്നതും മായ്ക്കുന്നതും എന്തെന്നറിയാൻ ശ്രമിച്ചതേയില്ല
മറ്റുള്ളവർ ചുണ്ടികാണിക്കുമ്പോഴും കുടുതൽ കുടുതൽ വിശ്വസിച്ചു
ഒടുവിൽ നീ മറ്റാരും കാണാതെ ഇത്രനാൾ ഒളിപ്പിച്ച കുർത്ത
ഒരുമയുടെയും സാഹോദര്യത്തിന്റെയും കത്തി മുന
എന്റെ ഇടനെഞ്ചു തകർക്കുമ്പോഴും ഞാൻ കരഞ്ഞില്ല പക്ഷേ
എന്റെ കുടപിറപ്പിനോടുള്ള സ്നേഹം കരഞ്ഞു

 

Sunday 8 December 2013


പണ്ടു നുറ്റ നുലിനിഴപെരുമ
ഏറെയുയരത്തിലുറപ്പിച്ച ധീഷണത
വെളുത്ത ഖദറിന്റെ ദേശാഭിമാനം
തലകുനിക്കാത്ത വിശ്വാസ്യത
ആരും തകർക്കാത്ത സത്യസന്ധത
സ്വാതന്ത്രത്തിന്റെ വെളിച്ചം തിരഞ്ഞതിനു
കൂർത്തലാടങ്ങൾ തന്ന മുറിപാടുകൾ
ഒക്കെയും വെളുപ്പും കറുപ്പുമായിങ്ങനെ
പിന്നിലെ ചുമരിൽ ചിത്രമായി തുങ്ങവേ
എന്തിനെൻ സോദരാ വഴിയിലീടറൽ
എന്തിനധീരത, വിശ്വാസമില്ലായ്മ
കൈകളിൽ അശുദ്ധിപുരട്ടാതിരിക്കുക
പാതിവഴിക്കു തിരിച്ചു മടങ്ങാതെ നോക്കുക
പരാജയങ്ങളിൽ പാഠം പഠിക്കുക
വിജയതിളക്കത്തിൽ മറക്കാതിരിക്കുക
മന്ത്രമതൊന്നേ ഓർമ്മയിൽ വയ്ക്കുക
അഹിംസയിൽ നിന്നു വ്യതിചലിക്കാതിരിക്കുക
“ജയ് ഹിന്ദ്”

Tuesday 3 December 2013

എന്നെ പച്ചയ്ക്കു കൊന്നു തള്ളിയവർ
എന്റെ മാംസം വെട്ടി പകുത്തു തിന്നവർ
പിടഞ്ഞ ശിരസിലമർത്തിപിടിച്ചവർ
പിടഞ്ഞുതീരുവോളം നോക്കി രസിച്ചവർ
രക്തതുള്ളികൾ വിറ്റുകാശാക്കിയവർ
രക്തസാഷികളാക്കി പുഷ്പചക്രം വിരിച്ചവർ
കൊന്നവർ കൊല്ലിച്ചവർ പിന്നെ
കൊലപാതകമാരോപിച്ചവർ
എല്ലാം ക്ഷമിക്കാം പൊറുക്കാം പക്ഷേ
കൂടെനിന്നു കുട്ടികൊടുത്തവൻ
കുട്ടുകാരനാണെന്നു പറയുന്നതെങ്ങനെ

 

Thursday 21 November 2013

(രാവിലെ എനിക്കൊരു സുഹ്രത്ത് ടാഗ് ചെയ്തു തന്നതാണീ ചിത്രം, ഈറനണിഞ്ഞ കണ്ണുകളോടെ മാത്രമേ എനിക്കീ ചിത്രവും അതിനോടൊപ്പമുള്ള വാക്കുകളും വായിക്കാൻ സാധിക്കു, ഒരിക്കലും ഈ കപടലോകത്തിലെ പൊങ്ങച്ച സംസാരത്തിൽ വീണു പോകാതിരിക്കാൻ എന്നെ അനുഗ്രഹിക്കണമേ എന്ന പ്രാർഥനയോടെ പ്രിയമുള്ള എല്ലാ അമ്മമാർക്കും വേണ്ടി)

അമ്മേ മറക്കുന്നതെങ്ങനെ ഞാനീ
അമ്മിഞ്ഞപാലിന്റെ നേരും നിറവും
ഉയരങ്ങളെത്ര ഞാൻ താണ്ടിയെന്നാകിലും...
ഉണ്മയവിടെത്തെ മടിത്തട്ടു തന്നെ

ഉറ്റബന്ധങ്ങൾ മറക്കുന്നതെങ്ങനെ
ഉലകിലെത്ര സമ്പത്തു തേടിവന്നാലും
പെറ്റവയറിനെ തള്ളുന്നതെങ്ങനെ
പ്രിയമെത്ര പറഞ്ഞു വിളിക്കിലും

അഹങ്കാരത്തിന്റെ മേല്പൊടി ചാർത്തിയീ
അലങ്കാരത്തോടെ നടക്കുന്നു ഭുമിയിൽ
ചായങ്ങൾ തേച്ചു ചുമപ്പിച്ച വാക്കുകൾ
ചാമരം വീശുന്ന ഭ്യത്യഗണങ്ങൾ
ഒക്കെയും ഒക്കെയും മറവിയിലാക്കി നാം
ഒറ്റയ്ക്കു തന്നെ തിരിച്ചു പോയീടണം

ആത്മാവിൽ നിന്നു വരുന്ന വാക്കുകളിൽ
അമ്മയെന്ന സ്നേഹം നിറഞ്ഞു നിന്നീടണം

Monday 4 November 2013

(അകാലത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞ പ്രിയചങ്ങാതിയ്ക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ട്)



 

ഒരുങ്ങുന്നുണ്ടൊരു ചിത മനസിലും മണ്ണിലും

ഒരുങ്ങുന്നു നീ അവസാനയാത്ര തുടങ്ങുവാൻ

എരിഞ്ഞടങ്ങുന്നൊരു പകൽ കുടി നിന്നെകുട്ടാതെ

എരിഞ്ഞടങ്ങുന്നു ദീർഘനാൾ നീണ്ട സൗഹ്രദം

നേരുന്നില്ല ഞാൻ ശുഭയാത്ര കാത്തിരിക്കാനുമില്ല

നാളെ ഞാനുമീ വഴി പിന്തുടരണം നിശ്ചയം

 

പരിഭവങ്ങൾ പരാതികൾ ചെറുപിണക്കങ്ങൾ

പറഞ്ഞാലും തീരാത്ത വിശേഷങ്ങളങ്ങനെ

പങ്കുവച്ചും പകുത്തെടുത്തും നാം പിന്നിട്ട വർഷങ്ങൾ

പാതിനിർത്തി മടങ്ങുന്നു നീ  തീരാത്ത വേദന മനസിൽ നിറച്ചിങ്ങനെ

പ്രവാസത്തിന്റെ കടുത്ത വേനലിൽ ചിരിച്ചു തുടങ്ങി നീ

പ്രവാസത്തെ തന്നെ കരയിപ്പിച്ച് മടങ്ങുന്നു നീ

 

ശുന്യമാണു നിന്റെയീ കിടക്കയും വിരിപ്പും

ഇനി പുതിയൊരാൾ വരുംവരേയ്ക്കും

പതിവു തിരക്കുകളിൽ മുഴുകി മറക്കും നിന്നെയും

പ്രിയ സ്നേഹിതാ പിരിയുന്നില്ല ഞാൻ

നേരമായ്, പതിവു തെറ്റിക്കുന്നില്ലിതാശ്രുകണങ്ങളരിയും പുവും

ഒരോ വർഷവും മുടങ്ങാതെത്തുമോർമ്മളിൽ നോവും

പറയട്ടെ പതിഞ്ഞസ്വരത്തിൽ ഞാനും

പഴിക്കട്ടെ വിധിയെ വീണ്ടും

 
തിരക്കുകളില്ലാത്ത ലോകത്തിലേയ്ക്ക് നീ നടന്നു മറഞ്ഞെന്നാലും

തിരക്കൊഴിഞ്ഞു നീയെത്തുമെന്നു കരുതട്ടെ താതർ

Wednesday 30 October 2013

കടന്നു പോയി എഴുപതാണ്ടുകൾ
കണ്മുന്നിലുടീ ജനകീയ ജീവിതം
നന്മ വറ്റാത്ത മനസും പ്രവർത്തിയും
നല്ലവാക്കുകൾ നിറഞ്ഞ പുഞ്ചിരി
തിളങ്ങുന്നു കറയൊരല്പമേശാത്ത ഖദർ
കുപ്പായത്തിലൊരദർശ ധീരൻ
തിളക്കമേറ്റുന്നു ഒരോ ജനപ്രിയ പദ്ധതിയും
ഉറച്ച കാൽ വല്പ്പിനു മാറ്റു കുട്ടുന്നു
പിറകിലുയരുന്നു അഹിംസാമന്ത്രം
പിന്തിരിഞ്ഞോടാത്ത കർമ്മനിരതത
അസുയപുണ്ട അസുരവർഗ്ഗങ്ങൾ
ആരോപണവർഷങ്ങൾ വാരിയെറിഞ്ഞെങ്കിലും
അകലാത്ത ജനപിന്തുണയിൽ മുക്കിയെടുത്തവയൊക്കെയും
അണിഞ്ഞു മാലകളായീ രാഷ്ട്രീയതന്ത്രഞ്ജൻ
പരിത്യാഗിയാം ക്രിസ്തുദേവന്റെ
പാരമ്പര്യത്തെ പേറുന്നവൻ
നബിയും നാരായണനുമൊന്നന്നറിഞ്ഞവൻ
നേരുന്നു ഐശ്വര്യത്തിന്റെ സപ്തതി നാളുകൾ
നന്മയോടെ സന്തോഷത്തോടെ നുറു സംവൽസരങ്ങൾ
(ബഹുമാനപെട്ട കേരളമുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി സാറിനു സപ്തതി ആശംസകൾ നേർന്നു കൊണ്ട്)
 

Saturday 26 October 2013

എഴുതുന്നതൊക്കെ ഓർമ്മയും, പഴമയും
ആരുവായിക്കാൻ (അതുകൊണ്ട്)
എനിക്കുമെഴുതണം ഒരു ന്യുജനറേഷൻ കവിത
ഇത്രനാളും സദാചാരം പറഞ്ഞു മാറിനില്ക്കുകയായിരുന്നു
ഇനിയതു പോരാ സദാചാരത്തിനു നല്ല വഴി ന്യുജനറേഷൻ തന്നെ
ആശാനും ഉള്ളുരും വള്ളത്തോളും പറഞ്ഞു വഴിമാറിനിന്നു
ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം
സാമുഹ്യ വ്യവസ്ഥിയ്ക്കു മാറ്റമുണ്ടാക്കാനത്രേ
സമുഹം ദുഷിക്കാതിരിക്കാനത്രേ
നഗ്നതയ്ക്ക് ഒളിച്ചിരിക്കാനാവില്ല ന്യുജനറേഷൻ
കണ്ടു പിടിക്കും പ്രചരിപ്പിക്കും
അല്പം എരിവും പുളിയുമില്ലാതെന്തു കവിത
പ്രണയത്തിനെക്കാൾ മാർക്കറ്റ് വേഴ്ചകൾക്കാണു
തെറിപദങ്ങൾ കൊണ്ട് അലങ്കാരവും വ്യത്തവും സ്യഷ്ടിക്കണം
തുറന്നുപറച്ചിലുകൾക്ക് എരിവുണ്ടാകും
മറയ്ക്കാനാഗ്രഹിക്കുന്നതൊക്കെ തുറന്നിടണം
ഇരുട്ടത്താസ്വദിക്കുന്നതൊക്കെ വെളിച്ചത്തിൽ കാട്ടണം
മറ്റുള്ളവർ കാണാതിരിക്കാൻ പൊത്തിപിടിച്ചതൊക്കെ
നിർലജ്ജം തുറന്നു കാണിക്കണം
ഞാനെഴുതി തുടങ്ങുകയാണു, ചിലപ്പോൾ
വല്ല മലയാളം വാരികയും എന്നെയെടുത്തുയർത്തിയാലോ

 

Tuesday 1 October 2013

ഉജ്ജ്വലമാണാഹിംസാമന്ത്രമതുറക്കെ പാടിയതങ്ങ്
ഉറങ്ങിയജനതയ്ക്ക് ഉണർവ്വേകിയ ഉടുക്കുപാട്ടാണങ്ങ്
റാമും റഹിമും കൈകൾകോർക്കുമീ മണ്ണിൻ പുണ്യമതങ്ങ്
രാജ്യം മുഴുവൻ ആദരവേകും മഹാത്മാവാണങ്ങ്

കറുത്ത കരിങ്കൽ പ്രതിമകളായ് നിറഞ്ഞുവെന്നാലും
കടുത്തവാക്കുകൾ പടവാളാക്കി നേടിയ സ്വാതന്ത്രം
സ്പുരിക്കുന്നുണ്ടാകണ്ണിൽ നിന്നുമതാത്മവിശ്വാസം
സഹനശക്തിയതുണ്ടാക്കിയതാണീന്നീ ഭാരതം...

ജനിച്ചിടാമോ ഒരിക്കല്കുടിയീ ഇൻഡ്യതൻ വിരിമാറിൽ
ജീവിച്ചിടാമോ ഞങ്ങൾക്കിടയിലൊരയാജ്ജാ ശക്തിയായ്
കുടെ ജീവിക്കാൻ കൊതിയുള്ളവരുണ്ടിവിടെയൊരായിരം
കനിവിൻവാക്കുകൾ നേർവഴികാട്ടി ഞങ്ങൾ കരുത്തരാവട്ടെ
See more

Wednesday 18 September 2013

ഓർമ്മയായ് മാറുമോ ആനവണ്ടി.........
മുന്നുരുപ കൊടുത്താൽ നിറയെ ആൾക്കാരുമായി വിട്ടിൽ നിന്ന് എന്നെ തലസ്ഥാനനഗരിയിലെ ഹ്യദയഭാഗത്തെത്തിക്കുമായിരുന്ന പച്ചയും മഞ്ഞയും ചുവപ്പും നിറത്തിൽ ആനവണ്ടിയെന്നു കളിയാക്കി വിളിച്ചിരുന്ന ഞങ്ങളുടെ സ്വന്തം ബസ് സർവ്വീസ്, ബൈക്കും, കാറുമൊക്കെ ചീറിപാഞ്ഞു നടക്കുന്ന നിരത്തുകളിൽ ഇന്നും ഞങ്ങൾക്കാശ്രയം ഇതേ വണ്ടി തന്നെയാണു നിരക്ക് മുന്നുരുപയിൽ നിന്നു അഞ്ചുരുപയായി എന്ന വ്യത്യാസം മാത്രം ബാക്കിയൊക്കെ പഴയതുപോലെ തന്നെ , ബെല്ലടിയുടെ ശബ്ദം പോലും ഇന്നും സുപരിചിതം, ഓടിവരുന്നതു കണ്ടാൽ കളിയാക്കാനായി ചെറുതായി അനങ്ങി നില്കുന്ന ആ രുപം തിരുവനന്തപുരത്തെ സാധാരണക്കാർക്ക് എങ്ങനെ മറക്കാൻ കഴിയും?, തിരുവനന്തപുരം എന്നു ഞാൻ പ്രത്യോകം എടുത്തു പറഞ്ഞത് മറ്റുള്ള ജില്ലകളെ അപേഷിച്ച് കെ.എസ്.ആർ.ടി.സി കുടുതൽ സർവ്വീസ് നടത്തുന്ന പ്രവറ്റ് ബസ് കൊലയാളികൾ തീരെ കുറഞ്ഞ സ്ഥലമെന്നതു കൊണ്ടാണു, കോളേജിൽ പഠിക്കുന്ന കാലത്ത് കൈയ്യിലെ വെളുത്ത കാർഡ് കാട്ടി കണ്ടക്ടറെ കൊണ്ട് പതിപ്പിച്ചു വാങ്ങുന്നതും അഭിമാനപുർവ്വം കാർഡ് കൊണ്ടുനടന്നിരുന്നതും ഇന്നുമോർമ്മയിലുണ്ട്,  ഒരു വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹം മാത്രം കൈമുതലായുള്ള ആനേകായിരം പേർക്ക് എത്രയാശ്വാസമാണു  ഈ സർക്കാർ വാഹനം ഈ ഗൃഹാതുരത്വവും ഓർമ്മമാത്രമായി പോകുമോ..............
 

Friday 13 September 2013


ഓണകിനാവ് (കവിത)

ഒന്നിത്തിരി കാത്തുനില്ക്കുക   പൊന്നോണമേ

ഒരുങ്ങുവാനുണ്ടെനിക്കു കുറച്ചിനിയും നേരം

തേവികളഞ്ഞിട്ടില്ല കാലം തെറ്റിവന്ന മഴതുള്ളികളൊന്നും

തെന്നി വീണാൽ ഉടഞ്ഞുപോകില്ലേ  നീ

കാത്തുസൂഷിച്ചതാണു മനതാരിലെ ചെപ്പിലടച്ചു നിന്നെ

പഴമണമുണ്ടന്നാലും പ്രിയമുള്ളവളല്ലേ നീ

 

തൊടികൾ തേടുവാൻ തോഴിയില്ലന്നാലും

പൂക്കുട നിറയ്ക്കുവാൻ പൂക്കളില്ലന്നാലും

സങ്കല്പലോകത്തു നിന്നാമാവേലി

മലയാളം തേടി വരുന്നനാളോണം

പലപല വർണ്ണങ്ങൾ ചാലിച്ചു ഞാൻ

പണ്ടേ മനസിൽ വരച്ചതാണോണം

 

ദുരത്തു നിന്നുമുഴങ്ങുന്നുണ്ടിപ്പഴും പുപ്പൊലിപാട്ടിന്റെ ഈണം

പുന്നെല്ലു കുത്തിയെടുത്തു വറ്റിച്ചതാം നല്ലരിചോറിന്റെ ഗന്ധം

വീർപ്പുമുട്ടാറുണ്ടീയരസെന്റിലെ ഒറ്റമുറി പുരയിലെങ്കിലും

വിടരാതിരിക്കാനാവില്ല  എന്റെ ഓർമ്മപൂക്കൾക്കിനിയും

തട്ടിയുണർത്തരുതെന്നെ നീ ഞാനിത്തിരി കിനാവു കണ്ടോട്ടേ

ഞെട്ടിയുണർന്നാൽ പെട്ടെന്നു തീരുന്ന വസന്തമാണെനിക്കോണം

 

 

Monday 9 September 2013

പരസ്പരം വിരോധം വളർത്തി തുടക്കം
പലതും പറഞ്ഞു പരത്തി കുർത്ത ആയുധങ്ങൾ തരും
തമ്മിൽ തമ്മിലടിച്ചു പരിക്കേല്ക്കുമ്പോൾ
തീരെ പക്ഷമില്ലാത്തതു പോലെ പക്ഷം പിടിക്കും
വിളിക്കാതെ വന്നു കക്ഷിചേരും
വാരിവലിച്ചു കൊള്ളയടിക്കും
മുപ്പിളമ തർക്കങ്ങളിൽ മുപ്പനാവും
മുക്കും വായും പൊത്തി അനുസരിക്കണം
അഫ്ഗാൻ മുതൽ സിറിയ വരെ
ഈജിപ്ത് മുതൽ ഇറാക്കു വരെ
എത്രയെത്രയാണു പ്രശ്ന പരിഹാരങ്ങൾ
ദാരിദ്രത്തെ കൊള്ളയടിക്കുന്നതെങ്ങനെ
അതുകൊണ്ടാണു ആഫ്രിക്കയിലേയ്ക്ക് കടക്കാത്തത്
അല്ലാതെ പ്രശ്നങ്ങളില്ലാത്തതുകൊണ്ടല്ല
രാസായുധങ്ങൾ ഭീകരങ്ങളാണു മനുഷ്യാവകാശലംഘനം പാടില്ല
നാഗസാക്കിയും, ഹിരോഷിമയും ബോധപുർവ്വം മറന്നതാണൂ
അവിടെ മരിച്ചുജീവിക്കുന്നവർ മനുഷ്യരല്ല
അന്യന്റെ പ്രശ്നങ്ങളിൽ വിളിക്കാതെ ഇടപെടുന്ന
വിശാലമനസ്കരാണവർ അല്ലാതെ ചോരകൊതിയന്മാരല്ല
ഭരണകുട അസ്ഥിരയ്ക്കെതിരെ പോരാടുന്നവരാണു അല്ലാതെ
വിഭവശേഷികൊള്ളയടിക്കുന്ന ലോകപോലീസുകാരല്ല
അഭിവാദ്യങ്ങൾ ഉസാമ ബിൻ ലാദൻ അഭിവാദ്യങ്ങൾ
അടിയൊന്നുകൊടുത്തിട്ടാണല്ലോ വിടപറഞ്ഞത്

Wednesday 4 September 2013

വെയിലുപോലുമല്പം തണലുതേടുമീയിടങ്ങളിൽ
വരണ്ട മനസിന്റെ തപ്തനിശ്വാസങ്ങൾക്കിടയിൽ
നുലുപോൽ നേർത്തിയിറങ്ങീയീ മനസിലെപ്പോഴോ
ചിങ്ങമാസത്തിലെ പൊൻ തിരുവോണം
വാസനിക്കുന്നുണ്ടിപ്പോഴും നാക്കിലയിൽ ...
പരിപ്പും പപ്പടവും കുട്ടി കുഴച്ച
കുത്തരി ചോറിൻ മണം
വിമാനങ്ങളിലേറി വന്നിറങ്ങികഴിഞ്ഞു
വാടിയ വാഴയിലയും, തണ്ടുണങ്ങിയ കായ്കറികളും
തിരഞ്ഞേറേ നടന്നീ തിരക്കിനിടയിലും ഞാൻ
തേടിയതാ പഴയ വെൺതുമ്പകൊടികൾ
ഹൈപ്പറും സുപ്പറും വ്യാപാരവിപണനങ്ങൾ
തിരക്കുതന്നെ ന്യുജനറേഷനോണങ്ങളും
ഒന്നുറങ്ങി വെളുക്കുമ്പോഴേയ്ക്കും
പൊഴിഞ്ഞു പോമെങ്കിലും
പ്രിയമാണെനിക്കേറേയീദിനം,
ഓർമ്മകൾ ഉണർന്നെണീക്കുന്നു
ഓണം വരാനായി തിരക്കഭിനയിക്കുന്നു
നാട്യങ്ങളാണീ ആഘോഷങ്ങളൊക്കെയും ആശ്വാസം
നാടുമറന്ന ഞങ്ങളിങ്ങനെ നാടിനെ അറിയാറുണ്ടെന്നതു മാത്രം
See more

Sunday 1 September 2013

കുഞ്ഞു ചകിരിനാരുകൾ കൊണ്ടുഞ്ഞാനെന്റെ
കുഞ്ഞിനിരിക്കാൻ തീർത്തതാണീ കുട്
കാറ്റേ വീശിപറത്തികളയരുതുനീയിളം
കാറ്റിലുലഞ്ഞുചിരിക്കുന്നുണ്ടവളെങ്കിലും
ഒത്തിരി നാളുകൾ കൊത്തിമെനഞ്ഞതാണീ
ഇത്തിരിയുള്ളയീ പഞ്ഞിതൻ കുട്
എത്രപ്രിയമാണെനിക്കി ചെറുവീട്
കണ്ടു രസിക്കട്ടെ ഞാനീത്തിരി
മഞ്ഞും മഴയും ആർത്തലച്ചെത്തിയിതിനെ
മണ്ണിലേയ്ക്കാഴ്ത്തികളയും വരെയും


 

Monday 26 August 2013

രാമവിലാപം

കാക്ഷായവസ്ത്രം ധരിച്ച കൗഡില്യം
രാമന്റെ നാമം ഉരുവിടുന്നുണ്ട്
രാജ്യമുപേക്ഷിച്ച രാമനെ വീണ്ടും
രാജ്യഭരണത്തിനുപയോഗിക്കുന്നുണ്ട്
രാമായണത്തിന്റെ മുല്ല്യമറിയാത്തവർ
രാമനു വേണ്ടി പ്രകോപിതരാകുന്നു
രാമന്റെ കണ്ണീലശ്രുകണങ്ങൾ പൊടിയുന്നു
രാമനെ തെരുവിൽ വില്പനയ്ക്കു വയ്ക്കുന്നു
ചരിത്രത്തെ കുഴിമാന്തി വിക്യതമാക്കികൊണ്ട്
ചരിത്രം തിരുത്തികുറിക്കാനൊരുങ്ങുന്നു
സാഹോദര്യത്തെ തച്ചുതകർത്തവിടെ
വർഗ്ഗിയവിഷവിത്തു വിതയ്ക്കുന്നു
പൊട്ടിമുളയ്ക്കുന്ന പാഴ്ചെടികളെമ്പാടും
പരസ്പരം തല്ലിതിമിർത്തു മരിക്കുന്നു
രാമനിതൊക്കെ കണ്ടുകൊണ്ടിപ്പൊഴും
രാമായണം മറിച്ചു നോക്കുന്നു
“കോപം മുലം മനസ്താപമുണ്ടായി വരും
കോപം മുലം ന്യണാം സംസാരബന്ധനം“

 

Monday 19 August 2013

ചങ്ങാതിമാരെനിക്കേറേയുണ്ട് ഇവിടെ
ചങ്ങാത്തമെനിക്കെല്ലാരോടുമുണ്ട്
എന്നോടു മിണ്ടാത്ത ചങ്ങാതിയോടിത്ര
ചങ്ങാത്തമെന്തിനെന്നോർക്കാറുണ്ട് ഞാൻ
ദുരത്തു കാണും എഴുത്തുകൾ ചിത്രങ്ങൾ ഒക്കെയും
ആർദ്രമാക്കാറുണ്ടെന്റെ ചിത്തത്തെ ഇപ്പോഴും
ഇഷ്ടങ്ങൾ പുഞ്ചിരി പുത്തനുണർവ്വുകൾ
വാരി വിതറാതെ പോകാറില്ല ഞാനിതുവരെ
കാണാതെ പോകാറുണ്ടവയിൽ ചിലതെല്ലാം
കളഞ്ഞുപോകില്ലയെങ്കിലും സൗഹൃദം

 

Wednesday 14 August 2013

ത്യാഗസമരസ്മരണകളുയർത്തി
സ്വാതന്ത്രത്തിൻ അലകളുയർത്തി
വീണ്ടും മനസിലുണർവ്വ് പകർത്തി
വരവാകുന്നു ദേശീയസ്വാതന്ത്രദിനം

പകുത്തു കിട്ടിയ ഭാഗം ഞങ്ങൾ ...
പകർത്തു വച്ചീ ഹൃദയത്തിൽ
നാനാത്വമതിലേകത്വത്താൽ ചേർത്തണച്ചീ
വിരിമാറിൽ

പലപല ആശയമെങ്കിലുമിന്നും
ഞങ്ങൾക്കൊരേ പതാക ഒരേ വികാരം
ഭാരതമെന്ന വിചാരം
അകത്തുവന്നിട്ടിവിടെ ചിന്ദ്രത
വിതച്ചുകൊയവത് വ്യാമോഹം

ക്രിസ്തിയഹിന്ദുമുസല്മാനെങ്കിലും
ബുദ്ധജൈനവിശ്വാസികളെങ്കിലും
ഇവിടെ ഞങ്ങൾക്കൊരേ വികാരം
ഭാരതമെന്ന വിചാരം
See more


Monday 5 August 2013

ഒരുപിടിയോർമ്മകൾ മാത്രമാക്കിയീ
ഭുമിയെ നിങ്ങൾ വെറുത്തു മറഞ്ഞുവോ
വിളിച്ചുണർത്തുന്നുണ്ടു ഞാനെല്ലാകൊല്ലവും
കർക്കിടവാവിൻ തണുത്തകുളിരിൽ മുങ്ങി
ഉരുട്ടി വച്ചൊരീ ബലിചോറുണ്ണുവാൻ
കാക്കയായ് നിങ്ങൾ പുനജർജ്ജീടുമോ
ഇല്ല വിശ്വാസമില്ലെനിക്കെങ്കിലും
പക്ഷിയായെങ്കിലും നിങ്ങൾ വരുന്നതു കാണുവാൻ
ഇറ്റുവീഴുന്ന നീർ കണങ്ങൾ തുടച്ചു ഞാൻ
ബലിചോറുമായിതാ കാത്തിരുന്നിടുന്നു


 

Thursday 18 July 2013

കൈയ്യിൽ നുരയുന്ന മദ്യചക്ഷകം
ചുണ്ടിലെരിയുന്ന സിഗരറ്റിനൊപ്പം ചുറ്റും പുകവലയങ്ങൾ
അമ്മയോ പെങ്ങളോ മകളോ തിരിച്ചറിവില്ലാതെ
ചേലയുരിയുന്ന വികാരം
മൂക്കിനു താഴെ കറുത്ത മീശ
ആണാവാനിത്രമാത്രം മതിയെന്നാരാണിവനെ പഠിപ്പിച്ചത്?
ആണത്വം സമുഹത്തോടുള്ള പ്രതിബദ്ധതയാണു
പ്രസവിക്കാൻ കഴിവുള്ളവളൊക്കെ
പെണ്ണാണെന്നാരു പറഞ്ഞു
മുലപ്പാൽ ചുരത്തുന്നവളൊക്കെ
അമ്മമാരാണെന്ന് ആരു വിശ്വസിക്കുന്നു
സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിക്കുന്ന
കാടത്വവും ചിലപ്പോൾ അമ്മയെന്നു വിളിക്കപെടും
അനീതിക്കെതിരെ പ്രതികരിക്കാത്തവനൊക്കെ
നേതാവാണെന്നാരു പറഞ്ഞു
കുപ്പായത്തിന്റെ പോക്കറ്റിൽ കാണുന്ന
അഞ്ഞുറിന്റെയും ആയിരത്തിന്റെയും
നോട്ടുകളല്ല നേതാവ്
അഹിംസയെ ആഭരണമാക്കി ശക്തിയായി
പ്രതികരിക്കുന്നവനാണു ഖദർ ധരിക്കേണ്ടത്
മസിലുപെരുപ്പിച്ചു മുഷ്ടിചുരുട്ടുന്നവനൊക്കെ
സഖാവെന്നാരു പറഞ്ഞു
ചോരമണമുള്ള  ചുവപ്പിനു താഴെ
എ.സി യുടെ കുളിരിൽ വിപ്ളവം ചർച്ചചെയ്യുകയില്ല സഖാവ്
കടുത്ത വിപ്ളവ സമരങ്ങളിൽ പങ്കെടുത്ത്
കറുത്തു പോയവനാണു സഖാവ്
മനുഷ്യത്വത്തിന്റെ നേരിയ ചുവപ്പാണവനെ നയിക്കുക



 

Sunday 7 July 2013

ബൾഗറും പിസയുമായി ദിനങ്ങൾ
മദ്യവും മദിരാക്ഷിയുമായെത്ര രാവുകൾ
കണ്ണഞ്ചിപ്പിക്കുന്ന വസ്ത്ര വൻ ശേഖരം
മനം മയപ്പിക്കുന്ന മഞ്ഞലോഹങ്ങൾ
ചീറിപാഞ്ഞലറിയടുക്കുന്നു ആഡംബരത്തിന്റെ
വാഹനവ്യുഹങ്ങൾ
അവധിക്കാലങ്ങളാഘോഷമാക്കി നാം
ആർത്തട്ടഹസിച്ചു കളിച്ചു തിമിർക്കുന്നു
ആഹാരവസ്തുക്കൾ പാഴാക്കികളഞ്ഞു നാം
വിശപ്പിന്റെ വേദനയെ പരിഹസിക്കുന്നു
അയല്കാരനെ വെല്ലുവിളിച്ചു കൊണ്ടു നാം
ആരാണു വലിയവനെന്നു വീമ്പീളക്കുന്നുണ്ട്
കണ്ണുതുറന്നിതു കാണുക എങ്കിലോ
നെഞ്ചുപൊടിയുന്ന വേദനയുൾകൊള്ളിലോ
നേടിയതൊക്കെയും ക്ഷണഭംഗുരം
നീറുന്നു മനമതിതു കാണുമ്പോഴൊക്കെയും
നീതിമാനൊടു പ്രാർഥന ചെയ്യുക
നീതിയിവർക്കിശ്വനേകുകയില്ലയോ
(ഇന്നത്തെ (08.07.2013) മാത്യഭുമി പത്രത്തിൽ വന്ന ഹ്യദയഭേദകമായ കാഴ്ച)

 

Saturday 6 July 2013

എനിക്കിനിയും നനയണമീ മഴ
എനിക്കിനിയും കൊള്ളണമിളവെയിൽ
എനിക്കിനിയും നീന്തണമീ പുഴ
എനിക്കിനിയും തീണ്ടണമീ കാവ്
കാലങ്ങളോളം ഞാൻ കാത്തുസുഷിച്ചൊരീ
കാവുവെടി കുളം കുത്തിയതെന്തിനു
തലമുറകൾക്കു കാട്ടികൊടുക്കുവാൻ
കാത്തുവച്ച പൈത്യകമാണത്
വെയിലിലളം മേനി വാടാതിരിക്കുവാൻ
വച്ഛുപിടിപ്പിച്ചതാണീ മരങ്ങൾ
പാടെ മുറിച്ചു വിറകാക്കി മാറ്റിയീ കൊടും
പാതകം ചെയ്തവൻ മാനവനല്ലയോ
മണലെടുത്തു പുഴയെ കൊല്ലിച്ചവൻ
മനോഹരമൊരു ചിത്രമീ ചുവരിൽ തുക്കി
വര നിറഞ്ഞു കവിഞ്ഞൊഴുകുന്നൊരാ ചിത്രം
വരും തലമുറയ്ക്കു പുഴയായി മാറുമോ
എനിക്കിനിയും നനയണമീ മഴ
എനിക്കിനിയും കൊള്ളണമിളവെയിൽ
എനിക്കിനിയും നീന്തണമീ പുഴ
എനിക്കിനിയും തീണ്ടണമീ കാവ്
മഴയും വെയിലും പുഴയും കാവുമൊന്നുമില്ലെങ്കിൽ
മനുഷ്യാ നീയെന്നെയും കൊന്നേയ്ക്കുക
ഭുമിയെന്ന പേരുമാത്രമായി നഗ്നമാറിടം കാട്ടിയെത്രനാൾ
ഭീകരസൗധങ്ങൾക്കടിയിൽ കിടക്കുവാൻ വയ്യ

 

Wednesday 3 July 2013

കാണാതെ പോകുന്നുണ്ടുഞ്ഞാൻ ചിലപ്പോഴെങ്കിലും

കാണാതെ പോകുന്നുണ്ടുഞ്ഞാൻ ചിലപ്പോഴെങ്കിലും
കരളിനെ കീറി മുറിക്കുന്ന വാക്കുകൾ
അറിയാതെ മാഞ്ഞുപോകാറുണ്ടെന്റെ
പ്രിയരെനിക്കായ് വരച്ചിട്ട ചിത്രങ്ങൾ
കേൾക്കുവാൻ കാതുകൾ കുർപ്പിച്ചിരുന്നിട്ടും
കേൾക്കാതെ പോയ ഒത്തിരിപാട്ടുകൾ
മുഖപുസ്തകചങ്ങാത്തമെപ്പോഴും
മുമ്പത്തെ പോലെ പ്രിയമാണെങ്കിലും
വല്ലാതെ വാശിപിടിച്ചുകരയുന്നു
വന്നെത്തി കൊഴിഞ്ഞുപോമീ സമയം
സദയം ക്ഷമിക്കുക തൊട്ടുപോകുന്നൂണ്ടു ഞാൻ
സൗഹൃദം തന്നെയാണെനിക്കമ്യതം

Thursday 27 June 2013

പ്രവാസo

കാലുവളരുന്നു കൈയ്യുവളരുന്നു
കമിഴ്ന്നു വീണു ചിരിച്ചു കളിക്കുന്നു
ദുരത്തു നിന്നെത്തും അവ്യക്തമാം വാക്കുകൾ
കാതിനൊരിമ്പമായി കൊഞ്ചിവിളിക്കുന്നു
മെല്ലെ വളരുകയാണവൾ ചിരിച്ചും ചിരിപ്പിച്ചും
മനസിലൊരു സ്വപ്നമായെന്നും നിറയുന്നു
ജീർണ്ണിച്ചജീവിത പാത വെടിപ്പാക്കാൻ
ജീവിതം തന്നെ പ്രവാസമാക്കേണ്ടി വന്നവൻ
ബന്ധങ്ങളൊക്കെയും ബന്ധനത്തിലാക്കീയീ
ബന്ധുരകാഞ്ചന കുട്ടിലടയ്ക്കപെട്ടവൻ
നീറുമീമനസിനാശ്വാസമായീ സൗഹൃദ പെരുമഴ
മുഖപുസ്തകത്തിൽ പെയ്തിറങ്ങീടുന്നു

Saturday 22 June 2013

മഴയെകുറിച്ചെഴുതാം, മഞ്ഞിനെ കുറിചെഴുതാം
മനുഷ്യനെ കുറിച്ചെഴുതുവാൻ വയ്യ
പ്രണയത്തെ കുറിച്ചെഴുതാം പ്രേമത്തെ കുറിച്ചു പറയാം
പ്രണയം പങ്കുവയ്ക്കുവാൻ വയ്യ
കണ്ണീരിനെ കുറിച്ചെഴുതാം, കരുണയെ കുറിച്ചു പാടാം
കണ്ണീർ തുടയ്ക്കുവാൻ വയ്യ
ഊണുമേശയിലെ പാത്രങ്ങൾക്കു ഭംഗിപോരന്നാവും
ഉച്ചനേരത്തെ ചർച്ച വെകിട്ടു വിഭവങ്ങളെ കുറിച്ചും
കഴിച്ചു തീർന്നിട്ട് എച്ചിൽ തിന്നാൻ കാത്തിരിക്കുന്നവർ
അക്ഷമരാണു വിശപ്പിന്റെ വിലയറിയാവുന്നവർ
മതങ്ങളെ ചൊല്ലി കലഹിക്കുന്നവരുണ്ട് എല്ലാ
മതവിശ്വാസികൾക്കും വിശപ്പും വിയർപ്പുമുണ്ട്
എല്ലാ വിശപ്പിനും ഒരേ വേദന ദൈന്യതയുടെ
എല്ലാ വിയർപ്പിനും ഒരേ രുചി ഉപ്പിന്റെ
തിന്നതിന്റെ ബാക്കിപോലും കൊടുക്കാൻ മടിക്കുന്നവർ
നമ്മളോരേ സമുദായക്കാരനാണെന്നു പറഞ്ഞിട്ടെന്തുകാര്യം

Wednesday 19 June 2013

തെല്ലൊന്നടങ്ങന്റെ വേനലേ
ഞാനീ മണ്ണിലൊട്ടു പെയ്തുതീരട്ടേ
കാത്തു സുഷിക്കയാണു നാളേറേയീ
നീലകടലിന്റെ അവിഹിത ഗർഭം
പേറ്റുനോവിന്റെ വേദനതിന്നു
പിന്നിട്ടൊരു വേനൽ കാലം മുഴുവനും
കുഞ്ഞുമഴതുള്ളികളൊരായിരം വന്നീ
മണ്ണിൽ പതിച്ചു കളിച്ചു തിമിക്കട്ടെ
വാതിലടച്ചു തണുത്തു വിറച്ചീ ലോകം
ശാപവാക്കുകൾ നീളേ ചൊരിയിലും
പെയ്യാതിരിക്കുവാൻ വയ്യെനിക്കീ
പ്രക്യതിനിയമം പാലിക്കവേണം
കൊഞ്ചികളിച്ചു രസിച്ചീ തുള്ളികൾ
വൻ പുഴയായ് ഒഴുകി നീങ്ങീടട്ടെ
 

Sunday 16 June 2013

പക്ഷങ്ങൾ രണ്ടാണെങ്കിലും നമ്മളീ സൗഹൃദ
പക്ഷത്തുകൂടെ നടന്നവർ ഇനിയുമേറെ കടക്കേണ്ടവർ
ചെറുതാണീ പിണക്കങ്ങളൊക്കെയും ക്ഷമിക്കാവുന്നവ
നുള്ളി നോവിക്കുന്നതില്ല ഞാൻ നിന്നെ വീണ്ടും സഖേ
എന്തിനീ വീർത്തു കെട്ടലുകൾ മുഖം തിരിക്കൽ
ആയുധങ്ങൾ ഉപേഷിക്കുക ആശയങ്ങളെടുക്കുക
വാക്കുകൾ കൊണ്ടു സമരം നയിച്ചു നമ്മൾ തമ്മിലിങ്ങനെ
വാക്കേറ്റമുണ്ടാകുന്നതു സഹിക്കാവതല്ല തോഴരേ
കാണുക വിശാലമീ ലോകം കാത്തിരിക്കുന്നു
കാലം തകർക്കാത്ത കരുത്തുറ്റ ചങ്ങാത്തം

Tuesday 11 June 2013


ഞാൻ രാഷ്ട്രീയക്കാരനല്ല എന്നു പറഞ്ഞു തുടങ്ങുന്ന ഒരാളെ ശ്രദ്ധിക്കു അയാൾക്കു വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകും വെറുതെ ഭംഗിവാക്കിനെനിക്കു രാഷ്ട്രീയമില്ലെന്നു പറയുമെങ്കിലും എല്ലാ കേരളീയരുടെ ഉള്ളിലും മാന്യനായ രാഷ്ട്രീയക്കാരനുണ്ട്, മറ്റ് സംസ്ഥാനങ്ങളെ അപേഷിച്ചു കേരളത്തിനു പ്രബുദ്ധമായ രാഷ്ട്രീയനിലപാടൂകളാണുള്ളത് എന്നു പറയാം പക്ഷേ ചില തട്ടുകേടുകൾ ഇവിടെയും സംഭവിച്ചിട്ടൂണ്ട് ശരിയായ കോൺഗ്രീറ്റ് തുണുകൾ കൊണ്ട് താങ്ങു കൊടുത്താൽ ചിലപ്പോൾ താഴെ വീഴാതെ പ്രബുദ്ധത നിലനിർത്താമെന്നു തോന്നുന്നു അങ്ങനെ മാന്യമാരായ രാഷ്ട്രീയക്കാർക്കുള്ളതാണു പംക്തി വായിക്കുക  വിമർശിക്കുക

കേരളത്തെ മുഴുവൻ മഴപനി പിടികുടിയിരിക്കുകയാണു പക്ഷേ പനിയെക്കാൾ കുടുതൽ പ്രചരിക്കുന്നതും പകരുന്നതും ചാനൽ പനികളാണു ആടിനെ പട്ടിയാക്കുന്ന പത്രമെന്നു മുമ്പ് കേട്ടിട്ടൂണ്ടെങ്കിലും നല്ല കറുത്ത് തലയെടുപ്പുള്ള ആനയെ വെറും കുഴിയാനയാക്കുന്ന ന്യുജനറേഷൻ ചാനലുകളാണു ഇന്നത്തെ കേരളത്തിന്റെ ഐശ്വര്യമെന്നു പറയാം ദൈവത്തിന്റെ സ്വന്തം നാട് എന്നതൊക്കെ പോയി മറഞ്ഞിട്ടു കാലം ശ്ശിയായി ഇപ്പോ വാർത്താചാനലുകളുടെ സ്വന്തം നാടാണു കേരളം. താങ്കൾ ഇന്നു ഭക്ഷണം  കഴിച്ചിരുന്നോ എന്നു ചോദിക്കുന്നു കഴിച്ചിരുന്നു  വിഭവങ്ങൾ അല്പം ഇറച്ചികറിയും കള്ളപ്പവുമാണെന്നു പറഞ്ഞാൽ കള്ളുകുടിയനാവുന്ന നാടാണു കേരളം എന്നുകുടി ചാനലിനെ പറ്റി പറയുമ്പോൾ പറയേണ്ടതൂണ്ട്.

നമ്മൾ പറഞ്ഞു വന്നത് പകർച്ചപനിയെ കുറിച്ചാണു കഴിഞ്ഞയാഴ്ച പിടിച്ച ചില പ്രത്യോകതരം പനികളെയാണു ഇവിടെ പ്രതിപാതിക്കുന്നത്, കോൺഗ്രസ്സുപാർട്ടിയുടെ പ്രസിഡന്റിനു പിടിച്ച ഉപമുഖ്യമന്ത്രി പനി അതിവേഗത്തിൽ പടരുകയും, പാർട്ടി പരിപാടികൾ ഉൾപെടെ മാറ്റിവയ്ക്കേണ്ടി വരുകയും കുടാതെ കേരള മന്ത്രിസഭയുടെ നിലനില്പിനു തന്നെ അപകടകരമാം വിധം ദോഷമായേക്കുമെന്നു വിചാരിച്ചെങ്കിലും പനിയുടെ ആരംഭദശയിൽ തന്നെ ഹൈകമാന്റ്ഡ് എന്ന പ്രത്യോകം തയ്യാറാക്കിയ മരുന്നു അതിവേഗ്ഗം ബഹുദുരം എത്തിച്ചു കൊടുക്കാൻ സാധിച്ചതുകൊണ്ട് പനി പെട്ടന്നു ഭേദമാകുകയും അദ്ദേഹം വീണ്ടും പരിപാടികളിൽ സജീവമായി പങ്കെടുത്തു തുടങ്ങുകയും ചെയ്തു 

ഉപമുഖ്യമന്ത്രി പനികോളു ആദ്യം തുടങ്ങിയത് കേരളം ബഹുമാനിക്കുന്ന മാണി സാറിനാണെങ്കിലും, ഒടുവിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നത് കുഞ്ഞാലി സായ്പിനെയാണു, കേരളത്തിലെ ഒരു ജില്ലമുഴുവനായി പടർന്നു പിടിച്ച പനി കേന്ദ്രഗവർമെന്റിനു തന്നെ ദോഷമായേക്കാവുന്ന സ്ഥിതി വിശേഷത്തിലെത്തിയെങ്കിലും പെട്ടെന്നു ചന്ദ്രികാലേഖനാ ഔഷധം ചങ്ങനാശേരി വലിയ വൈദ്യൻ എത്തിച്ചതു കൊണ്ട് വലിയ കുഴപ്പമില്ലാതെ മാപ്പുപറഞ്ഞു കീഴടങ്ങി

ഒരു പ്രത്യോക തരം പനിയാണു കേരളത്തിലെ രണ്ടു പ്രമുഖസമുദായനേതാക്കളെ പിടികുടിയിരിക്കുന്നത് ചൊറിച്ചിൽ പനി പനി വന്നാൽ ആരെയെങ്കിലും വെറുതേ ചൊറിഞ്ഞുകൊണ്ടിരിക്കണം താക്കോൽ സ്ഥാനവും താലിബാനുമെന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരിക്കും പനിയത്ര കാര്യമാക്കാനില്ലന്നാണു അനുഭവസ്ഥർ പറയുന്നത്  പ്രായത്തിന്റെ അസ്റ്റ്കിത്കൊണ്ടുണ്ടാവുന്ന പനിയാണിത് ഇതിനു ചികിൽസ കിട്ടുന്ന കേരളത്തിലെ രണ്ടു സ്ഥലങ്ങളിലും മറ്റു രോഗികൾ പ്രശ്നമാക്കിയതു കാരണം ചികിൽസ വൈകുമെന്നാണു തോന്നുന്നത്.

ധാരാളം പനികൾ കാണുകയും കൊള്ളുകയും ചികിൽസിക്കുകയും ഒക്കെ ചെയ്തു മടുത്തതു കൊണ്ടാവാം പനി ഇത്തവണ .കെ.ജി സെന്റ്രിൽ കേറിയതേയില്ല ലോറൻസ് സഖാവിന്റെ പനിയ്ക്ക് മരുന്നു കൊടുത്ത് ഇരുത്തിയതു കൊണ്ടാവാം ഈയാഴ്ച പനികാര്യത്തിൽ അവർ വളരെ പിന്നിലായിരുന്നു, പക്ഷേ പ്രതിഷയ്ക്കു വകയുണ്ട് ഇറങ്ങിപോക്ക് പനി ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട് പെട്ടെന്നു ചികിൽസിച്ചില്ല എങ്കിൽ അതു അടിയന്തപ്രമേയമായും ഹർത്താലുമായി ഒക്കെ ഗുരുതരമായ പനിയിലേയ്ക്ക് മാറിയേക്കാം പിന്നെ അവിടെ സമാധാനം കഴിഞ്ഞ പനികാലം മുഴുവൻ അമേരിക്ക സന്ദർശിച്ച് മടങ്ങി വന്ന നല്ലോരു ആരോഗ്യ പരിപാലിക കുടെയുണ്ട് എന്നതാണു

അവസാനമായി വളരെകാലമായി പനിയുടെ ലക്ഷണം കാണിക്കുകയും പെട്ടെന്നു മുർഛിച്ചു ഗുരുതരാവസ്ഥയിലാവുകയും ചെയ്ത് സോഷ്യലിസ്റ്റ് പനിയെ കുറിച്ചു പറഞ്ഞു മതിയാക്കാം ഇതിൽ പനിക്കാർ രോഗിയും വൈദ്യനുമാണു അതുകൊണ്ട് തന്നെ പനി പെട്ടൊന്നൊന്നും മാറുമെന്നു തോന്നുന്നില്ല  ഒരു പക്ഷത്തിനു കുറച്ചു പഴങ്ങളുമായി ശത്രുക്കളെത്തി തുടങ്ങി

കാര്യമായ പനികളൊന്നും ബാധിച്ചില്ല എങ്കിൽ അടുത്ത വാരം ഇവിടെ കാണാം 

VRP