മനസിൽ നിന്നു ഞാൻ മായ്ചുകളഞ്ഞെന്നിട്ടും
മറക്കാതെ പുക്കുന്നീമുറ്റത്തു കണികൊന്ന
വർഷത്തിൽ വന്നു വിഷുകണി കാട്ടുവാൻ
മേടത്തെ വീണ്ടും മഞ്ഞകസവു ചാർത്തുവാൻ
ഉണങ്ങി കരിഞ്ഞയീ ശാഖകൾക്കിടയിലായി
ഉണർന്നു തുടങ്ങി മഞ്ഞമണികളായ്
പുക്കൾ
കാത്തിരിക്കുന്നില്ല
ഞാനീ വിഷുവെന്നല്ലോരാഘോഷവും
കാലങ്ങളിങ്ങനെ
കടന്നുപോകുന്നു നിസഹായരായി
മാഞ്ഞുപോയ്
നേർത്തൊരോർമ്മയായി പഴമയും
മാഞ്ഞുപോയി
സ്നേഹവാൽസല്ല്യമാം കൈനീട്ടവും
വെളുക്കുന്നു
കൊന്നകാടുകൾ, അകലുന്നു മെല്ലെ
വറുതീയാലാണ്ടു
പോയി വെള്ളരി പാടങ്ങളും
എങ്ങനെ കണിയൊരുക്കുമെൻ
മേടമേ നോക്കുക
പങ്കുവച്ചതിൻ
ബാക്കി അഞ്ചാറുകൊന്നമണികൾ മാത്രം
നില്ക്കുക നീയീവിടെയെൻ
വാതിലിൽ പതിവുപോൽ
നിറയ്ക്കട്ടെ ഞാനീ
കണിപാത്രം ഓർമ്മപുക്കളാൽ
വെറും കൈയ്യാൽ മടക്കിയയ്ക്കുക
വയ്യ എനിക്കിനി
വരും കാലമിതുപോലെ
വിഷുവുമായി നീ വന്നില്ലയെങ്കിലോ
No comments:
Post a Comment