Monday 5 August 2013

ഒരുപിടിയോർമ്മകൾ മാത്രമാക്കിയീ
ഭുമിയെ നിങ്ങൾ വെറുത്തു മറഞ്ഞുവോ
വിളിച്ചുണർത്തുന്നുണ്ടു ഞാനെല്ലാകൊല്ലവും
കർക്കിടവാവിൻ തണുത്തകുളിരിൽ മുങ്ങി
ഉരുട്ടി വച്ചൊരീ ബലിചോറുണ്ണുവാൻ
കാക്കയായ് നിങ്ങൾ പുനജർജ്ജീടുമോ
ഇല്ല വിശ്വാസമില്ലെനിക്കെങ്കിലും
പക്ഷിയായെങ്കിലും നിങ്ങൾ വരുന്നതു കാണുവാൻ
ഇറ്റുവീഴുന്ന നീർ കണങ്ങൾ തുടച്ചു ഞാൻ
ബലിചോറുമായിതാ കാത്തിരുന്നിടുന്നു


 

No comments:

Post a Comment