Wednesday 18 September 2013

ഓർമ്മയായ് മാറുമോ ആനവണ്ടി.........
മുന്നുരുപ കൊടുത്താൽ നിറയെ ആൾക്കാരുമായി വിട്ടിൽ നിന്ന് എന്നെ തലസ്ഥാനനഗരിയിലെ ഹ്യദയഭാഗത്തെത്തിക്കുമായിരുന്ന പച്ചയും മഞ്ഞയും ചുവപ്പും നിറത്തിൽ ആനവണ്ടിയെന്നു കളിയാക്കി വിളിച്ചിരുന്ന ഞങ്ങളുടെ സ്വന്തം ബസ് സർവ്വീസ്, ബൈക്കും, കാറുമൊക്കെ ചീറിപാഞ്ഞു നടക്കുന്ന നിരത്തുകളിൽ ഇന്നും ഞങ്ങൾക്കാശ്രയം ഇതേ വണ്ടി തന്നെയാണു നിരക്ക് മുന്നുരുപയിൽ നിന്നു അഞ്ചുരുപയായി എന്ന വ്യത്യാസം മാത്രം ബാക്കിയൊക്കെ പഴയതുപോലെ തന്നെ , ബെല്ലടിയുടെ ശബ്ദം പോലും ഇന്നും സുപരിചിതം, ഓടിവരുന്നതു കണ്ടാൽ കളിയാക്കാനായി ചെറുതായി അനങ്ങി നില്കുന്ന ആ രുപം തിരുവനന്തപുരത്തെ സാധാരണക്കാർക്ക് എങ്ങനെ മറക്കാൻ കഴിയും?, തിരുവനന്തപുരം എന്നു ഞാൻ പ്രത്യോകം എടുത്തു പറഞ്ഞത് മറ്റുള്ള ജില്ലകളെ അപേഷിച്ച് കെ.എസ്.ആർ.ടി.സി കുടുതൽ സർവ്വീസ് നടത്തുന്ന പ്രവറ്റ് ബസ് കൊലയാളികൾ തീരെ കുറഞ്ഞ സ്ഥലമെന്നതു കൊണ്ടാണു, കോളേജിൽ പഠിക്കുന്ന കാലത്ത് കൈയ്യിലെ വെളുത്ത കാർഡ് കാട്ടി കണ്ടക്ടറെ കൊണ്ട് പതിപ്പിച്ചു വാങ്ങുന്നതും അഭിമാനപുർവ്വം കാർഡ് കൊണ്ടുനടന്നിരുന്നതും ഇന്നുമോർമ്മയിലുണ്ട്,  ഒരു വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹം മാത്രം കൈമുതലായുള്ള ആനേകായിരം പേർക്ക് എത്രയാശ്വാസമാണു  ഈ സർക്കാർ വാഹനം ഈ ഗൃഹാതുരത്വവും ഓർമ്മമാത്രമായി പോകുമോ..............
 

No comments:

Post a Comment