Sunday 26 January 2014

കേരളം തിരിഞ്ഞു നടക്കുന്നു (2)
വിദ്യാർഥികളും മദ്യപാനവും
പാശ്ചാത്യ രാജ്യത്തുള്ള ആൾക്കാരൊക്കെ കേരളത്തിൽ വന്നു തുണിയുടുക്കാൻ പഠിക്കുമ്പോൾ കേരളത്തിലെ ഷോഭിക്കുന്ന യുവത്വം തുണിയുരിഞ്ഞു കളയാൻ നോക്കുകയാണു, ന്യുജനറേഷൻ എന്നു പേരിട്ടു വിളിക്കുന്ന നിക്കർ ജനറേഷനുകളുടെ എണ്ണം അസൂയാർഹമാം വിധം വളരുന്നു എന്ന സന്തോഷത്തോടെ ഞായർ ചിന്തയിലേയ്ക്ക്
കഴിഞ്ഞയാഴ്ചയിലെ പ്രധാന പത്രവാർത്ത അച്ഛൻ വീട്ടിൽ കൊണ്ടു വച്ചിരുന്ന മദ്യം കഴിച്ച് എട്ടാം ക്ലാസുകാരനായ വിദ്യാർഥിമരിച്ചു എന്നതായിരുന്നു, ഞെട്ടിപ്പിക്കുന്ന ഒട്ടനവധി വാർത്തകർ പല പുറങ്ങളിലായി പത്രങ്ങളിലും ലൈവായി ചാനലുകളിലും ഉള്ളതിനാൽ ഈ വാർത്തയും അധികം ഞെട്ടിച്ചില്ല സാധാരണ കാണുന്ന ചരമങ്ങളിലൊന്നിൽ സംസ്കാരിക കേരളം ഈ വാർത്തയും വായിച്ചൊതുക്കി..., അസാധാരണമാം വിധം വാർത്ത കാണുമ്പോൾ ഇതു നടന്നത് നമ്മുടെ രാജ്യത്താണൊ എന്നു ചിന്തിച്ച എഴുപതുകൾ കടന്നു, ഈ വാർത്ത നമ്മുടെ സംസ്ഥാനത്താണൊ എന്നു ചിന്തിച്ച എൺപതുകൾ കടന്ന്, ഇതു സംഭവിച്ചത് എന്റെ ജില്ലയിലാണോ എന്നു ചിന്തിക്കുന്ന തൊണ്ണൂറൂം കടന്ന് ഒടുവിൽ ഇതു സംഭവിച്ചത് എന്റെ വീട്ടിലല്ലല്ലോ എന്നു ചിന്തിക്കുന്ന ന്യൂജനറേഷൻ എന്നു നാം അഭിമാനത്തോടെ സംബോധന ചെയ്യുന്ന കാലഘട്ടത്തിലാണു നാമിപ്പോൾ അവിടെ വിദ്യാർഥികൾ മദ്യം കഴിച്ചു മരിക്കും മദ്യത്തിനായി കരയും ഇതൊക്കെ കാലഘട്ടത്തിന്റെ ആവശ്യമാണു
മുല്ല്യചുതി സംഭവിക്കുന്നു എന്നു വിലപിച്ച സംസ്കാരിക നായകന്മാരും, സാമുഹികപ്രവർത്തകരും ന്യുജനറേഷൻ കാലഘട്ടത്തിൽ കുറയും, അച്ഛനും, മക്കളും അമ്മാവനും  മരുമക്കളും എന്നു വേണ്ട പ്രായഭേദമന്യേ ഒരുമിച്ചിരുന്നാഘോഷിക്കുന്ന വിനോദ പരിപാടിയാണു മദ്യപാനം, ആഘോഷവേളകളിൽ സന്തോഷ സന്ദർഭങ്ങളിൽ, സങ്കടകരമായ അവസ്ഥകളിൽ ഒക്കെ കൈയ്യിൽ നുരയുന്ന പതയുന്ന കണ്ണാടിഗ്ലാസുകളാണു ഹരമെന്നു പറയാം അപ്പോ ചോദിക്കാം പണ്ടു കാലങ്ങളിൽ മദ്യപാനം ഉണ്ടായിരുന്നില്ലേ എന്ന് തീർച്ചയായും ഉണ്ടായിരുന്നു, പുരാണങ്ങളിലും ഇതിഹാസങ്ങളിലും മദ്യസേവയെ കുറിച്ചു പരാമർശമുണ്ട് പക്ഷേ അതൊക്കെ അത്യാവശത്തിനുമാത്രം, ഉപയോഗിക്കുന്നവർക്ക് ഒളിവും മറയുമുണ്ടായിരുന്നു മദ്യപാനത്തിനും മാന്യതയുണ്ടായിരുന്നു ..
ലോകത്തിൽ മദ്യവ്യാപാരത്തിലൂടെ പണമുണ്ടാക്കുന്ന ഏക സർക്കാർ കേരളത്തിലേതാണു എന്നു തോന്നുന്നു പിന്നെ എന്തിനാണു മറയും ഒളിവും, സർക്കാർ തന്നെ സ്കൂൾ നടത്തുന്നു സർക്കാർ തന്നെ ആതുരാലയങ്ങൾ നടത്തുന്നു സർക്കാർ തന്നെ മദ്യവ്യാപാരവും നടത്തുന്നു സർക്കാർ നടത്തുന്ന സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു എന്തുകൊണ്ട് സർക്കാർ വില്ക്കുന്ന മദ്യം ഉപയോഗിച്ചുകുടാ.?
ആരാധന തോന്നുന്ന സിനിമാ താരങ്ങൾ തന്നെ പരസ്യങ്ങളിലുടെ നമ്മെ വൈകിട്ടത്തെ പരിപാടിക്കു ക്ഷണിക്കുമ്പോൾ ആർക്കാണു നിഷേധിക്കാൻ കഴിയുക? പിന്നെ വിദ്യാർഥികളുടെ കാര്യം പറയാനുണ്ടോ അവർക്കു താരം ഉപയോഗിക്കുന്ന ഈ ദ്രാവകം എന്തെന്നറിയാൻ ആഗ്രഹമുണ്ടാവുക സ്വാഭാവികം രക്ഷിതാക്കൾ അനുകുലമെങ്കിൽ പിന്നെ തടസമെന്തിനു വളരെ രസകരമായ ഒരു വായ്മൊഴി കേട്ടിട്ടുണ്ട് അത് തികച്ചും അർഥവത്താണു
“ ഒന്നു രണ്ടു ചിരട്ട കഴിക്കുവോളം
അച്ഛനുണ്ടോ വരുന്നുണ്ട് നോക്കണം
രണ്ടുമുന്നു ചിരട്ട കഴിച്ചെന്നാൽ
അച്ഛനാരടാ ഞാനടാ മോനടാ”
 ഇതു മദ്യപാനത്തിന്റെ വിപത്തിലേയ്ക്കാണു വിരൾ ചുണ്ടുന്നത് അച്ഛനെയും മകനെയും തിരിച്ചറിയാൻ സാധിക്കാത്ത സ്വന്തം സഹോദരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത പെറ്റമ്മയെയും മകളെയും തിരിച്ചറിയാൻ സാധിക്കാത്ത മദ്യമെന്ന മഹാവിഷത്തെ യുവത്വത്തിൽ നിന്നകറ്റാൻ നമ്മുടെ ഭരണകുടം കാര്യക്ഷമമായി ശ്രമിച്ചെങ്കിൽ, ബഡ്ജറ്റിലൂടെ വിദേശമദ്യങ്ങൾക്കു വിലകയറ്റി ലാഭം കുട്ടാൻ ശ്രമിക്കുന്ന സർക്കാർ ഈ മദ്യം കുഞ്ഞുങ്ങളിലെങ്കിലും എത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്ന്


 

Tuesday 21 January 2014

കാലം തിരിഞ്ഞു നടക്കുന്നു ഞാനുമീ
കാലത്തിനൊപ്പം നടന്നു കിതയ്ക്കുന്നു
കരളു നൊന്തുപിടയ്ക്കയാണെങ്കിലും
കാമനകൾ എന്നെ വീണ്ടും വിളിക്കുന്നു
സ്വപ്നങ്ങൾ ഹോമിച്ചു നമ്മളീ ഭുമിയിൽ
സ്വർഗ്ഗമൊരെണ്ണം ചമയ്ക്കാനൊരുങ്ങുന്നു
മണ്ണുപിരിച്ചു സ്വർഗ്ഗം ചമച്ചിട്ടു
മണ്ണിലേയ്ക്ക് തന്നെ മടങ്ങിയൊടുങ്ങുന്നു
മദ്യം കുടിച്ചു മക്കൾ മരിക്കുന്നു
മദിരാക്ഷികളിൽ മനസും രമിക്കുന്നു
നേരു പറയാതെ വാർത്തകൾ മരിക്കുന്നു
നന്മയെ കൊന്നവർ നാടു ഭരിക്കുന്നു
വേദങ്ങളെ ചൊല്ലി തർക്കം മുറുക്കുന്നു
വേദനതിന്നവർ വിഡ്ഡികളാകുന്നു
പ്രവാചകവചനങ്ങൾ പാഴ്വാക്കുളാകുന്നു
പ്രക്യതിയെ പോലും കുരിശിൽ തറയ്ക്കുന്നു
കണ്ണടച്ചീടുക, മുന്നോട്ട് പോയിടാം
കണ്ണുതുറന്നിവിടെ ജീവിക്കുക കഷ്ടം
കാപാലികകുട്ടമൊരു നരകം രചിക്കും
കാട്ടാളവേഷത്തിൽ ആർത്തട്ടഹസിക്കും



Tuesday 14 January 2014

തത്വമസിയെന്നല്ലേ പറഞ്ഞു ഭവാൻ
തത്വങ്ങൾ കാറ്റിൽ പറക്കുന്നതറിയുന്നുണ്ടാവാം
ജ്യോതി തെളിഞ്ഞു നിറഞ്ഞാലും മനസിന്റെ
ജാലകം തുറക്കാതെങ്ങനെ അശുദ്ധിമാറിടും
പുരോഗമനത്തിന്റെ കാവലാളുകൾ
പറിച്ചെറിഞ്ഞു കളഞ്ഞീനാചാരങ്ങൾ എങ്കിലും
അകത്തിപ്പഴും അറിയാതെ തിളച്ചു തുകുന്നുണ്ട് 
അഴുകിയ അയിത്തത്തിന്റെ തിരുശേഷിപ്പുകൾ
കുളിച്ചു കുറിതൊട്ടു ചിരിച്ചു വന്നിരിക്കുന്നു നാം
കടുത്ത ജാതികോമരങ്ങളാണു ഉള്ളിൽ വസിക്കുന്നതെങ്കിലും


 

Wednesday 8 January 2014

പുതിയൊരു പാതതെളിക്കാം
പുതിയൊരു രീതിയൊരുക്കാം
ആവേശത്തിൻ അലകളുയർത്തി
ഒന്നായി നമ്മൾക്കണിചേരാം
ഇവിടെ ഒന്നായി നമ്മൾക്കണി ചേരാം...

അറബികടലിൻ റാണി,
കേരളചരിത്രമെഴുതും രാഞ്ജി
പ്രമുഖർ പലരും കപ്പലിലേറി കടന്നുവന്നൊരു വീഥി
ഇവിടെയിത്തിരി സൗഹ്രദവുമായി വിരുന്നിനെത്തുന്നു
ഐ.എൻ.സിയുടെ മുഖപുസ്തകം വിരുന്നിനെത്തുന്നു

അലകളുയർത്തിയീ കുട്ടായ്മ ഒരു ചരിത്രമെഴുതുമ്പോൾ
കടലും കായലുമൊരുമിച്ചിവിടെ സ്വാഗതമോതുന്നു
സഹർഷം സ്വാഗതമോതുന്നു

നാടിനെയറിയുന്നു ഞങ്ങൾ നന്മകൾ കാണുന്നു
തുലികയാലൊരു പുതിയ വസന്തം ഇവിടെ രചിക്കുന്നു
കാരുണ്യത്തിൻ കരങ്ങളുയർത്തി
കരുത്തരാകുന്നു ഞങ്ങൾ കൈത്താങ്ങാവുന്നു

ജീവിതവഴിയിൽ തളർച്ചമാറ്റാൻ തണലുകളേകുന്നു
ജയിച്ചുകാട്ടാൻ വിജയം നേടാൻ പിന്തുണയേകുന്നു
ഞങ്ങൾ പിന്തുണയേകുന്നു
ആശയങ്ങൾ വരികളിലെഴുതി ഞങ്ങൾ ചരിത്രമാകുന്നു
ഐ.എൻ.സിയുടെ മുഖപുസ്തക കുട്ടായ്മയ്ക്ക് തിളക്കമേറുന്നു


(ഫെയ്സ് ബുക്ക് കുട്ടായ്മകളുടെ ചരിത്രം തിരുത്തി ഐ.എൻ.സി അഞ്ചാമത് കുട്ടായ്മയിലേയ്ക്ക്
അഭിവാദനങ്ങൾ, ആശംസകൾ)

Tuesday 7 January 2014

എകാന്തതയുടെ തപ്തനിശ്വാസങ്ങൾ

എകാന്തതയുടെ തപ്തനിശ്വാസങ്ങൾ
വന്നുപുണർന്നു മറയാറുണ്ടിടയ്ക്കിടെ
വാൽസല്ല്യമോടെ ആരോ പതുക്കെയീ
വാതിലിൽ വന്നു മുട്ടാറുണ്ടിടയ്ക്കിടെ
മെല്ലെ തുറക്കുന്ന വാതായനങ്ങൾക്കപ്പുറം
എല്ലാം ശുന്യമാണെന്നോതുന്നു ജീവിതം
പിന്നിൽ നിന്നാരോ വിളിക്കുന്നു വീണ്ടും
പിന്തിരിഞ്ഞു നോക്കുമിടയ്ക്കിടെ
പിറകിലേയ്ക്കോടി മനസു മടുക്കുമ്പോൾ
പിന്നിലീ നിഴലും നീലനീലാവും മാത്രം

Monday 6 January 2014

അമ്മയെയാണെനിക്കേറെയിഷ്ടം
അമ്മതൻ പുഞ്ചിരിയേറേയിഷ്ടം
അമ്മ തൻ നൈവേദ്യ പായസമാണെനിക്ക
അമ്മിഞ്ഞപാലുപോൽ ഏറെയിഷ്ടം
ചുറ്റുവിളക്കു തെളിയിച്ചു ഞാനമ്മയെ
ചിത്തത്തിൽ മെല്ലെ ജപിച്ചിരിക്കും

Thursday 2 January 2014

കൈയ്യിലെ മുഷിഞ്ഞ നോട്ടുകൾ
രാവും പകലുമറിയാതെ
വിയർത്തും തണുത്തും നേടിയത്
എണ്ണിനോക്കിയപ്പോൾ നഷ്ടം
കടമായും ദയയായും കിട്ടിയതും ചേർത്ത്
എക്സ്ചേഞ്ചിലെ ശീതീകരണത്തിനും പുറത്തേയ്ക്ക്
അന്തമില്ലാത്ത ക്യുവിൽ കാത്തിരിക്കുമ്പോൾ
വല്ലാത്ത ആശ്വാസം
പെണ്മക്കളെ സ്യഷ്ടിച്ചു തന്ന ദൈവത്തോട് സ്നേഹവും
സ്ത്രീധനമില്ലാതെ കൈപിടിക്കില്ലന്ന വാശിയോട് കോപവും
എങ്കിലും എല്ലാം ശുഭമാകും
എണ്ണിപെറുക്കിയ ഈ തുക മുതല്കുട്ടാകും
എക്സ്ചേഞ്ചിലെ ടി.വി.യിൽ അപ്പോഴും
രുപയുടെ മുല്ല്യതകർച്ചയിൽ വിലപിക്കുന്ന പ്രവാസിയുടെ ചിത്രം
പക്ഷേ എനിക്കു സന്തോഷമായിരുന്നു
ഞാൻ ഉദ്ദേശിച്ച തുക വീട്ടിലെത്തികഴിഞ്ഞു
പ്രവാസമേ നിനക്കു നന്ദി
മഴകാണാനും മക്കളെ കാണാനും കഴിയാത്ത
കാഴ്ചയോട് ദേഷ്യമാണെങ്കിലും
പ്രവാസമേ നന്ദി കഷ്ടപാടുകൾ നീ തുടച്ചു നീക്കുന്നുണ്ട്