Sunday 26 January 2014

കേരളം തിരിഞ്ഞു നടക്കുന്നു (2)
വിദ്യാർഥികളും മദ്യപാനവും
പാശ്ചാത്യ രാജ്യത്തുള്ള ആൾക്കാരൊക്കെ കേരളത്തിൽ വന്നു തുണിയുടുക്കാൻ പഠിക്കുമ്പോൾ കേരളത്തിലെ ഷോഭിക്കുന്ന യുവത്വം തുണിയുരിഞ്ഞു കളയാൻ നോക്കുകയാണു, ന്യുജനറേഷൻ എന്നു പേരിട്ടു വിളിക്കുന്ന നിക്കർ ജനറേഷനുകളുടെ എണ്ണം അസൂയാർഹമാം വിധം വളരുന്നു എന്ന സന്തോഷത്തോടെ ഞായർ ചിന്തയിലേയ്ക്ക്
കഴിഞ്ഞയാഴ്ചയിലെ പ്രധാന പത്രവാർത്ത അച്ഛൻ വീട്ടിൽ കൊണ്ടു വച്ചിരുന്ന മദ്യം കഴിച്ച് എട്ടാം ക്ലാസുകാരനായ വിദ്യാർഥിമരിച്ചു എന്നതായിരുന്നു, ഞെട്ടിപ്പിക്കുന്ന ഒട്ടനവധി വാർത്തകർ പല പുറങ്ങളിലായി പത്രങ്ങളിലും ലൈവായി ചാനലുകളിലും ഉള്ളതിനാൽ ഈ വാർത്തയും അധികം ഞെട്ടിച്ചില്ല സാധാരണ കാണുന്ന ചരമങ്ങളിലൊന്നിൽ സംസ്കാരിക കേരളം ഈ വാർത്തയും വായിച്ചൊതുക്കി..., അസാധാരണമാം വിധം വാർത്ത കാണുമ്പോൾ ഇതു നടന്നത് നമ്മുടെ രാജ്യത്താണൊ എന്നു ചിന്തിച്ച എഴുപതുകൾ കടന്നു, ഈ വാർത്ത നമ്മുടെ സംസ്ഥാനത്താണൊ എന്നു ചിന്തിച്ച എൺപതുകൾ കടന്ന്, ഇതു സംഭവിച്ചത് എന്റെ ജില്ലയിലാണോ എന്നു ചിന്തിക്കുന്ന തൊണ്ണൂറൂം കടന്ന് ഒടുവിൽ ഇതു സംഭവിച്ചത് എന്റെ വീട്ടിലല്ലല്ലോ എന്നു ചിന്തിക്കുന്ന ന്യൂജനറേഷൻ എന്നു നാം അഭിമാനത്തോടെ സംബോധന ചെയ്യുന്ന കാലഘട്ടത്തിലാണു നാമിപ്പോൾ അവിടെ വിദ്യാർഥികൾ മദ്യം കഴിച്ചു മരിക്കും മദ്യത്തിനായി കരയും ഇതൊക്കെ കാലഘട്ടത്തിന്റെ ആവശ്യമാണു
മുല്ല്യചുതി സംഭവിക്കുന്നു എന്നു വിലപിച്ച സംസ്കാരിക നായകന്മാരും, സാമുഹികപ്രവർത്തകരും ന്യുജനറേഷൻ കാലഘട്ടത്തിൽ കുറയും, അച്ഛനും, മക്കളും അമ്മാവനും  മരുമക്കളും എന്നു വേണ്ട പ്രായഭേദമന്യേ ഒരുമിച്ചിരുന്നാഘോഷിക്കുന്ന വിനോദ പരിപാടിയാണു മദ്യപാനം, ആഘോഷവേളകളിൽ സന്തോഷ സന്ദർഭങ്ങളിൽ, സങ്കടകരമായ അവസ്ഥകളിൽ ഒക്കെ കൈയ്യിൽ നുരയുന്ന പതയുന്ന കണ്ണാടിഗ്ലാസുകളാണു ഹരമെന്നു പറയാം അപ്പോ ചോദിക്കാം പണ്ടു കാലങ്ങളിൽ മദ്യപാനം ഉണ്ടായിരുന്നില്ലേ എന്ന് തീർച്ചയായും ഉണ്ടായിരുന്നു, പുരാണങ്ങളിലും ഇതിഹാസങ്ങളിലും മദ്യസേവയെ കുറിച്ചു പരാമർശമുണ്ട് പക്ഷേ അതൊക്കെ അത്യാവശത്തിനുമാത്രം, ഉപയോഗിക്കുന്നവർക്ക് ഒളിവും മറയുമുണ്ടായിരുന്നു മദ്യപാനത്തിനും മാന്യതയുണ്ടായിരുന്നു ..
ലോകത്തിൽ മദ്യവ്യാപാരത്തിലൂടെ പണമുണ്ടാക്കുന്ന ഏക സർക്കാർ കേരളത്തിലേതാണു എന്നു തോന്നുന്നു പിന്നെ എന്തിനാണു മറയും ഒളിവും, സർക്കാർ തന്നെ സ്കൂൾ നടത്തുന്നു സർക്കാർ തന്നെ ആതുരാലയങ്ങൾ നടത്തുന്നു സർക്കാർ തന്നെ മദ്യവ്യാപാരവും നടത്തുന്നു സർക്കാർ നടത്തുന്ന സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു എന്തുകൊണ്ട് സർക്കാർ വില്ക്കുന്ന മദ്യം ഉപയോഗിച്ചുകുടാ.?
ആരാധന തോന്നുന്ന സിനിമാ താരങ്ങൾ തന്നെ പരസ്യങ്ങളിലുടെ നമ്മെ വൈകിട്ടത്തെ പരിപാടിക്കു ക്ഷണിക്കുമ്പോൾ ആർക്കാണു നിഷേധിക്കാൻ കഴിയുക? പിന്നെ വിദ്യാർഥികളുടെ കാര്യം പറയാനുണ്ടോ അവർക്കു താരം ഉപയോഗിക്കുന്ന ഈ ദ്രാവകം എന്തെന്നറിയാൻ ആഗ്രഹമുണ്ടാവുക സ്വാഭാവികം രക്ഷിതാക്കൾ അനുകുലമെങ്കിൽ പിന്നെ തടസമെന്തിനു വളരെ രസകരമായ ഒരു വായ്മൊഴി കേട്ടിട്ടുണ്ട് അത് തികച്ചും അർഥവത്താണു
“ ഒന്നു രണ്ടു ചിരട്ട കഴിക്കുവോളം
അച്ഛനുണ്ടോ വരുന്നുണ്ട് നോക്കണം
രണ്ടുമുന്നു ചിരട്ട കഴിച്ചെന്നാൽ
അച്ഛനാരടാ ഞാനടാ മോനടാ”
 ഇതു മദ്യപാനത്തിന്റെ വിപത്തിലേയ്ക്കാണു വിരൾ ചുണ്ടുന്നത് അച്ഛനെയും മകനെയും തിരിച്ചറിയാൻ സാധിക്കാത്ത സ്വന്തം സഹോദരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത പെറ്റമ്മയെയും മകളെയും തിരിച്ചറിയാൻ സാധിക്കാത്ത മദ്യമെന്ന മഹാവിഷത്തെ യുവത്വത്തിൽ നിന്നകറ്റാൻ നമ്മുടെ ഭരണകുടം കാര്യക്ഷമമായി ശ്രമിച്ചെങ്കിൽ, ബഡ്ജറ്റിലൂടെ വിദേശമദ്യങ്ങൾക്കു വിലകയറ്റി ലാഭം കുട്ടാൻ ശ്രമിക്കുന്ന സർക്കാർ ഈ മദ്യം കുഞ്ഞുങ്ങളിലെങ്കിലും എത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്ന്


 

No comments:

Post a Comment