എകാന്തതയുടെ തപ്തനിശ്വാസങ്ങൾ
വന്നുപുണർന്നു മറയാറുണ്ടിടയ്ക്കിടെ
വാൽസല്ല്യമോടെ ആരോ പതുക്കെയീ
വാതിലിൽ വന്നു മുട്ടാറുണ്ടിടയ്ക്കിടെ
മെല്ലെ തുറക്കുന്ന വാതായനങ്ങൾക്കപ്പുറം
എല്ലാം ശുന്യമാണെന്നോതുന്നു ജീവിതം
പിന്നിൽ നിന്നാരോ വിളിക്കുന്നു വീണ്ടും
പിന്തിരിഞ്ഞു നോക്കുമിടയ്ക്കിടെ
പിറകിലേയ്ക്കോടി മനസു മടുക്കുമ്പോൾ
പിന്നിലീ നിഴലും നീലനീലാവും മാത്രം
No comments:
Post a Comment