Saturday 15 February 2014


ഒരിത്തിരി വെള്ളമുണ്ടിപ്പഴും വറ്റാതെ
ഹ്യത്തിലെപ്രണയകിണറിന്റെ ആഴങ്ങളിൽ
അരികിലുണങ്ങിയ ഓർമ്മതന്നിലകളെ
ആർത്തുപുല്കികിടക്കയാണീ തോയം
കൈകളെത്തിച്ചു കുമ്പിളിൽ കോരി
ചുണ്ടോടുപ്പിച്ച നേരം
വെള്ളതുള്ളികളിലിടയ്ക്കു തെളിയുന്നു സഖീ
വെള്ളികണ്ണൂള്ള നീയുമീമരത്തണലും കിണറും
വിലക്കുകളില്ലാത്ത വീഥികളിലൂടന്നു നമ്മൾ
വിരൽ കോർത്തു ചേർന്നു നടന്ന നാൾ
കാട്ടുപൂക്കളും കായകളും പങ്കിട്ടു പിന്നെ
കുട്ടരോടൊത്തു കുതിച്ചു പാഞ്ഞ നാൾ
പിറകിലെ ബഞ്ചുകളിലെങ്ങാനിരുന്നാരോ
പ്രണയമാരോടെന്നു ചോദ്യമെറീഞ്ഞ നാൾ
പുസ്തകതാളിൽ നിന്നൊരേടൂ കീറിയതിൽ
അക്ഷരതെറ്റു കുറിച്ചു നല്കീടവേ
പ്രണയമെന്തന്നറിവീലയെങ്കിലും സഖീ
നേർത്തനോവായി ഹ്യത്തിലുണ്ടിപ്പഴും
തടിച്ച ചൂരലാൽ തിണർത്ത പാടൂകൾ
കടന്നു പോയ് കാലങ്ങളേറേയും വിഷാദങ്ങൾ
കടന്നില്ല പ്രണയ കുരുക്കിൽ പിന്നൊരിക്കലും
തിരിഞ്ഞുനോക്കാതെ നടന്നു നീങ്ങിനീ
തിരിച്ചുകിട്ടാത്ത ബാല്ല്യത്തിൽ നിന്നുമെന്നേയ്ക്കുമായി
കാത്തിരിക്കുവാൻ പറഞ്ഞില്ല നീയെങ്കിലും
കാത്തിരിന്നു ഏറെ നാൾ ഏകനായ്
കുട്ടിനെത്തിയൊരു കുട്ടുകാരിയെങ്കിലും
കരളിലവളൊരു പട്ടുറൂമാൽ തീർത്തെങ്കിലും
ഇടയ്ക്കു വന്നു വിളിക്കുന്നോർമ്മകൾ
ആദ്യപ്രണയകിനാവുകൾ,