Sunday 8 June 2014

വറുതിയും അരവയറുമെങ്കിലും പണ്ടത്തെ
വറ്റാത്ത നന്മയിൽ വളർന്നവർ നമ്മൾ
വെളുക്കെ ചിരിച്ചു വെറുപ്പു പടർത്തി പെട്ടെന്നു
വെറുക്കപെട്ടവരായി മാറിയതെങ്ങനെ
ഹ്യത്തിന്റെ ബന്ധനം പൊട്ടിച്ചെറിഞ്ഞത്
ഹർഷാരവത്തോടെ അയലുകൾ പുണർന്നതും
മതിലുകളില്ലാത്ത സൗഹ്രദസദസുകൾ
മതസൗഹാർദ്ദത്തിന്റെ കരുത്തു പകർന്നതും
എനിക്കു നിനക്കെന്നു ഭേദങ്ങളില്ലാത്ത
എത്രയോ അത്താഴപട്ടിണി രാവുകൾ
ഉള്ളതിലല്പം പങ്കിട്ടു കഴിക്കുവാൻ നമ്മൾ
ഉണ്ണാത്തവനെ ചെന്നു വിളിക്കുന്ന കാലം
ഓർക്കുവാൻ മാത്രമേ സാധിക്കുവെങ്കിലും
ഓർമ്മയിൽ തിളക്കമേറുന്നു ബാല്ല്യം
കാലത്തിനൊപ്പം കുതിച്ചു പാഞ്ഞു നമ്മൾ
കോലം കെട്ടിമറിഞ്ഞു, കണ്ടാലറിയാതെ  മാഞ്ഞു
ആർത്തിതൻ കൊടും വിഷം തളിച്ചു വളർത്തുന്നു
അഹങ്കാരത്തിന്റെ ബോൺസായ് മരങ്ങളെ
വളർച്ചമുരടിച്ച മനസും, പ്രവർത്തിയും
വീഴ്ചകൾ തന്നു കടന്നു പോകുന്നു
കണ്ണടച്ചു തുറക്കുന്നതിൻ മുന്നേ നമ്മൾ
കള്ളത്തരത്തിന്റെ വ്യൂഹം ചമച്ചു
അയലുകൾ തമ്മിലടച്ചു കരിങ്കൾ കെട്ടിനാൽ
അർഥത്തെ മാത്രം സ്മരിച്ചു
മാറ്റമുൾകൊള്ളുക വേണമതെങ്കിലും
മനുഷ്യൻ ഇങ്ങനെ മാറുക വേണോ
തമ്മിലറിയാതെ തന്നെയറിയാതെ
തന്മതികെട്ടു നടക്കണമോ നമ്മൾ തമ്മിൽ തല്ലി മരിക്കണമോ ?



 

No comments:

Post a Comment