Saturday, 22 December 2012

“പ്രണാമം”


 

ഈയാഴ്ചയിലാദ്യം (14)

ശ്രീ കെ കരുണാകരനെ കുറിച്ചോർക്കുമ്പോൾ....

അസാമാന്യ കർമ്മകുശലതയും, അപാരമായ നേത്യത്വ പാടവവും, രാഷ്ട്രീയ ബോധവും കൊണ്ട് ഭാരതത്തിലെ രാഷ്ട്രീയ ലോകത്തിൽ എന്നും തിളങ്ങി നിന്നിരുന്ന വ്യക്തിത്വമാണു ശ്രീ കെ കരുണാകരൻ അറിയപെടുന്ന എത്രയോ നേതാക്കൾ നമ്മുക്കുണ്ടായിരുന്നു കമ്മ്യുണിസ്റ്റാചാര്യൻ ശ്രീ .എം.എസ് മുതൽ തുടങ്ങി ഒരിക്കലും തീരാത്ത പ്രഗലഭന്മാരുടെ ഒരു നീണ്ട നിര തന്നെയുണ്ട് കേരളം സംഭാവന ചെയ്തവരിൽ പക്ഷേ ലീഡർ എന്നു വിളിക്കാൻ എതിരാളികൾക്കു പോലും ഒരൊറ്റ പേരേ ഉണ്ടായിരുന്നുള്ളു ശ്രീ കെ കരുണാകരൻ. ഇത്രത്തോളം വിമർശിക്കപെട്ട ഒരു വ്യക്തി മറ്റൊരാളുണ്ടോ എന്നു തന്നെ സംശയമാണു പലവട്ടം അസ്തമിച്ചു എന്നു കരുതിയ ജീവിതം വീണ്ടും പതിമടങ്ങു ശക്തിയോടെ തിരിച്ചു വരുന്നതും പിന്നീട് പഴയതിനെക്കാൾ വീറും വാശിയും നിറഞ്ഞ അന്തരീഷത്തിൽ തിളങ്ങുന്നതും മറ്റാർക്കും സാധിക്കാത്ത കാര്യം. ഉന്നത വിദ്യാഭ്യാസമോ വിദേശസ്വഭാവങ്ങളോ ഇല്ലാത്ത കേരളത്തിലെ ഒരു സാധാ നാട്ടിൻപുറത്തുകാരൻ എങ്ങനെ ഇൻഡ്യൻ പ്രധാനമന്ത്രിയെ വരെ നിശ്ചയിക്കാൻ പോന്ന രാഷ്ട്രീയ സ്വധീനം പ്രകടിപ്പിച്ചു എന്നതു വിസ്മയം തന്നെയാണു.

കേരളം കണ്ട മികച്ച രാഷ്ട്രീയക്കാരൻ എന്ന വിശേഷണം മാത്രമല്ല , കേരളത്തിലെ മികച്ച ഭരണാധികാരികളിലൊരാൾ എന്നുകുടി പറഞ്ഞാലേ കരുണാകരനെ കുറിച്ചുള്ള വിവരണം പുർണ്ണമാകുകയുള്ളു എന്തു തീരുമാനവും വിവേകപുർവ്വം കൈകൊള്ളുകയും പിന്നിടൊരിക്കലും എടുത്ത തീരുമാനം തിരുത്താതിരിക്കാനും ശ്രദ്ധിക്കുകയും ഉറച്ച തീരുമാനവും ഭരണനൈപുണ്യവും കൊണ്ട് എതിരാളികളേ കൊണ്ടു പോലും അംഗീകരിപ്പിക്കുകയും ചെയ്ത കരമ്മധീരനായ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സർവ്വസൈന്യാധിപനായിരുന്നു അദ്ദേഹം..

അമിതപുത്രവാൽസല്യം കൊണ്ട് ധ്യതരാഷ്ട്രരായിരുന്നു എന്നു വിമർശകർ പറയുമെങ്കിലും , കർമ്മം കൊണ്ട്  ഗുരുതുല്ല്യനായ ഭീഷ്മാചാര്യർ തന്നെയാണു ഇന്നും ശ്രി.കെ കരുണാകരൻ, അടിയുറച്ച കോൺഗ്രസ്സുകാരൻ, ഒന്നിലും പതറാത്ത രാഷ്ട്രീയകാരൻ, കുടെ നില്കുന്ന പ്രവർത്തകർക്കു ആശ്രിതവൽസലൻ തികഞ്ഞ മതേതരത്വവാദി തുടങ്ങി അനേകമനേകം വിശേഷണങ്ങൾ ശ്രീ.കെ.കരുണാകരനുമാത്രം സ്വന്തം.

കേരളത്തിലെ രാഷ്ട്രീയക്കാരിൽ പ്രശക്തർ അനേകരുണ്ട് പക്ഷേ കൊച്ചു കുഞ്ഞുങ്ങൾക്കു പോലും ചിരപരിചിതനായ് ഒരാൾ ശ്രീ.കെ.കരുണാകരൻ മാത്രം, അദ്ദേഹത്തിന്റെ പേരു പതിയാത്ത ഒരു വികസനവും കേരളത്തിലില്ല തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എന്ന ഒരൊറ്റ സ്ഥാപനത്തിന്റെ ഓർമ്മ മാത്രം മതി ശ്രീ,കെ,കരുണാകരന്റെ അമരത്വത്തിനു തെളിവായി എന്തു കാര്യവും ആലോചിച്ചു തിരുമാനിക്കുകയും തീരുമാനത്തിനുശേഷം യാതോരു വിട്ടുവീഴ്ചയുമില്ലാതെ അതു നടപ്പിലാക്കാനും ഇത്രയും കഴിവുള്ള ഒരാൾ വേറെ കാണില്ല. ഇന്നീ ഉയർന്നുവരുന്ന വർഗ്ഗീയ ചിന്തകളിൽ മനം നൊന്തു ശ്രീ,കെ കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ എന്തു ചിന്തിച്ചുപോകാറുണ്ട് എല്ലാ മതസാമുദായ അംഗങ്ങളെയും വളരെ സംയനത്തോടെ ഒരുമിച്ചു കൊണ്ടു പോകുന്നതിലും കേരളത്തിന്റെ സാമുദായ ഐക്യം കാത്തുസുഷിക്കുന്നതിലും ഏറെ വിജയിച്ച ഒരു ഭരണാധികാരി  ശ്രീ  കരുണാകരൻ മാത്രമായിരുന്നു.

ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പ്രസ്ത്ഥാനം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നേറിയിട്ടൂണ്ടെങ്കിൽ അതിൽ ശ്രി കരുണാകരന്റെ പങ്കും ഒട്ടും ചെറുതല്ല പ്രത്യേകിചു കേരളത്തിൽ അദ്ദേഹത്തെ നേതാക്കളൂം ഭരണകർത്താക്കളും മറന്നാലും കേരള ജനത രാഷ്ട്രീയ നിറം വ്യത്യാസമില്ലാതെ ഇന്നും സ്നേഹിക്കുന്നു ആദരിക്കുന്നു

 

വഴിനീളേ സ്മാരങ്ങളും വായനശാലകളുമുണ്ടാക്കി പ്രക്യതിയുടെ ആവാസവ്യവസ്ഥയെ തകിടം മറിച്ച് ഒടുവിൽ ആരാലും ശ്രദ്ധിക്കപെടാതെ പോകുന്ന സ്മരണകളിലല്ല കാര്യം ജീവിച്ചിരുന്നപ്പോൾ ജനങ്ങൾക്കു ചെയ്ത സേവനങ്ങൾ, സമുഹത്തിനുണ്ടായ ഗുണങ്ങൾ പ്രവർത്തകരുടെ വികാരം ഇതൊന്നും ഒരിക്കലും മറഞ്ഞു പോകില്ല ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിനു ശ്രീ കെ കരുണാകരനെ ഓർമ്മിക്കാൻ ഒരു സ്മാരകവും, ഒരു പഠനകേന്ദ്രവും വേണ്ട ഓരോരുത്തരുടെയും മനസിൽ ഇന്നും നിറഞ്ഞ സാന്നിദ്യമായി ജീവിക്കുകയാണു കേരളത്തിന്റെ സ്വന്തം ലീഡർ
കരുത്തുറ്റ വ്യക്തിത്വത്തിന്റെ ഓർമ്മകൾക്കു മുന്നിൽ ഒരു നിമിഷം
പ്രണാമം

Wednesday, 19 December 2012

വള്ളി കുടിലുകൾ ചെമ്മേയുണ്ടാക്കിയെൻ
വാമഭാഗമായ് ചമഞ്ഞു കളിതോഴി
കണ്ണൻ ചിരട്ടിയിൽ മണ്ണപ്പം ചുട്ടവൾ
കാന്തനായി എനിക്കു കാണിക്ക വച്ചവൾ
ബാല്ല്യകാലത്തെ കുറിച്ചോർക്കുമ്പോഴിപ്പോഴും
ബാലികയായവൾ തന്മുഖം കാണ്മു ഞാൻ
വട്ടൊന്നുരുട്ടി പാണ്ടികളിച്ചവൾ പിന്നെ
വട്ടത്തിലോടി തൊട്ടുകളിച്ചവൾ
എന്റെ കണ്ണോന്നു പൊത്തി വട്ടം ചുറ്റിച്ചവൾ
എല്ലാരും കാണേ കളിയാക്കി ചിരിച്ചവൾ
എങ്ങനെ മറക്കുവാനാണെന്റെ ബാല്ല്യത്തെ
എന്തു കൊടുത്താലാണതു തിരികെ ലഭിക്കുവാൻ
 

Tuesday, 18 December 2012

ഈയാഴ്ചയിൽ ആദ്യം (13)

യാ വിദ്യാ യാ വിമുക്തയേ

ഈയാഴ്ചയിൽ ആദ്യം (13)

 

മ്യഗമായി ജീവിക്കാൻ പഠിക്കു കുഞ്ഞേയെന്നു ആരെങ്കിലും സ്വന്തം മക്കൾക്കു ഉപദേശം കൊടുക്കുമോ ? എല്ലാവരും തിരക്കിലാകുമ്പോൾ വ്വേണ്ടി വരും പ്രത്യോകിച്ചും സങ്കീർണ്ണമായ കലിയുഗത്തിൽ, ക്രുരമ്യഗങ്ങൾ പോലും വിശന്നാൽ മാത്രമേ സഹജീവികളെ കൊന്നുതിന്നാറുള്ളു, പെണ്മ്യഗ്ഗങ്ങളൂടെ സമ്മതമില്ലാതെ അവരുമായി ഇണചേരില്ല എന്നതും മ്യഗസ്വാഭാവം കൊടിയ വിഷ പാമ്പുകൾ പോലും തന്നെ ഉപദ്രവിക്കുമെന്നു ഭയന്നാണു മനുഷ്യനെ കടിക്കുന്നത്, കാടുകൾ പോലും കൈയ്യേറി ആവാസവ്യവസ്ഥയെ തകിടം മറിക്കുമ്പോഴാണു മ്യഗങ്ങൾ ക്യഷിനശിപ്പിക്കാനും കന്നുകാലികളെ ഉപദ്രവിക്കാനും നാട്ടിലിറങ്ങുന്നത്, കരയിലെ ഏറ്റവും വലിയ മ്യഗമായ ആനപോലും എത്ര അനുസരണയോട് കുടിയാണു നമ്മോട് സഹവസിക്കുന്നത്, ഏറ്റവും നന്ദിയും സ്നേഹവും കാട്ടൂന്ന മ്യഗമായ നായ്ക്കൾ എത്ര ആത്മാർഥതയാണു നമ്മോട് ചെയ്യുന്നത് നാമീ മ്യഗങ്ങളോടൊക്കെ കാട്ടുന്നതോ  കടുത്ത ക്രുരതയും, പോട്ടേ മ്യഗമാണന്നു വയ്ക്കാം പക്ഷേ സ്വന്തം സഹോദരനെ യാതൊരറപ്പുമില്ലാതെ വെട്ടികൊല്ലുന്നതിനു എന്തു ന്യായീകരണം നിരത്തും ?

സ്ത്രീകളെ മാനിക്കുവാൻ അഖ്വാനം ചെയ്ത മനുസ്റ്റ്മ്യതി പിറന്ന നാട്ടിൽ പിഞ്ചു പെൺകുട്ടികൾക്കു പോലും രക്ഷയില്ലാതാവുന്നു എന്നത് നിക്യഷ്ഠം തന്നെ, ഒരു രുപയുടെ തർക്കം മനുഷ്യജീവനപകരിക്കുന്നു, അച്ഛൻ മകളെയും മകൻ അമ്മയെയും തിരിച്ചറിയാതെ പോകുന്നു ദിനം പ്രതി ദീനരോധനങ്ങൾ മുഴങ്ങുന്നു അല്പവസ്ത്രധാരിണികളായ വനിതകൾ ആർത്തട്ടഹസിക്കുന്നു സുരഷിതമായയാത്രയും സന്തോഷകരമായ ജീവിതവും നമ്മുക്കന്യമാകുന്നുവോ?

ഇതിനു സർക്കാരിനെ കുറ്റം പറഞ്ഞിട്ടൊ സദാചാരം പ്രസംഗിച്ചിട്ടോ കാര്യമില്ല നീതിന്യായ വ്യവസ്ഥിതി ആകെ മാറ്റപെടണം കുറ്റവാളിക്കു കടുത്ത ശിഷതന്നെ നല്കണം, കുടാതെ സ്വന്തം മക്കളെയെങ്കിലും മനുഷ്യരായി വളർത്താൻ രക്ഷകർത്താക്കൾ തയ്യാറാകണം . പിസയും, ഷവർമ്മയും രാത്രിസഞ്ചാരവും കമ്പ്യുട്ടറും മൊബൈൽ ഫോണുമായി ഉലകം ചുറ്റുന്ന മക്കളെ ചുരുക്കം നന്നായി വസ്ത്രം ധരിക്കാനും ആൾക്കാരോട് നന്നായി പെരുമാറാനുമെങ്കിലും പഠിപ്പിക്കണം, ചുരുങ്ങിയത് സ്വന്തം അമ്മയെയും പെങ്ങന്മാരെയും തിരിച്ചറിഞ്ഞു പെരുമാറാനുള്ള ലൈംഗികവിദ്യാഭ്യാസമെങ്കിലും കൊടുക്കണം.

യാ വിദ്യാ യാ വിമുക്തയേ എന്ന ആപ്തവാക്യം എന്താണെന്നു മനസിലാക്കികൊടുക്കണം

.എൻ.വി കുറുപ്പ് സാർ ഇങ്ങനെ പറയുന്നുണ്ട് അദ്ദേഹത്തിന്റെ ചോറുണു എന്ന കവിതയിൽ

“ഉണ്ണീ മറയ്ക്കായ്ക ഒരമ്മതൻ നെഞ്ചിൽ നിന്നുണ്ട മധുരമൊരിക്കലും 

PRAVEEN V R ATTUKAL

 

 

 

 

Tuesday, 11 December 2012

എത്രയാണെനിക്കെന്റെ ചങ്ങാതിമാരവർ
 എത്ര നിറഞ്ഞ സ്നേഹതണലുകൾ
 മുഖമാകും പുസ്തകതാളിലിരുന്നെന്റെ
 മനസ്സും ഹ്യദയവും കവർന്ന സൗഹ്രദങ്ങൾ
 നെഞ്ചോടു ചേർക്കുവാനോരായിരം ഓർമ്മകൾ
നന്മതൻ നേർത്ത സഹോദരതുല്ല്യത എല്ലാം
 ഒറ്റയ്ക്കിരുന്നു മടുത്ത പകലുകൾ ഇരവുകൾ
 ഒക്കെയും മെല്ലെ മറിച്ചു നോക്കും ഞാൻ

Tuesday, 4 December 2012

ഈയാഴ്ചയിലാദ്യം (12)


 പൊങ്കാലപ്രതിഷേധം അഥവാ പുതിയ സമരമുറ
സി.പി.എം എന്ന കേരളത്തിലെ ഏക കേഡർപാർട്ടി, തങ്ങളുടെ കർക്കശസമരമുഖത്തുനിന്നും പതിയെ പിൻ വാങ്ങുന്നു എന്നാണോ ഇതു വ്യക്തമാക്കുന്നത്? അതോ അടിക്കടിയേല്ക്കുന്ന പ്രഹരങ്ങൾക്ക് പ്രതിരോധമായി പതിവു കൊലവിളിയും കൊള്ളിവയ്പ്പു സമരങ്ങളുമായി മുന്നിട്ടിറങ്ങിയാൽ ജനങ്ങൾ പ്രതികരിക്കും എന്നു ഭയന്നാണോ? അതല്ല ഇനി ദൈവമെന്നത് ഇത്രനാളും കരുതിയ ബുർഷ്വാ സങ്കല്പമല്ലന്നെങ്കാന...
ും തോന്നിയിട്ടാണോ ? എന്തായാലും കേരളത്തിലെ തലമുതിർന്ന നേതാക്കൾ സകുടുംമ്പം പങ്കെടുത്തു വിജയിപ്പിച്ച (അതോ തോല്പിച്ചതോ) പരിപാടി കലക്കി പുതുമ നിറഞ്ഞ സമരമുറ എന്നതിലുപരി വിവിധ പാചക പരീക്ഷണം കൂടിയായി മാറി സി.പി.എമ്മിന്റ് പ്രതിക്ഷേധം. അസൂയക്കാർ പലതും പറയുന്നുണ്ട് പൊങ്കാല സമരം പൊളിയായിരുന്നു, ദശലക്ഷം അണിനിരന്നത് പണം കൊടുത്തിട്ടാണന്നൊക്കെ, പക്ഷേ ഇങ്ങനെത്തെ ഒക്കെ ഒരു സമരമുറവേണം, കേരളത്തിലെ പതിനാലുജില്ലകളിലെയും ജനങ്ങൾ ഒന്നിച്ചണിചേർന്നു നടത്തിയ പൊങ്കാല സമരത്തിന്റെ പൊള്ളലിൽ മന്മോഹൻ സർക്കാർ ആകെ പൊള്ളി നാശമായതു കണ്ടില്ലേ..
മിണ്ടിയാലും പറഞ്ഞാലും തെരുവിലിറങ്ങി ആളെ വെട്ടുന്ന പരിപാടീ നിർത്തി അല്പം ഹൈന്ദവാചാരം കലർന്നതെങ്ങിലും പൊങ്കാല സമരമെന്ന ഗാന്ധിയൻ മാർഗ്ഗത്തിലേയ്ക്ക് സഖാക്കൾ കടന്നിരിക്കുന്നു എന്നു വരുന്നതു തന്നെ സ്വാഗതാർഹമല്ലേ, ഇനി ഹൈന്ദവാചാരമെന്നു പറഞ്ഞത് ശരിയായി തന്നെയാണു ജയരാജൻ സഖാവ് ഇന്നു യുവസഖാക്കളൊക്കെ കാവിയുടുക്കുന്നവരാണെന്നു പരസ്യമായി സമ്മതിച്ചിട്ടൂമുണ്ട്.. ഈ കോൺഗ്രസ്സ്ക്കാരുടെ കാര്യമാണു കഷ്ട്ം എങ്ങനെയെങ്കിലും പിടിച്ചുനില്ക്കാൻ ഒരോ സമരമുറയുമായി വരുന്ന പാട് സഖാക്കൾക്കും പിന്നെ മുകളിലുള്ള ആൾക്കും മാത്രമേ അറിയൂ(മുകളിൽ എന്നു പറഞ്ഞതിനെ തെറ്റിദ്ധരിക്കാൻ വരണ്ട പി,ബിയെയാണു ഉദ്ദേശിച്ചത്) ലഷക്കണക്കിനാൾക്കാരെ ചെല്ലും ചെലവും കൊടുത്തു അണിനിരത്തി നടത്തിയ സമരത്തെ മുഖപുസ്തകത്തിലൂടെയും മറ്റും കളിയാക്കി ചിരിക്കുക എന്നല്ലാതെ ദേഹമനങ്ങി ജനങ്ങൾക്കു പണികൊടുക്കാൻ ഇവർക്കൊന്നും സാധിക്കില്ല തന്നെ
ഈയൊരറ്റ സമരത്തിലുടെ കേന്ദ്രസർക്കാർ പെട്രോളിനും ഡീസലിനും ഗാസിനും എന്നു വേണ്ട പെട്ടെന്നു തീപിടിക്കുന്ന എന്തിനും വിലകുറയ്ക്കും, വില കുറയ്ക്കാനുള്ള തീരുമാനം വന്നില്ലെങ്കിൽ അടുത്ത തീരുമാനം ഭാരതം മുഴുവനും പൊങ്കാലയിട്ട് പ്രതിഷേധിക്കാനാണു പൊങ്കാലയെന്തെന്നറിയാത്ത മറ്റു സംസ്ഥാനക്കാർക്കു ഒരു സ്റ്റ്ഡിക്ളാസുമാകും ഒരു നല്ല സമരമുറ പഠിപ്പിക്കാനുമാവും പിന്നെ അടുത്ത ഇലക്ഷനടൂക്കുമ്പോഴേയ്ക്കും പഴയ മുന്നാമുന്നണി ഒന്നു തട്ടീകുട്ടൂകയുമാവാം, ഒരു പാട് നല്ല പൊങ്കാലക്കാർ കലങ്ങളുമൊരുക്കി കാത്തിരിക്കുന്നുമുണ്ട് മുലായം, മായാവതി ജയലളിത ഇവരൊക്കെ നല്ല പൊങ്കാലയിടുന്നവരാണു തല്ക്കാലം മമതയെ വേണ്ട തരം കിട്ടിയാൽ നെഞ്ചിൽ കയറീ പൊങ്കാലയിട്ടേയ്ക്കും
എന്തായാലും പൊങ്കാല സമരം പുർണ്ണവിജയമെന്നു തന്നെ വിലയിരുത്തേണ്ടി വരും പിണറായി സഖാവും വി.എസ് സഖാവുമൊക്കെ എന്തു ഐക്യത്തോടെയാണു പൊങ്കാലയിട്ടത് ആ ഐക്യത്തിന്റെ പൊങ്കാലചുടിൽ കേരളത്തിലെ മുരാച്ചി കോൺഗ്രസ്സുകാരും ബുർഷ്വാസികളായ മാധ്യമങ്ങളുമൊക്കെ ദേഹമാസകലം പൊള്ളി കിടപ്പിലാണു
(ശരിക്കും പൊള്ളിയത് ജനങ്ങൾക്കാണോ പാർട്ടീക്കാണൊ എന്നത് അടൂത്ത തെരെഞ്ഞെടൂപ്പിലേ അറിയാൻ കഴിയു എന്നതു വേറെ കാര്യം)

Monday, 19 November 2012

മടക്കയാത്ര

വരിക സോദരാ നടക്കാം നമ്മുക്കിനിയീ സ്നേഹപാതയിലൂടല്പം
വരികയായി പഴയയാ മാമ്പഴക്കാലങ്ങൾ വീണ്ടും
പങ്കിട്ടല്ലാതെ കഴിക്കാറില്ല നീ പണ്ടുമീ മധുരമാം മാമ്പഴം
പങ്കുവയ്ക്കാനെനിക്കു കൊതിയിപ്പോഴും നിൻ സൗഹ്രദം

എത്രയെന്നോർക്കുന്നുവോ ചവിട്ടിതെറിപ്പിച്ചീ  മഴവെള്ളതുള്ളികൾ
എത്രനാളോടി കളിച്ചതാമീ ചെമ്മൺപാതകളിലൂടെ നമ്മൾ
സ്വാർഥമാം സ്നേഹങ്ങളെ  വിലയ്ക്കു വാങ്ങിച്ചീട്ടൊടുവിൽ
നിസ്വാർഥരായെത്തുന്നു നമ്മളൊരുമിച്ചീ നാട്ടിലേയ്ക്ക് വീണ്ടും

അരികിലാണു നീ മെല്ലെ തൊട്ടുവിളിക്കണമെന്നാശിപ്പു ഞാൻ
അനങ്ങുന്നില്ലെൻ കൈകൾ, ആത്മാവാതാഗ്രഹിച്ചെങ്കിലും
അറിയുന്നില്ല നീയും ഞാനുമൊപ്പമീ ചുറ്റും നടക്കുവതൊന്നും
ആസ്വാദ്യമല്ലയീ മുല്ലപുക്കളാൽ തീർത്ത അന്ത്യഹാരങ്ങളും

പോകാം നമ്മുക്കീ പുഴതീരത്തിലേയ്ക്ക് പണ്ടെന്നപോൽ
പോകാം നന്മതൻ നേർത്ത നിലാവെളിച്ചത്തിലേയ്ക്കു വീണ്ടും
മറക്കാം ഇതുവരെയുള്ള ബന്ധങ്ങളും, പരിവേദനങ്ങളും
നടക്കാം പുതുവഴിയിലൂടിനിയില്ല മടക്കയാത്ര നിനച്ചാലുമില്ലെങ്കിലും



 

Sunday, 18 November 2012

ഈയാഴ്ചയിലാദ്യം (10)


ഇസ്രയേൽ പാലസ്തീൻ പ്രശനം നമ്മുടെ ഗ്രുപ്പിൽ പലവട്ടം ചർച്ചയ്ക്കു വന്നു കഴിഞ്ഞു ഇപ്പോഴും ചർച്ച തുടരുന്നു ചർച്ചയിൽ പങ്കെടുത്ത ഒരാളെന്ന നിലയ്ക്ക് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത് ഒരോരുത്തരും അവരവരുടെ വശങ്ങൾ ന്യായീകരിക്കാൻ മനുഷ്യാവകാശ ലംഘനത്തോട് യോജിക്കുകയാണെന്നു തോന്നും. ഇസ്രയേൽ അല്ല പാലസ്തീനല്ല മറ്റേതൊരു രാജ്യമായാലും
മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതിനോട് സാമാന്യബോധമുള്ള ആർക്കും യോജിക്കാനാവുമെന്നു തോന്നുന്നില്ല , ചിലർ ഈ പ്രശ്നത്തെ മതത്തിന്റെയും വർഗ്ഗീയതയുടെയും കണ്ണുകൊണ്ട് കാണുന്നു മറ്റുചിലർ ഇതിനെ അയൽരാജ്യക്കാരുടെ പ്രശ്നമായും കാണൂന്നു നമ്മുക്കീ പ്രശ്നത്തിൽ ഒന്നും ചെയ്യാനില്ല എങ്കിലും ദുഖം പ്രകടിപ്പിക്കുന്നതോ, മുഖപുസ്തകത്തിലുടെ പ്രതിഷേധിക്കുന്നതോ വലിയ ചെലവുള്ള കാര്യമല്ല തന്നെ ..
ഒരു മാന്യസുഹ്രത്ത് മുസ്ളിം സമൂഹം പ്രതികരിക്കണമെന്ന് എഴുതി പ്രതികരിക്കണം അതു മുസ്ളീം സമുദായം മാത്രമല്ല എല്ലാ മനുഷ്യരും ഒരുമിച്ചെതിർത്ത് ലോക മനസാക്ഷിയുടെ മുന്നിൽ കൊണ്ടുവന്നു  ശിശുഹത്യയുൾപെടെ കിരാതകൊലപാതകങ്ങൾ അവസാനിപ്പിക്കണം. മറ്റൊരു സുഹ്രത്ത് കാശ്മീരിലെ ജനതയുടെ ദുരിതവും ഇതോടൊപ്പം കൂട്ടിവായിക്കാൻ അഭ്യർഥിക്കുന്നു ശരിയാണു കാശ്മീരിലും, അഫ്ഗാനിസ്ഥാനിലുമൊക്കെ ഇതുപോലെ പ്രശ്നങ്ങളുണ്ട് അത്തരം മനുഷ്യവകാശലംഘനങ്ങൾ എല്ലാം തന്നെ ഐക്യരാഷ്ട്സഭയുടെ മുമ്പിൽ വളരെ ശക്തമായി അവതരിപ്പിച്ചു പരിഹാരം നേടേണ്ടവ തന്നെയാണു . അതിനൊക്കെ കീബോർഡിന്റെ മുമ്പിലിരുന്നു അക്ഷരങ്ങളെ സ്നേഹിക്കുന്നവർ വിചാരിച്ചാൽ മതി പക്ഷേ വിചാരം ആത്മാർഥമായിരിക്കണം ,നിങ്ങൾക്കറിയാം ഈജിപ്തിലെ ഗുരുതരമായ പ്രശ്നത്തെ ലോകമനസാഷിയുടെ മുന്നിൽ കൊണ്ടുവരികയും ലോകമൊന്നടങ്കം അവിടെത്തെ ജനകീയ സമരങ്ങൾകൊപ്പം നിന്നു സമരം വിജയിപ്പിക്കുകയൂം ചെയ്തത് ഒരു വ്യക്തിയുടെ ഫെയ്സ് ബുക്ക് പേജിലൂടെ തുടങ്ങിയ സൈബർ യുദ്ധം വഴിയാണെന്നു നിർഭാഗ്യവശാൽ ലോകപോലീസ് ചമയുന്ന അമേരിക്കയുടെ വ്യത്തികെട്ട കരങ്ങളും അതിലൊരു പങ്കു വഹിച്ചു എന്നത് കറുത്ത അധ്യായമാണു എങ്കിലും......
ജനിച്ച മണ്ണീൽ ജീവിക്കുക എന്നത് മനുഷ്യരുടെ അവകാശമാണു അതിനു വേണ്ടി ചെയ്യുന്ന പോരാട്ടങ്ങൾക്കു ചെവികൊടുക്കാതിരിക്കുക എന്നത് ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്ര്സഭയുമൊക്കെ ചെയ്യുന്ന പാതകമാണു. ഇൻഡ്യ ഉൾപെടെയുള്ളവർ ചേരിചേരാ നയങ്ങളൂം വ്യക്തിബന്ധങ്ങളും ഒക്കെ മാറ്റിവച്ച് ഇതിനെതിരെ പ്രതികരിക്കണം ഇൻഡ്യാഗവർമെന്റിൽ ശക്തമായ സ്വധീനം ചെലുത്താൽ ഏറ്റവും വലിയ മനുഷ്യാവകാശ സംരഷകർ എന്നവകാശപെടുന്ന ഇടതുപക്ഷ പാർട്ടികളും തയ്യാറാവണം .
അമേരിക്ക ഇസ്രായേലിനെ പിന്താങ്ങുന്നതിനു പിന്നിൽ ഒരു ഹിജഡൻ അജണ്ട ഒളിഞ്ഞിരിപ്പുണ്ട് പണ്ട് ബ്രിട്ടിഷ്ക്കാർ ലോകം മുഴുവനും കോളനിഭരണം സ്ഥാപിക്കുന്നതിനു സ്റ്റ്വീകരിച്ചിരുന്ന അതേ അജണ്ട, വ്യകതമായ കാഴ്ചപാടുമായി ലോകരാജ്യങ്ങളെ തമ്മിലടിപ്പിക്കുകയും , രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ അവരെക്കാൾ താല്പര്യത്തോടെ ഇടപെടുകയും പ്രശ്നപരിഹാരകരായി മാറി വിഭവ സമ്പത്തുക്കൾ കൊള്ളടയിക്കുകയും അതുവഴി ഭരണനിയന്ത്രണം കൈയാളുകയുമാണീ നീരാളിയെന്നു ലോക സമാധാനമാഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളും തിരിച്ചറിയേണ്ടതുണ്ട്, മുന്നാം ലോകമഹായുദ്ധമാണു അമേരിക്ക ലഷ്യമിടുന്നതെന്നു വ്യക്തം. പാലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ രോദനം നമ്മൾ കേൾക്കാതെ പോകരുത് അത് മുസ്ളീമായാലും,മറ്റ് ഏതു മതക്കാരനായാലും ഒരുമിക്കാം ഏല്ലാ മനുഷ്യാവകാശ ലംഘനങ്ങൾക്കും നരഹത്യകൾക്കുമെതിരെ ....പോരാടാം ലോകസമാധാനത്തിനായി
“ഒരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ”
 ഒരു കോടി ഈശ്വരവിലാപം“
പ്രവീൺ. വി.ആർ.ആറ്റുകാൽ