Sunday, 8 June 2014

വറുതിയും അരവയറുമെങ്കിലും പണ്ടത്തെ
വറ്റാത്ത നന്മയിൽ വളർന്നവർ നമ്മൾ
വെളുക്കെ ചിരിച്ചു വെറുപ്പു പടർത്തി പെട്ടെന്നു
വെറുക്കപെട്ടവരായി മാറിയതെങ്ങനെ
ഹ്യത്തിന്റെ ബന്ധനം പൊട്ടിച്ചെറിഞ്ഞത്
ഹർഷാരവത്തോടെ അയലുകൾ പുണർന്നതും
മതിലുകളില്ലാത്ത സൗഹ്രദസദസുകൾ
മതസൗഹാർദ്ദത്തിന്റെ കരുത്തു പകർന്നതും
എനിക്കു നിനക്കെന്നു ഭേദങ്ങളില്ലാത്ത
എത്രയോ അത്താഴപട്ടിണി രാവുകൾ
ഉള്ളതിലല്പം പങ്കിട്ടു കഴിക്കുവാൻ നമ്മൾ
ഉണ്ണാത്തവനെ ചെന്നു വിളിക്കുന്ന കാലം
ഓർക്കുവാൻ മാത്രമേ സാധിക്കുവെങ്കിലും
ഓർമ്മയിൽ തിളക്കമേറുന്നു ബാല്ല്യം
കാലത്തിനൊപ്പം കുതിച്ചു പാഞ്ഞു നമ്മൾ
കോലം കെട്ടിമറിഞ്ഞു, കണ്ടാലറിയാതെ  മാഞ്ഞു
ആർത്തിതൻ കൊടും വിഷം തളിച്ചു വളർത്തുന്നു
അഹങ്കാരത്തിന്റെ ബോൺസായ് മരങ്ങളെ
വളർച്ചമുരടിച്ച മനസും, പ്രവർത്തിയും
വീഴ്ചകൾ തന്നു കടന്നു പോകുന്നു
കണ്ണടച്ചു തുറക്കുന്നതിൻ മുന്നേ നമ്മൾ
കള്ളത്തരത്തിന്റെ വ്യൂഹം ചമച്ചു
അയലുകൾ തമ്മിലടച്ചു കരിങ്കൾ കെട്ടിനാൽ
അർഥത്തെ മാത്രം സ്മരിച്ചു
മാറ്റമുൾകൊള്ളുക വേണമതെങ്കിലും
മനുഷ്യൻ ഇങ്ങനെ മാറുക വേണോ
തമ്മിലറിയാതെ തന്നെയറിയാതെ
തന്മതികെട്ടു നടക്കണമോ നമ്മൾ തമ്മിൽ തല്ലി മരിക്കണമോ ?



 

Thursday, 5 June 2014

അനാഥരും അശരണരും നിരാലംമ്പരും തെരുവിലലഞ്ഞു തിരിയുകയോ, മോഷ്ടാക്കളും, പോക്കറ്റടിക്കാരും , ലഹരിവസ്തുക്കൾക്കടിമകളാവുകയോ ചെയ്തുകൊള്ളട്ടെ അവരെ സംരഷിക്കരുത് സഹായിക്കരുത്.......................

"കുടെപിറപ്പായി ജനിച്ച ദാരിദ്രം
കുറതുണികൊണ്ട് പാതിമറച്...ച നഗ്നത
ചൂഷണം ചെയ്തവർ തന്ന ലഹരിയും മുറിപാടും
തെരുവിലഞ്ഞു മടുത്ത ഇരവും പകലും
ചീറിപാഞ്ഞു കടന്നുപോയ സാമ്പത്തിക ഭദ്രത
നീട്ടിയ കൈകളിൽ ആഞ്ഞുപ്രഹരിച്ച നീതിബോധം
വിശപ്പ് സഹിക്കവയ്യാതെ മോഷ്ടിച്ച അപ്പകഷ്ണം
ശിഷയായി കിട്ടിയ ജയിൽ വാസം

ഗുരുവരന്മാരില്ലാത്ത അറിവും പഠിപ്പും
ഗഗ്ദങ്ങൾ പാതിയൊതുക്കിയ നെഞ്ചകം
ദുരിതങ്ങളിങ്ങനെ വന്നെന്റെ ചോറിൽ വിഷം ചേർത്തു
വാരികഴിക്കാൻ പറഞ്ഞതും കുറ്റം

വഴിയിൽ നേർവഴി കാണാതിരുളിലൊരു നാൾ
നേർത്ത വെളിച്ചം തെളിച്ചവർ തന്നു
ചോറും ഉപ്പും അതിലൊരു തുള്ളി സ്നേഹവും
വ്യത്തിയും വെടിപ്പും ഈശ്വരചിന്തയും
കിടക്കയും നല്ല ഉറക്കവും സ്വപ്നവും
മനുഷ്യത്തമിങ്ങനെ ആരു ചെയ്തീടിലും
മനുഷ്യകടത്തെന്നു എങ്ങനെ ചൊല്ലിടും"

Saturday, 31 May 2014


കരങ്ങൾ ചേർത്തുപിടിച്ചു  പുണർന്നും
കരഞ്ഞുമിടയ്ക്കു ചിരിച്ചും കളിച്ചും
കാല്കൊണ്ട് വെള്ളം ചവിട്ടി മെതിച്ചും
കുടകൊണ്ട് മഴയെ തടുത്തും ചെറുത്തും
പുതുമണം മാറാത്ത പുത്തനുടുപ്പിൽ
പെൻസിൽ ചിത്രങ്ങൾ കോരിവരച്ചും
പായുന്ന പറവയ്ക്ക് മുമ്പേ ഗമിച്ചും
പള്ളികുടത്തിലേയ്ക്കു വീണ്ടുമീ ബാല്ല്യം
ആദ്യാക്ഷരത്തിന്റെ മധുരം നുണയാൻ
ആഹ്ളാദമോടെ കുതിക്കും കുരുന്നേ
നാടിന്റെ നേരും നെറിവും കാക്കുവാൻ
നേരുന്നു നന്മകൾ, ഉയരങ്ങൾ താണ്ടട്ടെ

 

Tuesday, 27 May 2014

നാനാത്വത്തിൽ എകത്വമൊരുക്കി അങ്ങു
നയിച്ചയീ വർണ്ണ പ്രപഞ്ചം
സോഷലിസ്റ്റാശയങ്ങൾ മുത്തുകളാക്കി
അങ്ങണിയിച്ചയീ പുഷ്പഹാരം
മതേതരത്വത്തിന്റെ മഹാസമുദ്രം
മനുഷ്യനന്മകൾ ചേർത്തിണക്കി
ഇന്നും മങ്ങാത്ത ശോഭകൾ ചാർത്തി
വർണ്ണവിസ്മയമായി നിറഞ്ഞു നില്ക്കുന്നു
ചേരിചേരാ നയങ്ങളുയർത്തീയീ ലോകം
ഇൻഡ്യയെ നമിക്കുന്ന കാഴ്ചയൊരുക്കി
നടന്നു മാഞ്ഞു മറഞ്ഞ മഹാത്മാവേ
നന്ദിയോടെ സ്മരിക്കുന്നു ഞങ്ങൾ
(ഇൻഡ്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രുവിന്റെ 50 മത് ചരമവാർഷികം)

Tuesday, 20 May 2014

രാജ്യത്തെ സ്നേഹിച്ച രാജീവ നയനാ
രാജ്യം മറക്കില്ലയീ ദീപ്തസ്മരണ
ഓർമ്മയിലിപ്പോഴും ജീവനായി രാജീവൻ
മായാത്ത ചിത്രമായി ജ്വലിച്ചുനില്ക്കുന്നു
കാലമുണക്കാത്ത മുറിവുകളില്ല
കണ്ണീരുണങ്ങാത്ത വേർപാടുകളില്ല...
എങ്കിലുമിന്നുമൊരു നൊമ്പരമായി നീ
എന്റെ ചങ്കിലിരുന്നു വിങ്ങി കരയുന്നു
പ്രത്യാശയോടെ ഞങ്ങൾ തെളിയിച്ച ദീപം
പെട്ടെന്നു തല്ലികെടുത്തിയ കാട്ടാളാ
കത്തികരിഞ്ഞു കറുത്ത നാളെതൻ സ്വപ്നം
കരളിലിരുന്നു നീറി പിടയുമ്പോൾ
എത്ര ന്യായീകരണങ്ങൾ കേൾക്കിലും
പൊറുത്തു കൊടുക്കുവാനാവില്ലൊരിക്കലും

(രാജീവ് ഗാന്ധിയുടെ ദീപ്തസ്മരണകൾക്കു മുന്നിൽ കണ്ണീർ പ്രണാമം)

Thursday, 24 April 2014

വിശ്വാസം കൊണ്ട് തകരാതിരിക്കട്ടെ
വിശ്വത്തിലുന്നതമായൊരീ ബന്ധങ്ങൾ
ശിഷ്ടജീവിതം കഷ്ടം വരുത്തല്ലേ
ശിഷയീ ഭുമിയിൽ തന്നെ സുനിശ്ചിതം

Sunday, 13 April 2014

വാടികരിഞ്ഞു വിടരാൻ മടിച്ചു നീ
പ്ലാസ്റ്റിക്ക് കുടിനകത്തുറങ്ങീടുന്നു
വറ്റാത്ത പ്രതീഷകളൊളിപ്പിച്ചു ഞങ്ങളും
ഉണ്മേഷമുണർവ്വിനു കാത്തിരുന്നിടുന്നു
പൂക്കളുകാട്ടി കൊതിപ്പിക്കണമീ
പത്രാസുകാരാം ഫ്ലാറ്റുനിവാസികളെ
വല്ലാത്ത വിലകൊടുത്തീ പാഴ് മൊട്ടുകൾ
വിരിയാനായി ഞങ്ങൾ കാത്തിരുന്നീടുന്നു
കേരളമെന്നാൽ സുന്ദരം, പല പല
ഘോഷങ്ങൾ കൊണ്ടു സ മ്യദ്ധം
ഇങ്ങനെ ചൊല്ലി പഠിപ്പിച്ചവർ
വിഷുവും വർഷവും ഓർമ്മയിൽ ചേർക്കുന്നു
കണിവെള്ളരിയ്ക്കു പാടങ്ങളില്ല
കണികൊന്നയ്ക്കതിരുകളില്ല
കൊയ്ത്തുകാരും മെതിക്കാരുമില്ലയീ
കേരളമെന്നാൽ ദരിദ്രം, ഇപ്പോൾ
ഘോഷങ്ങളൊക്കെ ചരിത്രം
എങ്കിലും, മറക്കാതെ മനസിൽ സുഷിപ്പു ഞങ്ങളീ
ഒരിക്കലും വാടാത്ത വിഷുവോർമ്മകൾ
ഓർമ്മയിലെങ്ങിലും വന്നിടട്ടെ ചെറു
ഘോഷങ്ങൾ തന്നു മടങ്ങിടട്ടെ