Wednesday, 6 February 2013

ഓർക്കുക മർത്യാ നീ ചുണ്ടുന്നതൊരൊറ്റ വിരൾ
ഒരുമിച്ചെതിർക്കുന്നു ബാക്കി നാലെണ്ണം
പിന്നിട്ടകാലം നിന്നെ തിരിഞ്ഞു കൊത്തുന്നു
പിന്തിരിഞ്ഞീടാൻ കഴിയില്ലിനിയൊട്ടും
നീ മാത്രം ശരിയെന്നു വാദിച്ചു ജയിക്കരുത്
നിന്നെക്കാൾ മിടുക്കരാണിനി വരുന്നവർ
എല്ലാതെറ്റിലും ശരികാണരുത്  വെറുതേ
എതിർക്കാൻ വേണ്ടി ഒന്നുമെതിർക്കുകയുമരുത്
തെറ്റുകൾ എല്ലാം തെറ്റുകൾ തന്നെ
തെറ്റുകളെ ശരിയാക്കരുത് കാലങ്ങളെ വിഡ്ഡികളാക്കരുത്
അന്യന്റെ തെറ്റിനെ തള്ളിപറയുന്നതിൻ മുന്നേ
ആദ്യത്തെ തെറ്റുകൾ നീ തിരുത്തികുറിക്കുക

Monday, 4 February 2013

ജീവിത തീവണ്ടി യാത്രയ്കൊരുങ്ങുന്നു
ജാതകദോഷത്തിന്റെ കല്കരി തിന്നിട്ട്
തീരാത്ത മൂളലും കിതപ്പും തുടിപ്പുമായി
തെളിയാത്ത വഴികളെ മെല്ലെ തുറന്നിട്ട്
ഇടതുവശത്തെ ചില്ലുജാലകത്തിലുടെ ഞാനീ
ഇടവും വലവും നോക്കിയമ്പരന്നിങ്ങനെ
പുത്തൻ യാത്രക്കാർ വരുന്നു പോകുന്നു ഞാൻ
പുറകാഴ്ചകൾക്കു കണ്ണുകൊടുത്തുകൊണ്ടങ്ങനെ
വളവും തിരിവും വൻ പാലങ്ങളും താണ്ടാൻ
വൻ തീവണ്ടിയ്ക്കു നിമിഷങ്ങളേ വേണ്ടു
കണ്ണീരുകൊണ്ടുള്ള ചിത്രങ്ങളാണേറെ
കണ്ടുമടുത്ത മുഖങ്ങളാണേറേ
വന്നു മടങ്ങി പിറകിലേയ്ക്കോടുന്നു
വീണ്ടും വരാമെന്നു വ്യർഥമോഹങ്ങൾ തരുന്നു
വിഷാദങ്ങൾക്കിടയിൽ ചിലപ്പോൾ
വാസന്തവാസരമെത്തി നോക്കിയാലായി
ഒരോ വയസുമോരോ തീവണ്ടിയാഫീസുകൾ
ഒന്നുമറ്റൊന്നിനെക്കാൾ മെച്ചമെന്നോർക്കും ഞാൻ
ഇവിടെ തീർക്കാമി ദുരിതയാത്രയെന്നാകിലും
ഇവിടെന്നു വീണ്ടും പുത്തൻ തുടക്കം നിനയ്ക്കുന്നു
അന്ത്യമില്ലാത്ത യാത്രയാണെങ്കിലും യാത്രക്കാരവർ
അന്ത്യത്തിനായി കാത്തിരുന്നീടുന്നു
മുമ്പേയെത്തി ഇടയ്ക്കിറങ്ങുന്നവർ
മുന്നിലായി ഊഴം കാത്തിരിക്കുന്നവർ
വീണ്ടും വരാമെന്നു യാത്ര ചോദിക്കുന്നില്ലാരും
വിണ്ടുമെങ്ങനെ തിരിച്ചു വന്നീടുവാൻ

Saturday, 2 February 2013


ഓർമ്മകൾ വീണ്ടും വിളിക്കുന്നു ചെല്ലുവാൻ

 ഓർമ്മയ്ക്കു പുറകേ ഗമിക്കുക വയ്യിനി

 പഴമയെ മെല്ലെ അടത്തിമാറ്റി ദൂരെ കിടത്തി

 പുതുമയെ വാരി പുണരട്ടെ ഞാനിനി

 പഴകിയ ഗന്ധവും, നാടിന്റെ ചന്തവും

 പുലരുന്നതിനു മുമ്പേ കുളിയും തേവാരവും

 പല്ലുതേയ്ക്കാതില്ല ചായയും പത്രവും

 പുഞ്ചപാടത്തെ കൊയ്ത്തു പാട്ടുമരോചകം

 എല്ലാം സഹിക്കാം പക്ഷേ പഴഞ്ചൊല്ലും ഉപദേശവും

 എങ്ങോട്ടു തിരിഞ്ഞാലും വിലക്കും വിശകലനവും

 വയ്യ പഴമകളെ ഒഴുക്കി കളയണം

Wednesday, 30 January 2013

പുറത്തു പോകണം, ഈയീരുണ്ട ലോകത്തുനിന്നപ്പുറം
പുറത്തു കടക്കണം, പ്രതിബന്ധങ്ങൾ തട്ടിതെറിപ്പിച്ചുടൻ
കടന്നു പോകുക, ആർത്തലച്ചീടുന്നിതാ കള്ളങ്ങൾ
കടുത്തവാക്കുകൾ സത്യങ്ങൾ പുറത്താക്കി പലരെയും
വരട്ടുവാദങ്ങൾ പറഞ്ഞതാണു, നീക്കി നിർത്തില്ല ഞങ്ങൾ
വാക്കുകളോക്കെയും സത്യം, തീവ്രം, പരമാർഥം

കടന്നുവന്ന വഴികളല്പം മുറിഞ്ഞു പോയെങ്കിലും
നടന്നുനീങ്ങാനീ ലോകത്തു  വഴികളേറേയുണ്ടതോർക്കുക
ഒരുമിച്ചെതിർത്തു നമ്മൾ പണ്ടുമീ അനീതികളെ
ഒരുമിച്ചു കോർക്കാമീ കരങ്ങൾ പോരുക
ഗാന്ധിയും, ബുദ്ധനും ശക്തരായ മറ്റനേകം പേരവർ
നീഗുഡമീലോകത്തിൽ ഒറ്റപെട്ടു പോയവർ

അനീതീയതു നെടും വാളായി തലയ്ക്കുമേൽ തൂക്കണ്ട
അരിഞ്ഞിടും നാളേയെത്തുന്ന നല്ല ചിന്താഗതിക്കാരവർ
വിളിച്ച മുദ്രാവാക്യങ്ങളൊക്കെയും വിളിപ്പുറത്തുണ്ടിപ്പഴും
വിരിഞ്ഞമാറും, ചുരുട്ടിയ മുഷ്ടിയും കരുത്തരാണു കാണുക
ആദ്യമെത്തി അവസാനക്കാരായെങ്കിലും ഞങ്ങൾ
കാപട്യമില്ലാത്ത നല്ല ജനസേവകർ


 

ഗാന്ധി

അല്ലയോ മഹാത്മാവേ, ഞങ്ങളോട് പൊറുക്കുക
അങ്ങയെ ഇങ്ങനെ കാഴ്ചവസ്തുക്കളാക്കുന്നതിനു
പുറമ്പോക്ക് ഭുമികളിലെ കാവല്ക്കാരനാക്കുന്നതിനു
പുഷ്പചക്രങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുന്നതിനു

ലോകത്തിനീ വികൃതമുഖം കാട്ടികൊടുക്കാതിരിക്കാൻ
... ഞങ്ങൾക്കു അരങ്ങത്തു അങ്ങയെ വേണം
അണിയറയിൽ ഞങ്ങളെ നയിക്കുന്നത് ഗോഡ്സേമാരാണു
അഹിംസയും, മതേതരത്വവും പ്രദർശനത്തിലുമാണു

മഹാത്മാ ഞങ്ങൾക്കു അങ്ങയുടെ ചിത്രം മാത്രം മതി
മഹത്തായ തത്വങ്ങൾ വഴിയിലുപേഷിച്ചിട്ടൂണ്ട്
പക്ഷേ ഞങ്ങളോടൊപ്പം എന്നും അങ്ങുണ്ടാവണം
പച്ച നോട്ടിൽ ചിരിക്കുന്ന രുപമായി

മതങ്ങളല്ല മനുഷ്യനാണു വലുതെന്നു അങ്ങു പറഞ്ഞു
മതങ്ങളാണു മനുഷ്യനെക്കാൾ ഉയരത്തിലെന്നു ഞങ്ങളും
വിശ്വാസത്തെ മുറുകെ പിടിച്ചങ്ങു വിശ്വത്തെ കാത്തു
വിശ്വാസത്തെ ദൂരെ ഉപേഷിച്ചു ഞങ്ങൾ പോരടിക്കുന്നു

അഹിംസാവാദങ്ങൾ കൊണ്ട് ഞങ്ങൾ അങ്ങയെ എതിർത്തു
അൻപത്തൊന്നു വെട്ടുകൾ കൊണ്ട് സഹോദരങ്ങളെയും
കൈകളും ശുദ്ധമല്ലെന്നു ഞങ്ങൾക്കറിയാം പക്ഷേ
കരങ്ങൾക്കു ശക്തിയേകാനുള്ള ശ്രമത്തിലാണു ഞങ്ങൾ

യുവത്വത്തിലാണു ഭാരതം പുതിയ പിറവിയെടുക്കുന്നതെന്നു
യുവത്വത്തിലാണു പ്രതീഷയെന്നു, തിരുത്താനാവാത്ത
തെറ്റുകളിലേയ്ക്ക് കുതിക്കുന്ന യുവത്വത്തെ എങ്ങനെ ഉണർത്തിക്കും
തെരുവിൽ ഇന്ത്യ യുവത്വത്തെ തേടി അലയുന്നതു കാണുന്നില്ലേ

ഇനിയോരു ഗാന്ധി ജനിക്കണമെന്നാഗ്രഹിക്കുന്നു പക്ഷേ
ഇനി ഇന്ത്യയിൽ ജനിക്കാൻ അങ്ങാഗ്രഹിക്കരുത്
മഹാത്മാ ഞങ്ങളുടെ മനസിൽ അങ്ങയെ കുറിച്ചൊരു സങ്കല്പ്മുണ്ട്
മറക്കാനാവാത്തയാ സങ്കല്പത്തെ തച്ചുടയ്ക്കാതിരിക്കാനെങ്ങിലും
അങ്ങ് ഇനി ഇവിടെ ജനിക്കരുത്
 

Monday, 28 January 2013

അശാന്തിയുടെ നിഴലുകളാണു സന്തോഷത്തിന്റെ തണലിൽ കിളിർക്കുന്നത്, സഹോദരന്മാരെ പോലെ കരുതുന്ന സുഹൃത്തുക്കൾ പോലും ജാതിയും മതവും ചോദിക്കുന്നു സ്നേഹത്തിനെന്തിനാണപ്പാ മതം?, സൗഹ്രദത്തിനെന്തിനാ ജാതിയും വർഗ്ഗവും ? എല്ലാ സംസ്കാരവും മുന്നോട്ട് കുതിക്കുമ്പോൾ കേരള സംസ്കാരം തിരിഞ്ഞു നടക്കുന്നതെന്തിനു ?
ഇതിൽ നിന്നു മോചിപ്പിക്കാൻ ഇനിയൊരു ശ്രീനാരായണ ഗുരുദേവനോ, ചട്ടമ്പിസ്വാമികളോ, അയ്യങ്കാളിയോ, കേളപ്പനോ, വക്കം അബ്ദുൾകാദർ ...മൗലവിയോ, അക്കാമ്മ ചെറിയാനോ ഒന്നും തന്നെ ജനിക്കാൻ സാധ്യതയില്ല ഇനി വരുന്നവരെല്ലാം നായരും, ഈഴവനും, പുലയനും, പറയനും, നാടാനും, നമ്പ്യാരും, മുസ്ളിമും, ക്രിസ്തിയനും ബ്രാഹ്മണനുമൊക്കെയാവും
യുവജനത ജാതിയും മതവും അടിസ്ഥാനമാക്കി ചിന്തിക്കരുത് മുസ്ലീം സംഘടനകൾക്കും, ഹിന്ദു സമുദായങ്ങൾക്കും, ക്രിസ്തിയൻ അരമനകൾക്കും ഒക്കെ അവരുടെതായ അജണ്ടകൾ ഉണ്ട്, അവരുടേത് മാത്രമായ ഹിഡൻ അജണ്ട അതു തിരിച്ചറിയുന്നിടത്തും, അടുത്തു നില്ക്കുന്നത് എന്റെ സ്വന്തം കുടെപിറപ്പാണെന്നു മനസിലാക്കുന്നിടത്തുമാണു യഥാർത്ത വിജയം ബാക്കിയെല്ലാം വൻ പരാജയം
സമ്പന്നവർഗ്ഗങ്ങൾക്കൊപ്പമാണു സംഘടനകളും , സമുദായവും എല്ലാം എല്ലാം അടിസ്ഥാനവർഗ്ഗത്തിനു പറയുന്നതനുസരിക്കാൻ മാത്രം നിയോഗം അതേതു മതത്തിൽ ജനിച്ചവനായാലും ഏതു സമുദായക്കാരനായാലും അതുകൊണ്ട്
ഉണരുവിൻ ജഗദീശ്വരനെ സ്തുതിപ്പിൻ ക്ഷണമെഴുന്നേല്പ്പിൻ അനീതിയോടെതിർപ്പിൻ“

Friday, 25 January 2013

ഇഴപിരിയാത്ത സ്നേഹചരടിനാൽ
ഇണക്കി ചേർത്തതാണീ ബന്ധം
ഇടുങ്ങിയ ചിന്താശരണികൾ കൊണ്ട് നാം
ഇറുത്തുകളയരുതീ സൗഹ്രദഹാരം

വീട്ടാനാവാത്ത കടമാണു  സൗഹ്രദം
വീട്ടീതീർക്കരുതു നമ്മളീ സഹോദബന്ധം
വരകൾ വർണ്ണങ്ങൾ ഒക്കെയും ചാലിച്ചു
വളരണം വാനത്തോളമീ ജന്മം

നല്ല മരതക കുട്ടീനാൽ കോറീ വരച്ച
നല്ലോരു ചിത്രമാണീ സൗഹ്രദം
മെല്ലെയെടുത്തതു മനസിൻ ചുവരിൽ തൂക്കുക
മായ്ക്കാതെ എന്നും കുടെ കരുതുക