Monday, 26 August 2013

രാമവിലാപം

കാക്ഷായവസ്ത്രം ധരിച്ച കൗഡില്യം
രാമന്റെ നാമം ഉരുവിടുന്നുണ്ട്
രാജ്യമുപേക്ഷിച്ച രാമനെ വീണ്ടും
രാജ്യഭരണത്തിനുപയോഗിക്കുന്നുണ്ട്
രാമായണത്തിന്റെ മുല്ല്യമറിയാത്തവർ
രാമനു വേണ്ടി പ്രകോപിതരാകുന്നു
രാമന്റെ കണ്ണീലശ്രുകണങ്ങൾ പൊടിയുന്നു
രാമനെ തെരുവിൽ വില്പനയ്ക്കു വയ്ക്കുന്നു
ചരിത്രത്തെ കുഴിമാന്തി വിക്യതമാക്കികൊണ്ട്
ചരിത്രം തിരുത്തികുറിക്കാനൊരുങ്ങുന്നു
സാഹോദര്യത്തെ തച്ചുതകർത്തവിടെ
വർഗ്ഗിയവിഷവിത്തു വിതയ്ക്കുന്നു
പൊട്ടിമുളയ്ക്കുന്ന പാഴ്ചെടികളെമ്പാടും
പരസ്പരം തല്ലിതിമിർത്തു മരിക്കുന്നു
രാമനിതൊക്കെ കണ്ടുകൊണ്ടിപ്പൊഴും
രാമായണം മറിച്ചു നോക്കുന്നു
“കോപം മുലം മനസ്താപമുണ്ടായി വരും
കോപം മുലം ന്യണാം സംസാരബന്ധനം“

 

Monday, 19 August 2013

ചങ്ങാതിമാരെനിക്കേറേയുണ്ട് ഇവിടെ
ചങ്ങാത്തമെനിക്കെല്ലാരോടുമുണ്ട്
എന്നോടു മിണ്ടാത്ത ചങ്ങാതിയോടിത്ര
ചങ്ങാത്തമെന്തിനെന്നോർക്കാറുണ്ട് ഞാൻ
ദുരത്തു കാണും എഴുത്തുകൾ ചിത്രങ്ങൾ ഒക്കെയും
ആർദ്രമാക്കാറുണ്ടെന്റെ ചിത്തത്തെ ഇപ്പോഴും
ഇഷ്ടങ്ങൾ പുഞ്ചിരി പുത്തനുണർവ്വുകൾ
വാരി വിതറാതെ പോകാറില്ല ഞാനിതുവരെ
കാണാതെ പോകാറുണ്ടവയിൽ ചിലതെല്ലാം
കളഞ്ഞുപോകില്ലയെങ്കിലും സൗഹൃദം

 

Wednesday, 14 August 2013

ത്യാഗസമരസ്മരണകളുയർത്തി
സ്വാതന്ത്രത്തിൻ അലകളുയർത്തി
വീണ്ടും മനസിലുണർവ്വ് പകർത്തി
വരവാകുന്നു ദേശീയസ്വാതന്ത്രദിനം

പകുത്തു കിട്ടിയ ഭാഗം ഞങ്ങൾ ...
പകർത്തു വച്ചീ ഹൃദയത്തിൽ
നാനാത്വമതിലേകത്വത്താൽ ചേർത്തണച്ചീ
വിരിമാറിൽ

പലപല ആശയമെങ്കിലുമിന്നും
ഞങ്ങൾക്കൊരേ പതാക ഒരേ വികാരം
ഭാരതമെന്ന വിചാരം
അകത്തുവന്നിട്ടിവിടെ ചിന്ദ്രത
വിതച്ചുകൊയവത് വ്യാമോഹം

ക്രിസ്തിയഹിന്ദുമുസല്മാനെങ്കിലും
ബുദ്ധജൈനവിശ്വാസികളെങ്കിലും
ഇവിടെ ഞങ്ങൾക്കൊരേ വികാരം
ഭാരതമെന്ന വിചാരം
See more


Monday, 5 August 2013

ഒരുപിടിയോർമ്മകൾ മാത്രമാക്കിയീ
ഭുമിയെ നിങ്ങൾ വെറുത്തു മറഞ്ഞുവോ
വിളിച്ചുണർത്തുന്നുണ്ടു ഞാനെല്ലാകൊല്ലവും
കർക്കിടവാവിൻ തണുത്തകുളിരിൽ മുങ്ങി
ഉരുട്ടി വച്ചൊരീ ബലിചോറുണ്ണുവാൻ
കാക്കയായ് നിങ്ങൾ പുനജർജ്ജീടുമോ
ഇല്ല വിശ്വാസമില്ലെനിക്കെങ്കിലും
പക്ഷിയായെങ്കിലും നിങ്ങൾ വരുന്നതു കാണുവാൻ
ഇറ്റുവീഴുന്ന നീർ കണങ്ങൾ തുടച്ചു ഞാൻ
ബലിചോറുമായിതാ കാത്തിരുന്നിടുന്നു


 

Thursday, 18 July 2013

കൈയ്യിൽ നുരയുന്ന മദ്യചക്ഷകം
ചുണ്ടിലെരിയുന്ന സിഗരറ്റിനൊപ്പം ചുറ്റും പുകവലയങ്ങൾ
അമ്മയോ പെങ്ങളോ മകളോ തിരിച്ചറിവില്ലാതെ
ചേലയുരിയുന്ന വികാരം
മൂക്കിനു താഴെ കറുത്ത മീശ
ആണാവാനിത്രമാത്രം മതിയെന്നാരാണിവനെ പഠിപ്പിച്ചത്?
ആണത്വം സമുഹത്തോടുള്ള പ്രതിബദ്ധതയാണു
പ്രസവിക്കാൻ കഴിവുള്ളവളൊക്കെ
പെണ്ണാണെന്നാരു പറഞ്ഞു
മുലപ്പാൽ ചുരത്തുന്നവളൊക്കെ
അമ്മമാരാണെന്ന് ആരു വിശ്വസിക്കുന്നു
സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിക്കുന്ന
കാടത്വവും ചിലപ്പോൾ അമ്മയെന്നു വിളിക്കപെടും
അനീതിക്കെതിരെ പ്രതികരിക്കാത്തവനൊക്കെ
നേതാവാണെന്നാരു പറഞ്ഞു
കുപ്പായത്തിന്റെ പോക്കറ്റിൽ കാണുന്ന
അഞ്ഞുറിന്റെയും ആയിരത്തിന്റെയും
നോട്ടുകളല്ല നേതാവ്
അഹിംസയെ ആഭരണമാക്കി ശക്തിയായി
പ്രതികരിക്കുന്നവനാണു ഖദർ ധരിക്കേണ്ടത്
മസിലുപെരുപ്പിച്ചു മുഷ്ടിചുരുട്ടുന്നവനൊക്കെ
സഖാവെന്നാരു പറഞ്ഞു
ചോരമണമുള്ള  ചുവപ്പിനു താഴെ
എ.സി യുടെ കുളിരിൽ വിപ്ളവം ചർച്ചചെയ്യുകയില്ല സഖാവ്
കടുത്ത വിപ്ളവ സമരങ്ങളിൽ പങ്കെടുത്ത്
കറുത്തു പോയവനാണു സഖാവ്
മനുഷ്യത്വത്തിന്റെ നേരിയ ചുവപ്പാണവനെ നയിക്കുക



 

Sunday, 7 July 2013

ബൾഗറും പിസയുമായി ദിനങ്ങൾ
മദ്യവും മദിരാക്ഷിയുമായെത്ര രാവുകൾ
കണ്ണഞ്ചിപ്പിക്കുന്ന വസ്ത്ര വൻ ശേഖരം
മനം മയപ്പിക്കുന്ന മഞ്ഞലോഹങ്ങൾ
ചീറിപാഞ്ഞലറിയടുക്കുന്നു ആഡംബരത്തിന്റെ
വാഹനവ്യുഹങ്ങൾ
അവധിക്കാലങ്ങളാഘോഷമാക്കി നാം
ആർത്തട്ടഹസിച്ചു കളിച്ചു തിമിർക്കുന്നു
ആഹാരവസ്തുക്കൾ പാഴാക്കികളഞ്ഞു നാം
വിശപ്പിന്റെ വേദനയെ പരിഹസിക്കുന്നു
അയല്കാരനെ വെല്ലുവിളിച്ചു കൊണ്ടു നാം
ആരാണു വലിയവനെന്നു വീമ്പീളക്കുന്നുണ്ട്
കണ്ണുതുറന്നിതു കാണുക എങ്കിലോ
നെഞ്ചുപൊടിയുന്ന വേദനയുൾകൊള്ളിലോ
നേടിയതൊക്കെയും ക്ഷണഭംഗുരം
നീറുന്നു മനമതിതു കാണുമ്പോഴൊക്കെയും
നീതിമാനൊടു പ്രാർഥന ചെയ്യുക
നീതിയിവർക്കിശ്വനേകുകയില്ലയോ
(ഇന്നത്തെ (08.07.2013) മാത്യഭുമി പത്രത്തിൽ വന്ന ഹ്യദയഭേദകമായ കാഴ്ച)

 

Saturday, 6 July 2013

എനിക്കിനിയും നനയണമീ മഴ
എനിക്കിനിയും കൊള്ളണമിളവെയിൽ
എനിക്കിനിയും നീന്തണമീ പുഴ
എനിക്കിനിയും തീണ്ടണമീ കാവ്
കാലങ്ങളോളം ഞാൻ കാത്തുസുഷിച്ചൊരീ
കാവുവെടി കുളം കുത്തിയതെന്തിനു
തലമുറകൾക്കു കാട്ടികൊടുക്കുവാൻ
കാത്തുവച്ച പൈത്യകമാണത്
വെയിലിലളം മേനി വാടാതിരിക്കുവാൻ
വച്ഛുപിടിപ്പിച്ചതാണീ മരങ്ങൾ
പാടെ മുറിച്ചു വിറകാക്കി മാറ്റിയീ കൊടും
പാതകം ചെയ്തവൻ മാനവനല്ലയോ
മണലെടുത്തു പുഴയെ കൊല്ലിച്ചവൻ
മനോഹരമൊരു ചിത്രമീ ചുവരിൽ തുക്കി
വര നിറഞ്ഞു കവിഞ്ഞൊഴുകുന്നൊരാ ചിത്രം
വരും തലമുറയ്ക്കു പുഴയായി മാറുമോ
എനിക്കിനിയും നനയണമീ മഴ
എനിക്കിനിയും കൊള്ളണമിളവെയിൽ
എനിക്കിനിയും നീന്തണമീ പുഴ
എനിക്കിനിയും തീണ്ടണമീ കാവ്
മഴയും വെയിലും പുഴയും കാവുമൊന്നുമില്ലെങ്കിൽ
മനുഷ്യാ നീയെന്നെയും കൊന്നേയ്ക്കുക
ഭുമിയെന്ന പേരുമാത്രമായി നഗ്നമാറിടം കാട്ടിയെത്രനാൾ
ഭീകരസൗധങ്ങൾക്കടിയിൽ കിടക്കുവാൻ വയ്യ