Monday 23 June 2014


അമ്മതൻ നെഞ്ചിലെ മധുരവുമീ കുഞ്ഞിനു
നുരഞ്ഞുപൊന്തുന്ന ലഹരിതൻ ദ്രാവകം
കെട്ടുപൊട്ടിക്കും വികാരതള്ളിച്ചയിൽ
പെട്ടുപോകുന്നു പേറ്റുനോവും താരാട്ടും
കേരളം വളരുന്നു ദേശദേശാന്തരങ്ങളിൽ
ഉയർത്താനാവാത്ത ശിരസുമായങ്ങനെ

Tuesday 17 June 2014

നാളെ ഇവിടെ പിറക്കേണ്ട ഞങ്ങൾക്ക്
നീക്കിവച്ചിട്ടുള്ളതെന്താണൂ നിങ്ങൾ
ബാക്കിവച്ചിട്ടുള്ളതെന്താണു
ഞാറുമീ ഞാറ്റുവേലയും പണ്ടേ
ഞങ്ങളറിയാതെ വിറ്റില്ലേ
കാറ്റിനെ പോലും തടുത്തുനിർത്തി നിങ്ങൾ
കാടിനെ നാടാക്കി മാറ്റിയില്ലേ
മലയും പുഴയും മറന്നിട്ടു ഞങ്ങളീ
മരുഭൂമിയിൽ വന്നു പിറക്കണമോ
വികസനമെന്ന വീർപ്പുമുട്ടൽ കാട്ടി
വെളിച്ചം നിങ്ങൾ കെടുത്തികളഞ്ഞു
എങ്ങനെ ഞങ്ങൾ വെള്ളം കുടിക്കും
എങ്ങനെ ഞങ്ങൾ വായു ശ്വസിക്കും
നന്മതൻ പച്ചവിരിച്ചയീ ഭൂമിയെ
നന്ദിയില്ലാതെ നശിപ്പിച്ചവർ നിങ്ങൾ
ശുദ്ധജലവും പ്രാണവായുവും അമ്പേ
തച്ചുതകർത്തവർ നിങ്ങൾ
തലമുറയ്ക്കായി കരുതിവയ്ക്കാത്ത
തലതിരിഞ്ഞ പ്രക്യതിവിരോധികൾ

Saturday 14 June 2014

നുരഞ്ഞുപൊന്തുന്നിളം കള്ളിൽ മുങ്ങി
തകർന്നു പോകരുത് നാളെതൻ യുവത്വം
എരിഞ്ഞു തീരും പുകചുരുളുകൾക്കിടയിൽ
എണ്ണിയൊടുങ്ങരുതീ ജന്മസുക്യതം
പടർത്തുന്നതെന്തും ലഹരി അശുദ്ധം
സിരകളിൽ അവയൊരു വെറുപ്പ് പകരും
സ്വബോധമില്ലാതെ കാട്ടും വിക്യതികൾ
സമാധാനമില്ലാത്ത കുടുംമ്പം രചിക്കും
ഗുരുദേവ പാതപിന്തുടരുക നമ്മൾ
ഖുറാൻ വചനങ്ങൾ ഉരുവിടുക നമ്മൾ
ലഹരിവസ്തുക്കളോരു മഹാവിപത്ത്
അയിത്തം കൊടുത്തവ ആട്ടികളയുക
ചെറുത്തു നമ്മൾ പണ്ടുമിതുപോൽ
കരുത്തുകാട്ടിയ വെള്ളപടയെ
നയിക്കാം നമ്മുക്കിനിയുമൊരു സമരം
യുവത്വത്തെ കാർന്ന ലഹരിയ്ക്കെതിരെ
ഒരുമിച്ചു ചേരാം ഒരുമിച്ചു പറയാം
ഒരിക്കലും വേണ്ടയീ ലഹരിതൻ കരുത്ത്
നാളെത്തെ യുവത്വമുണരട്ടെ ബോധത്താൽ
അണിചേരുക നമ്മളീ സമരത്തിൽ വീണ്ടും

 

Sunday 8 June 2014

വറുതിയും അരവയറുമെങ്കിലും പണ്ടത്തെ
വറ്റാത്ത നന്മയിൽ വളർന്നവർ നമ്മൾ
വെളുക്കെ ചിരിച്ചു വെറുപ്പു പടർത്തി പെട്ടെന്നു
വെറുക്കപെട്ടവരായി മാറിയതെങ്ങനെ
ഹ്യത്തിന്റെ ബന്ധനം പൊട്ടിച്ചെറിഞ്ഞത്
ഹർഷാരവത്തോടെ അയലുകൾ പുണർന്നതും
മതിലുകളില്ലാത്ത സൗഹ്രദസദസുകൾ
മതസൗഹാർദ്ദത്തിന്റെ കരുത്തു പകർന്നതും
എനിക്കു നിനക്കെന്നു ഭേദങ്ങളില്ലാത്ത
എത്രയോ അത്താഴപട്ടിണി രാവുകൾ
ഉള്ളതിലല്പം പങ്കിട്ടു കഴിക്കുവാൻ നമ്മൾ
ഉണ്ണാത്തവനെ ചെന്നു വിളിക്കുന്ന കാലം
ഓർക്കുവാൻ മാത്രമേ സാധിക്കുവെങ്കിലും
ഓർമ്മയിൽ തിളക്കമേറുന്നു ബാല്ല്യം
കാലത്തിനൊപ്പം കുതിച്ചു പാഞ്ഞു നമ്മൾ
കോലം കെട്ടിമറിഞ്ഞു, കണ്ടാലറിയാതെ  മാഞ്ഞു
ആർത്തിതൻ കൊടും വിഷം തളിച്ചു വളർത്തുന്നു
അഹങ്കാരത്തിന്റെ ബോൺസായ് മരങ്ങളെ
വളർച്ചമുരടിച്ച മനസും, പ്രവർത്തിയും
വീഴ്ചകൾ തന്നു കടന്നു പോകുന്നു
കണ്ണടച്ചു തുറക്കുന്നതിൻ മുന്നേ നമ്മൾ
കള്ളത്തരത്തിന്റെ വ്യൂഹം ചമച്ചു
അയലുകൾ തമ്മിലടച്ചു കരിങ്കൾ കെട്ടിനാൽ
അർഥത്തെ മാത്രം സ്മരിച്ചു
മാറ്റമുൾകൊള്ളുക വേണമതെങ്കിലും
മനുഷ്യൻ ഇങ്ങനെ മാറുക വേണോ
തമ്മിലറിയാതെ തന്നെയറിയാതെ
തന്മതികെട്ടു നടക്കണമോ നമ്മൾ തമ്മിൽ തല്ലി മരിക്കണമോ ?



 

Thursday 5 June 2014

അനാഥരും അശരണരും നിരാലംമ്പരും തെരുവിലലഞ്ഞു തിരിയുകയോ, മോഷ്ടാക്കളും, പോക്കറ്റടിക്കാരും , ലഹരിവസ്തുക്കൾക്കടിമകളാവുകയോ ചെയ്തുകൊള്ളട്ടെ അവരെ സംരഷിക്കരുത് സഹായിക്കരുത്.......................

"കുടെപിറപ്പായി ജനിച്ച ദാരിദ്രം
കുറതുണികൊണ്ട് പാതിമറച്...ച നഗ്നത
ചൂഷണം ചെയ്തവർ തന്ന ലഹരിയും മുറിപാടും
തെരുവിലഞ്ഞു മടുത്ത ഇരവും പകലും
ചീറിപാഞ്ഞു കടന്നുപോയ സാമ്പത്തിക ഭദ്രത
നീട്ടിയ കൈകളിൽ ആഞ്ഞുപ്രഹരിച്ച നീതിബോധം
വിശപ്പ് സഹിക്കവയ്യാതെ മോഷ്ടിച്ച അപ്പകഷ്ണം
ശിഷയായി കിട്ടിയ ജയിൽ വാസം

ഗുരുവരന്മാരില്ലാത്ത അറിവും പഠിപ്പും
ഗഗ്ദങ്ങൾ പാതിയൊതുക്കിയ നെഞ്ചകം
ദുരിതങ്ങളിങ്ങനെ വന്നെന്റെ ചോറിൽ വിഷം ചേർത്തു
വാരികഴിക്കാൻ പറഞ്ഞതും കുറ്റം

വഴിയിൽ നേർവഴി കാണാതിരുളിലൊരു നാൾ
നേർത്ത വെളിച്ചം തെളിച്ചവർ തന്നു
ചോറും ഉപ്പും അതിലൊരു തുള്ളി സ്നേഹവും
വ്യത്തിയും വെടിപ്പും ഈശ്വരചിന്തയും
കിടക്കയും നല്ല ഉറക്കവും സ്വപ്നവും
മനുഷ്യത്തമിങ്ങനെ ആരു ചെയ്തീടിലും
മനുഷ്യകടത്തെന്നു എങ്ങനെ ചൊല്ലിടും"