Wednesday 30 January 2013

പുറത്തു പോകണം, ഈയീരുണ്ട ലോകത്തുനിന്നപ്പുറം
പുറത്തു കടക്കണം, പ്രതിബന്ധങ്ങൾ തട്ടിതെറിപ്പിച്ചുടൻ
കടന്നു പോകുക, ആർത്തലച്ചീടുന്നിതാ കള്ളങ്ങൾ
കടുത്തവാക്കുകൾ സത്യങ്ങൾ പുറത്താക്കി പലരെയും
വരട്ടുവാദങ്ങൾ പറഞ്ഞതാണു, നീക്കി നിർത്തില്ല ഞങ്ങൾ
വാക്കുകളോക്കെയും സത്യം, തീവ്രം, പരമാർഥം

കടന്നുവന്ന വഴികളല്പം മുറിഞ്ഞു പോയെങ്കിലും
നടന്നുനീങ്ങാനീ ലോകത്തു  വഴികളേറേയുണ്ടതോർക്കുക
ഒരുമിച്ചെതിർത്തു നമ്മൾ പണ്ടുമീ അനീതികളെ
ഒരുമിച്ചു കോർക്കാമീ കരങ്ങൾ പോരുക
ഗാന്ധിയും, ബുദ്ധനും ശക്തരായ മറ്റനേകം പേരവർ
നീഗുഡമീലോകത്തിൽ ഒറ്റപെട്ടു പോയവർ

അനീതീയതു നെടും വാളായി തലയ്ക്കുമേൽ തൂക്കണ്ട
അരിഞ്ഞിടും നാളേയെത്തുന്ന നല്ല ചിന്താഗതിക്കാരവർ
വിളിച്ച മുദ്രാവാക്യങ്ങളൊക്കെയും വിളിപ്പുറത്തുണ്ടിപ്പഴും
വിരിഞ്ഞമാറും, ചുരുട്ടിയ മുഷ്ടിയും കരുത്തരാണു കാണുക
ആദ്യമെത്തി അവസാനക്കാരായെങ്കിലും ഞങ്ങൾ
കാപട്യമില്ലാത്ത നല്ല ജനസേവകർ


 

ഗാന്ധി

അല്ലയോ മഹാത്മാവേ, ഞങ്ങളോട് പൊറുക്കുക
അങ്ങയെ ഇങ്ങനെ കാഴ്ചവസ്തുക്കളാക്കുന്നതിനു
പുറമ്പോക്ക് ഭുമികളിലെ കാവല്ക്കാരനാക്കുന്നതിനു
പുഷ്പചക്രങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുന്നതിനു

ലോകത്തിനീ വികൃതമുഖം കാട്ടികൊടുക്കാതിരിക്കാൻ
... ഞങ്ങൾക്കു അരങ്ങത്തു അങ്ങയെ വേണം
അണിയറയിൽ ഞങ്ങളെ നയിക്കുന്നത് ഗോഡ്സേമാരാണു
അഹിംസയും, മതേതരത്വവും പ്രദർശനത്തിലുമാണു

മഹാത്മാ ഞങ്ങൾക്കു അങ്ങയുടെ ചിത്രം മാത്രം മതി
മഹത്തായ തത്വങ്ങൾ വഴിയിലുപേഷിച്ചിട്ടൂണ്ട്
പക്ഷേ ഞങ്ങളോടൊപ്പം എന്നും അങ്ങുണ്ടാവണം
പച്ച നോട്ടിൽ ചിരിക്കുന്ന രുപമായി

മതങ്ങളല്ല മനുഷ്യനാണു വലുതെന്നു അങ്ങു പറഞ്ഞു
മതങ്ങളാണു മനുഷ്യനെക്കാൾ ഉയരത്തിലെന്നു ഞങ്ങളും
വിശ്വാസത്തെ മുറുകെ പിടിച്ചങ്ങു വിശ്വത്തെ കാത്തു
വിശ്വാസത്തെ ദൂരെ ഉപേഷിച്ചു ഞങ്ങൾ പോരടിക്കുന്നു

അഹിംസാവാദങ്ങൾ കൊണ്ട് ഞങ്ങൾ അങ്ങയെ എതിർത്തു
അൻപത്തൊന്നു വെട്ടുകൾ കൊണ്ട് സഹോദരങ്ങളെയും
കൈകളും ശുദ്ധമല്ലെന്നു ഞങ്ങൾക്കറിയാം പക്ഷേ
കരങ്ങൾക്കു ശക്തിയേകാനുള്ള ശ്രമത്തിലാണു ഞങ്ങൾ

യുവത്വത്തിലാണു ഭാരതം പുതിയ പിറവിയെടുക്കുന്നതെന്നു
യുവത്വത്തിലാണു പ്രതീഷയെന്നു, തിരുത്താനാവാത്ത
തെറ്റുകളിലേയ്ക്ക് കുതിക്കുന്ന യുവത്വത്തെ എങ്ങനെ ഉണർത്തിക്കും
തെരുവിൽ ഇന്ത്യ യുവത്വത്തെ തേടി അലയുന്നതു കാണുന്നില്ലേ

ഇനിയോരു ഗാന്ധി ജനിക്കണമെന്നാഗ്രഹിക്കുന്നു പക്ഷേ
ഇനി ഇന്ത്യയിൽ ജനിക്കാൻ അങ്ങാഗ്രഹിക്കരുത്
മഹാത്മാ ഞങ്ങളുടെ മനസിൽ അങ്ങയെ കുറിച്ചൊരു സങ്കല്പ്മുണ്ട്
മറക്കാനാവാത്തയാ സങ്കല്പത്തെ തച്ചുടയ്ക്കാതിരിക്കാനെങ്ങിലും
അങ്ങ് ഇനി ഇവിടെ ജനിക്കരുത്
 

Monday 28 January 2013

അശാന്തിയുടെ നിഴലുകളാണു സന്തോഷത്തിന്റെ തണലിൽ കിളിർക്കുന്നത്, സഹോദരന്മാരെ പോലെ കരുതുന്ന സുഹൃത്തുക്കൾ പോലും ജാതിയും മതവും ചോദിക്കുന്നു സ്നേഹത്തിനെന്തിനാണപ്പാ മതം?, സൗഹ്രദത്തിനെന്തിനാ ജാതിയും വർഗ്ഗവും ? എല്ലാ സംസ്കാരവും മുന്നോട്ട് കുതിക്കുമ്പോൾ കേരള സംസ്കാരം തിരിഞ്ഞു നടക്കുന്നതെന്തിനു ?
ഇതിൽ നിന്നു മോചിപ്പിക്കാൻ ഇനിയൊരു ശ്രീനാരായണ ഗുരുദേവനോ, ചട്ടമ്പിസ്വാമികളോ, അയ്യങ്കാളിയോ, കേളപ്പനോ, വക്കം അബ്ദുൾകാദർ ...മൗലവിയോ, അക്കാമ്മ ചെറിയാനോ ഒന്നും തന്നെ ജനിക്കാൻ സാധ്യതയില്ല ഇനി വരുന്നവരെല്ലാം നായരും, ഈഴവനും, പുലയനും, പറയനും, നാടാനും, നമ്പ്യാരും, മുസ്ളിമും, ക്രിസ്തിയനും ബ്രാഹ്മണനുമൊക്കെയാവും
യുവജനത ജാതിയും മതവും അടിസ്ഥാനമാക്കി ചിന്തിക്കരുത് മുസ്ലീം സംഘടനകൾക്കും, ഹിന്ദു സമുദായങ്ങൾക്കും, ക്രിസ്തിയൻ അരമനകൾക്കും ഒക്കെ അവരുടെതായ അജണ്ടകൾ ഉണ്ട്, അവരുടേത് മാത്രമായ ഹിഡൻ അജണ്ട അതു തിരിച്ചറിയുന്നിടത്തും, അടുത്തു നില്ക്കുന്നത് എന്റെ സ്വന്തം കുടെപിറപ്പാണെന്നു മനസിലാക്കുന്നിടത്തുമാണു യഥാർത്ത വിജയം ബാക്കിയെല്ലാം വൻ പരാജയം
സമ്പന്നവർഗ്ഗങ്ങൾക്കൊപ്പമാണു സംഘടനകളും , സമുദായവും എല്ലാം എല്ലാം അടിസ്ഥാനവർഗ്ഗത്തിനു പറയുന്നതനുസരിക്കാൻ മാത്രം നിയോഗം അതേതു മതത്തിൽ ജനിച്ചവനായാലും ഏതു സമുദായക്കാരനായാലും അതുകൊണ്ട്
ഉണരുവിൻ ജഗദീശ്വരനെ സ്തുതിപ്പിൻ ക്ഷണമെഴുന്നേല്പ്പിൻ അനീതിയോടെതിർപ്പിൻ“

Friday 25 January 2013

ഇഴപിരിയാത്ത സ്നേഹചരടിനാൽ
ഇണക്കി ചേർത്തതാണീ ബന്ധം
ഇടുങ്ങിയ ചിന്താശരണികൾ കൊണ്ട് നാം
ഇറുത്തുകളയരുതീ സൗഹ്രദഹാരം

വീട്ടാനാവാത്ത കടമാണു  സൗഹ്രദം
വീട്ടീതീർക്കരുതു നമ്മളീ സഹോദബന്ധം
വരകൾ വർണ്ണങ്ങൾ ഒക്കെയും ചാലിച്ചു
വളരണം വാനത്തോളമീ ജന്മം

നല്ല മരതക കുട്ടീനാൽ കോറീ വരച്ച
നല്ലോരു ചിത്രമാണീ സൗഹ്രദം
മെല്ലെയെടുത്തതു മനസിൻ ചുവരിൽ തൂക്കുക
മായ്ക്കാതെ എന്നും കുടെ കരുതുക


 

“ജയ് ഹിന്ദ്


 

ഭാരതം എന്നതൊരു രാജ്യമല്ല മഹത്തായ ഒരു സംസ്കാരം, എല്ലാത്തിനെയും ബഹുമാനിക്കാനും ആദരിക്കാനും സ്വീകരിക്കാനുമുള്ള മഹാമനസ്ക്തയുള്ള അത്യപുർവ്വ രാജ്യങ്ങളിലൊന്നാണു ഭാരതം നമ്മുടെ സംസ്കാരത്തിന്റെ മണ്ണെടുത്താണു ലോകത്തിലെ പ്രധാനപെട്ട പലതും വളർന്നതും വലുതായതും ഒറ്റൊറ്റ ഭാഷയും, മതവും സംസ്കാരവും ഒക്കെയുണ്ടായിട്ടും അന്തചിദ്രതമാറാത്ത ലോകരാഷ്ട്രങ്ങൾക്കിടയിൽ ആയിരത്തി അഞ്ചുറിൽ പരം വ്യത്യസ്തങ്ങളായ ഭാഷകളൂം ആഹാരരീതിയും വസ്ത്രധാരണരീതിയും അതിലുപരി ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും അനുയായികളൂം ഒക്കെയായി വ്യത്യസ്തതകളിൽ വ്യത്യാസമായി ഭാരതം തലയുയർത്തിനില്ക്കുന്നു. ഒറ്റപെട്ട ചില സംഭവങ്ങളെ തൊട്ടുണർത്തി വികാരപ്രഷോഭങ്ങളിലുടെ നമ്മെ ഒറ്റപെടുത്താൻ ഇറങ്ങി പുറപെട്ടവർ അസുയാലുക്കളാണു നമ്മുടെ ഉയർച്ചയും വളർച്ചയും കണ്ട് വിറളിപിടിച്ചവർ, നമ്മുടെ സമാധാന ജീവിതത്തിൽ കരിനിഴൽ വീഴ്ത്താമെന്നു വെറുതേ വ്യാമോഹിക്കുന്നവർ

ഇവിടെ നാം പല രുപത്തിലാണു, പല രീതിയിലാണു പക്ഷേ കുടുംമ്പത്തിന്റെ അന്തസിനു കളങ്കമുണ്ടാക്കുന്ന ഒന്നും ഞങ്ങളിൽ നിന്നുണ്ടാവില്ല ഞങ്ങൾ ഇൻഡ്യയെന്ന മഹത്തായ സാമ്രാജ്യത്തിന്റെ അഭിമാനികളായ പ്രജകൾ , ഇവിടെ ഞങ്ങൾക്കു വിശ്വാസം ഒന്നു വികാരവും ഒന്നുഭാരതം

ശക്തമായ ആയുധങ്ങളല്ല ഞങ്ങൾ പ്രയോഗിക്കുക സഹനത്തിന്റെ സമരമുറകളാണു, അതു മനസിലാക്കിയവർ തോക്കുകളും ഭീകരായുധങ്ങളും ഞങ്ങളുടെ മേൽ വർഷിച്ചിട്ടൂ കാര്യമില്ലെന്നു തോന്നി അറൂപത്ത്തിയാറൂ വർഷങ്ങൾക്കു മുമ്പ് വിടവാങ്ങിയിരുന്നു, ഇന്നും ചിലർ ഞങ്ങളുടെ സാഹോദര്യത്തെയും സഹനസമരത്തെയും അപമാനിക്കുന്നു ഞങ്ങളൂടെ സഹിഷ്ണുതയെ കുത്തിനോവിക്കുന്നു ഞങ്ങളുടെ തുറന്ന വാതായനങ്ങളിലുടെ അന്തസായി അകത്തു വന്നു ഞങ്ങളുടെ കുടുംമ്പത്തിൽ അശാന്തിയുടെ വിത്തു വിതയ്ക്കുന്നു, ക്ഷമയും അഹിംസയും ഞങ്ങളുടെ മതമാണു അതുകൊണ്ട് തന്നെ ഞങ്ങളുടെ അർദ്ധനഗ്നനായ ഫക്കീർ തെളിയിച്ച സമാധാനത്തിന്റെ ശാന്തിയുടെ പാതയിലുടെ നാം മുന്നോട്ട് പോകുന്നു തളരാതെ തകരാതെജയ് ഹിന്ദ്

“ത്രിവേണിസംഗമത്തെ തഴുകുമീ കാറ്റും

 തക്ബീറിൻ അലകൾ മങ്ങാത്തീ കാശ്മീരും

 സുവർണ്ണക്ഷേത്രത്തിന്റെ സുര്യതേജസും

 സെന്റ് തോമസിന്റെ സ്വർഗ്ഗീയ ഭുമിയും

 എല്ലാരുമൊന്നെന്നു വിളിച്ചു ചൊല്ലുന്നു

എല്ലാരുമിവിടെ ഒരുമിച്ചുവാഴുന്നു”

 

Monday 21 January 2013

മറക്കുവാനാകുമോ

മറക്കുവാനാകുമോ കാലമേ നീയെന്നെ  ഏല്പിച്ച
മധുരമാമീ സൗഹ്രദങ്ങളെയൊക്കെയും
കളയുവാനൊക്കുമോ എത്ര പഴയതാണെങ്കിലും
കളങ്കമേശാത്തൊരീ സ്നേഹപുതപ്പുകൾ
വേനലിൽ പെയ്യുന്ന മഴപോലെ ചിലർ
വേറിട്ട ബന്ധങ്ങൾ കാത്തു വയ്ക്കുന്നു ചിലർ
വന്നെന്റെ ഹ്യത്തിനെ തൊട്ടൂ പോകുന്നു ചിലർ
വഴിയോരകാഴ്ചകൾ കാട്ടിതരുന്നു ചിലർ
ചെന്നു തൊട്ടാലും മിണ്ടാത്തവരുണ്ടവരിൽ ചിലർ
ചെമ്മേയീ പുസ്തകം തുറന്നു വയ്ക്കുന്നവർ
ഒന്നുമിണ്ടിയാൽ നഷ്ടങ്ങൾ നോക്കുന്നരവർ എങ്കിൽ
ഒന്നിച്ചു ചേർക്കുന്നെന്തിനീ സൗഹ്രദം
ആരാണു വലിയവർ ആരാണു ചെറീയവർ ചോദ്യങ്ങൾ
ആത്മബന്ധത്തിന്റെ കഴുത്തറുക്കും ചരടുകൾ
പൊട്ടിചെറിഞ്ഞു കളയണം ഒക്കെയും ഇല്ലെങ്കിൽ
പാടാണു ജീവിതം വെറും പാട്ടല്ല ജീവിതം
തുറക്കാമീ സൗഹ്രദ പുസ്തകതാളുകൾ വീണ്ടും
തുറക്കാമൊരുമിച്ചു ഹ്യദയവും സ്നേഹപൊതികളും