ഈ
ആഴ്ചയിലാദ്യം (4)
എന്നെ
പോലെ തന്നെയല്ലേ എന്റെ
കൂട്ടുകാരനും പിന്നെന്താ അവന്റെ അടുത്തിരുന്നാൽ, എനിക്കെന്തുകൊണ്ടാ
ഈ വഴിയേ നടക്കാൻ പാടില്ലാത്തത്??
ഇത്തരം ചോദ്യങ്ങൾ കാലഘട്ടത്തിനപ്പുറത്തുനിന്നും
നാം കേൾക്കുന്നവയല്ല
ഇനി കേൾക്കാൻ
പോകുന്ന ചോദ്യശരങ്ങളാണു വളർന്നു
വരുന്നവർ കഴിഞ്ഞുപോയ
നൂറ്റാണ്ടിനെ വീണ്ടും തിരിച്ചുകൊണ്ടു വരാൻ ശ്രമിക്കുന്നു,
സംസ്കാര സമ്പന്നരെന്നഹങ്കരിക്കുന്ന കേരളീയർ തരം താണ വർഗ്ഗീയതയും ജാതിമതചിന്തകൾക്കും
അമിതപ്രാധാന്യം കൊടുക്കുന്നു, ഉത്തരേന്ത്യയിൽ പോലും
കാണാത്തത്ര വർഗ്ഗീയകാർഡിളക്കി
രാഷ്ട്രീയ പാർട്ടികൾ
വളരുന്നു. ഇതൊരു അപകടം പിടിച്ച
വളരെ സൂഷിച്ചുകൈകാര്യം ചെയ്യേണ്ട
കാര്യമാണു എന്നു പറയാതെ വയ്യ.
പണ്ടുകാലത്തു സ്വാമി വിവേകാനന്ദൻ
ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളം അതിനെക്കാൾ
അപകടകരമായ ഒരവസ്ഥയിലേയ്ക്ക നീങ്ങികൊണ്ടിരിക്കുന്നു .
പണ്ടത്തെ
ജാതിവ്യവസ്ഥയ്ക്കും, അടിമത്വത്തിനുമെതിരെ തുലിക ചലിപ്പിക്കാൻ
സംസ്കാരിക നേതാക്കന്മാരുണ്ടയിരുന്നു, ശക്തമായ രാഷ്ട്രീയ സംഘടനകൾ ഉണ്ടായിരുന്നു
ഇന്നത്തെ കാലത്ത് സംസ്കാരിക നേതാക്കന്മാരും
സംഘടനകളും പക്ഷം പിടിക്കുന്നു, വർഗ്ഗിയതയ്ക്ക് കുട വിരിക്കുന്നു.
മതമേതായാലും
മനുഷ്യൻ നന്നായാൽ മതി
എന്നു പറഞ്ഞ മഹാഗുരുവിന്റെ പിന്മുറക്കാർ, മനുഷ്യൻ എങ്ങനെയായാലും
മതം നന്നായാൽ
മതി എന്നു വിചാരിക്കുന്നു,
മറ്റൊരു കൂട്ടർ ജനാധിപത്യത്തെ
തന്നെ വെല്ലുവിളിക്കുന്നു.
എങ്ങനെ
കഴിഞ്ഞവരാണു നാം എത്ര
ഐക്യത്തോടെ സന്തോഷത്തോടെ എത്ര വലിയ വെല്ലുവിളികളും
ഒന്നിച്ചു പങ്കിട്ട് എല്ലാ നന്മകളും ഒന്നിച്ചാഘോഷിച്ചു നല്ല
അയല്ക്കാരായി കഴിഞ്ഞ നമ്മളിൽ
എത്ര പെട്ടന്നാണു അന്യരാണെന്ന
ചിന്ത മുളപൊട്ടിയത്, നിത്യവും അഞ്ചുനേരം നിസ്കരിക്കുന്ന
മുസ്ളിമും, മുടങ്ങാതെ നിർമ്മാല്ല്യദർശനം
നടത്തുന്ന ഹിന്ദുവും, കുർബാന
കൈകൊള്ളുന്ന ക്രിസ്തിയാനിയും അവനവന്റെ വിശ്വാസങ്ങളെ മുറുകപിടിക്കുക
എന്നതിലുപരി അന്യന്റെ വിശ്വാസത്തെയും രീതികളെയും
ചോദ്യം ചെയ്യാനും കുറ്റം പറയാനും
തുടങ്ങിയതെന്നാണു
എന്തു
പറഞ്ഞാലും അതിലെല്ലാം വർഗ്ഗീയവിഷം
പുരട്ടുന്ന രീതി എങ്ങനെയാണു വിദ്യാസമ്പന്നരെന്നു
മേനിനടിക്കുന്ന മലയാളിക്കു കൈവന്നത്. എല്ലാ
തിന്മകളെയും അതിവേഗം ജനങ്ങളിലെത്തിക്കുന്നതിൽ
മാധ്യമങ്ങൾ അവരുടെ
ധർമ്മം മറന്നു
പ്രവർത്തിക്കുന്നു അതിനനുസരിച്ച്
ജനങ്ങൾ പക്ഷം
പിടിക്കുന്നു ഇങ്ങനെ തുടർന്നാൽ
ബീഹാറിലെയോ, അതുപോലെയുള്ള ഏതെങ്കിലും ഉത്തരേന്ത്യൻ
സംസ്ഥാനത്തിലെയോ ഒരു ഉൾനാടൻ ഗ്രാമത്തിലെ
അവസ്ഥയെക്കാൾ ഭീകരമായി
തീരും കേരളത്തിലെ സ്ഥിതി
ഇനി
ജനിക്കാൻ നമ്മുക്ക്
ഒരു ശ്രീനാരായണ ഗുരുവോ,
മഹാത്മാഗാന്ധിയോ ഇല്ല എന്നത് പരമമായ
സത്യം അതുകൊണ്ട് സുഹ്രത്തുക്കളെ നമ്മുടെ
വരും തലമുറയെങ്കിലും സഹോദരമാരെ
സ്നേഹിക്കാൻ പഠിപ്പിക്കാം
വർഗ്ഗീയവിഷം തളിക്കാത്ത
പതിരില്ലാത്ത കളകളില്ലാത്ത നല്ല ഫലവ്യഷങ്ങളായി വളർത്താം അതിനു
നന്മയുടെ, സാഹോദര്യത്തിന്റെ, സന്തോഷത്തിന്റെ വളവും പാരമ്പര്യത്തിന്റെ, വിദ്യാഭ്യാസത്തിന്റെ
വെള്ളവും കൊടുക്കാം
No comments:
Post a Comment